13/10/18           Morning Malayalam Murli       Om Shanti           BapDada Madhuban


എസ്സൻസ് :-

മായ മനുഷ്യരെ ഏതൊരു ഭ്രമത്തിലാണ് കുടുക്കിയിരിക്കുന്നത്, ആ കാരണത്താല് അവര്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യാന് കഴിയുന്നില്ല?

ചോദ്യം :-
മായ മനുഷ്യരെ ഏതൊരു ഭ്രമത്തിലാണ് കുടുക്കിയിരിക്കുന്നത്, ആ കാരണത്താല് അവര്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യാന് കഴിയുന്നില്ല?

ഉത്തരം :-
മായയുടെ അവസാനത്തെ മോടി കാണിക്കലാണ്, 100 വര്ഷത്തിനുള്ളില് വിമാനം, ഇലക്ട്രിസിറ്റി മുതലായ എന്തെല്ലാമാണ് വന്നത്.......... ഈ മോടി കണ്ട് മനുഷ്യര് കരുതുന്നു സ്വര്ഗ്ഗം ഇതുതന്നെയാണ്. ധനമുണ്ട്, കൊട്ടാരങ്ങളുണ്ട്, വാഹനങ്ങളുണ്ട്, ...... മതി, ഞങ്ങള്ക്ക് ഇവിടം തന്നെ സ്വര്ഗ്ഗമാണ്. ഇത് മായയുടെ ഭ്രമിപ്പിക്കുന്ന സുഖമാണ്. ഇക്കാരണത്താലാണ് മനുഷ്യര് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യാത്തത്.


ഗീതം :-
മാതാ ഓ മാതാ..

ഓംശാന്തി.

കുട്ടികള്ക്ക് ഈ കാര്യം മനസ്സിലാക്കിത്തന്നിട്ടുണ്ട് ആരാണോ മുമ്പ് ജീവിച്ചിരുന്നവര് അവരെക്കുറിച്ചാണ് മഹിമ പാടുന്നത്. ഭാരതവാസികള്ക്ക് ഇതറിയില്ല. വിദ്വാനും പണ്ഡിതനും പോലും ഇതറിയില്ല. ജഗദംബ അര്ത്ഥം ഈ വിശ്വത്തിലെ മനുഷ്യരെ രചിക്കുന്നവര്. നിങ്ങള്ക്ക് അറിയാം ആരെയാണോ ജഗദംബ എന്ന് വിളിക്കുന്നത് അവര് ഇപ്പോള് നിങ്ങളുടെ സന്മുഖത്ത് ഇരിക്കുന്നുണ്ട്. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് പാട്ടുകള് മാത്രം പാടിവന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജ്ഞാനം ലഭിച്ചു അര്ത്ഥം ജഗദംബയുടെ പരിചയം ലഭിച്ചു. ജഗദംബയുടെ പേരില് തന്നെ ഭിന്ന ഭിന്ന പ്രകാരത്തിലുള്ള അനേകം ചിത്രങ്ങള് നിര്മ്മിച്ചിട്ടുണ്ട്. വാസ്തവത്തില് ജഗദംബ ഒന്നേയുള്ളു, അവരെ കാളിയെന്നു വിളിക്കുന്നു, സരസ്വതിയെന്നു വിളിക്കുന്നു, ദുര്ഗ്ഗ എന്നു വിളിക്കുന്നു, അനേകം പേര് വെച്ചതിനാല് ആളുകള് ആശയക്കുഴപ്പത്തിലായി. കല്ക്കത്തയിലെ കാളി എന്നും പറയാറുണ്ട്. പക്ഷേ ഇങ്ങനെയുള്ള ചിത്രങ്ങളൊന്നും ഉണ്ടാകില്ല. ബാബ പറയുന്നു ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. എപ്പോള് ഭക്തിമാര്ഗ്ഗം ആരംഭിച്ചോ അപ്പോള് മുതല് രാവണരാജ്യവും ആരംഭിക്കുന്നു. ഇപ്പോള് മനുഷ്യര്ക്ക് രാമന് ആരാണ് രാവണന് ആരാണ് എന്നൊന്നും അറിയില്ല, ഇത് പരിധിയില്ലാത്ത കഥയാണ്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം രാവണരാജ്യം പൂര്ത്തിയായി വീണ്ടും രാമരാജ്യം ആരംഭിക്കും. രാമന് തീര്ച്ചയായും സുഖം നല്കുന്നവനായിരിക്കും, രാവണന് തീര്ച്ചയായും ദുഃഖം നല്കുന്നതായിരിക്കും. ഭാരതം രാവണരാജ്യമാകുമ്പോള് അതിനെ ശോകവാടിക എന്നു പറയുന്നു. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് നമ്മള് എല്ലാവരും ഇപ്പോള് രാവണരാജ്യത്തിലാണ്. ഭാരതത്തിന്റെ കാര്യമാണ് മുഖ്യമായിട്ടുള്ളത്. രാവണരാജ്യത്തില് നിങ്ങള് ഭ്രഷ്ടാചാരിയായിരിക്കുന്നു. രാമന് അര്ത്ഥം പരിധിയില്ലാത്ത അച്ഛനാണ് സുഖം നല്കുന്നയാള്. ഈ സമയത്ത് എല്ലാ മനുഷ്യരും ആസുരീയ മതത്തിലാണ്. അല്ലാതെ രാവണന് 10 തലയുള്ള ആളൊന്നുമല്ല. ഇതാണ് 5 വികാരങ്ങളുടെ മതം, ഇതിനെയാണ് രാവണന്റെ മതം എന്നു പറയുന്നത്. ശിവബാബയുടെ മതമാണ് ശ്രീമതം. ഇപ്പോള് ആസുരീയ സമ്പ്രദായമല്ലേ. ഇത് പരിധിയില്ലാത്ത കാര്യമാണ്. ശ്രീമത്തിലൂടെ 21 ജന്മത്തിലേയ്ക്ക് സുഖം പ്രാപ്തമാകുന്നു. ആസുരീയ മതത്തിലൂടെ നിങ്ങള് 63 ജന്മം ദുഃഖം അനുഭവിച്ചു.

നിങ്ങള്ക്ക് അറിയാം ഈ രാവണന് ഏറ്റവും വലിയ ശത്രുവാണ്, ഇതിനെയാണ് കത്തിക്കുന്നത്. രാവണനെ കത്തിക്കുന്നത് എപ്പോള് നമ്മള് അവസാനിപ്പിക്കും എന്നുപോലും അറിയില്ല. പറയുന്നു- രാവണനെ കത്തിക്കുന്നത് പരമ്പരകളായി നടന്നുവരുന്നതാണ്. രൂപം ഉണ്ടാക്കി കത്തിക്കുന്നു. തീര്ച്ചയായും രാവണന് എല്ലാവര്ക്കും ദുഃഖം നല്കിയിട്ടുണ്ട്, പ്രത്യേകിച്ച് ഭാരതത്തിന്. എങ്കില് രാവണന് വളരെ വലിയ ശത്രുവായില്ലേ. പക്ഷേ ഈ പരിധിയില്ലാത്ത ശത്രുവിനെ ആര്ക്കും അറിയില്ല. പരിധിയില്ലാത്ത അച്ഛന് വന്ന് പരിധിയില്ലാത്ത സുഖം നല്കുന്നു. ഇത്ര സഹജമായ കാര്യം പോലും വലിയ പണ്ഡിതന്മാര്ക്കും വിദ്വാന്മാര്ക്കും മനസ്സിലാക്കാന് സാധിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം- നമുക്ക് പരിധിയില്ലാത്ത അച്ഛനില് നിന്നും സുഖത്തിന്റെ സമ്പത്ത് നേടണം. പക്ഷേ എന്നിട്ടും ഇടയ്ക്കിടയ്ക്ക് ബാബയെ മറന്നുപോകുന്നു. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് വിളിച്ചിരുന്നു-അല്ലയോ ഭഗവാനേ, ദയകാണിക്കൂ, എന്നോട് കൃപ കാണിക്കൂ. കൃപ കാണിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏതെല്ലാം ഭാവനകളില് ദേവതകളെ പൂജിച്ചുവോ അതിന്റെ ഫലം അലപ്കാലത്തിലേയ്ക്കുള്ള സുഖം തീര്ച്ചയായും നല്കുന്നു. മറ്റാര്ക്കും സുഖം നല്കാന് കഴിയില്ല. ഞാന് തന്നെയാണ് സുഖദാതാവ്. ഭക്തിമാര്ഗ്ഗത്തിലും നല്കുന്നത് ഞാന് തന്നെയാണ്. ഗോഡ്ഫാദര് ഇന്നത് ചെയ്തു എന്ന് പറയാറുണ്ട്. ഭഗവാനെക്കുറിച്ചാണ് പറയുന്നത്. സുഖം നല്കുന്നയാള് ഒരേഒരു ബാബയാണെന്നിരിക്കെ പിന്നെ എന്തിനാണ് ഈ ധനം ഇന്ന സന്യാസിയാണ് നല്കിയത് എന്ന് പറയുന്നത്. പാടുന്നുമുണ്ട്- അല്ലയോ ഭഗവാനേ ഞങ്ങളുടെ ദുഃഖങ്ങളെ ദൂരെയകറ്റു. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ഇന്ന സന്യാസി ഞങ്ങളുടെ ദുഃഖമെല്ലാം ഇല്ലാതാക്കി, കുട്ടിയെ നല്കി. അവരുടെ കൃപകൊണ്ടാണ് എല്ലാം ലഭിച്ചത് എന്ന് കരുതുന്നു. കച്ചവടത്തില് ലാഭമുണ്ടാകുമ്പോള് അത് ഗുരുകൃപകൊണ്ടാണ് സംഭവിച്ചത് എന്ന് കരുതുന്നു. നഷ്ടമുണ്ടാകുമ്പോള് ഗുരുവിന്റെ കൃപയില്ലാത്തതിനാലാണ് സംഭവിച്ചത് എന്ന് പറയാറില്ല. പാവം ഭക്തന്മാര് മനസ്സിലാക്കുന്നതിനുപകരം എന്താണോ തോന്നുന്നത് അത് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്താണോ കേള്ക്കുന്നത് അത് അനുസരിച്ച് നടന്നുകൊണ്ടിരിക്കുന്നു. ഇതും ഡ്രാമയാണ്.

ഇപ്പോള് അച്ഛന് വന്ന് നിങ്ങളെ അച്ഛന്റേതാക്കി മാറ്റി. അച്ഛനോട് പ്രീതിവെയ്ക്കുന്നതിലും മായ വിഘ്നങ്ങളിടുന്നു. തീര്ത്തും മുഖം തിരിച്ചുകളയുന്നു. 21 ജന്മത്തേയ്ക്ക് സുഖം നല്കുന്ന അച്ഛനെ ഉപേക്ഷിക്കാന് നിര്ബന്ധിതരാക്കുന്നു. അച്ഛന് മനസ്സിലാക്കിത്തരുകയാണ് ജ്ഞാനമാര്ഗ്ഗവും ഭക്തിമാര്ഗ്ഗവും തമ്മില് രാത്രിയുടേയും പകലിന്റേയും വ്യത്യാസമുണ്ട്. ഭക്തി ചെയ്ത് ചെയ്ത് പാപ്പരായി മാറുമ്പോള് ബാബ വീണ്ടും വന്ന് ജ്ഞാനം നല്കി നിങ്ങളെ 21 ജന്മത്തേയ്ക്ക് സമ്പന്നരാക്കുന്നു. ഭക്തിയാണെങ്കില് നിങ്ങള് ജന്മ ജന്മാന്തരങ്ങളായി ചെയ്തുവന്നതാണ്, അതില് നിന്നും അല്പകാലസുഖമാണ് ലഭിക്കുന്നത്. ദുഃഖമാണെങ്കില് വളരെയാണല്ലോ. അച്ഛന് പറയുന്നു- നിങ്ങള് നഷ്ടപ്പെടുത്തിയ രാജ്യം തിരിച്ചുനല്കുന്നതിനായി ഞാന് വന്നിരിക്കുകയാണ്. പരിധിയില്ലാത്ത കാര്യമായില്ലേ. ബാക്കി വേറെ ഒരു കാര്യവുമില്ല. ഈ ലക്ഷ്മീ നാരായണന്മാര് നിര്വ്വികാരീ ദേവതകളാണ്. അവരുടെ കൊട്ടാരങ്ങളില് വളരെ അധികം വജ്രങ്ങളും രത്നങ്ങളുമുണ്ടാകും. നിങ്ങള് മുന്നോട്ട് പോകവേ വളരെ അധികം കാര്യങ്ങള് കാണും. എത്രത്തോളം അടുത്തുവരുന്നുവോ അത്രത്തോളം സ്വര്ഗ്ഗത്തിലെ സീനുകള് അടുത്ത് കാണും. എത്ര വലിയ വലിയ സഭകളുണ്ടാകും. ജാലകങ്ങള് സ്വര്ണ്ണം, വജ്രം, രത്നങ്ങള്കൊണ്ട് എത്ര അലങ്കരിച്ചിട്ടുണ്ടാകും. കഴിഞ്ഞു, ഈ രാത്രി പുര്ത്തിയായി പകല് ആരംഭിക്കും. നിങ്ങള് ദിവ്യദൃഷ്ടിയില് ഏത് വൈകുണ്ഠത്തേയാണോ കണ്ടത് അത് തീര്ച്ചയായും പ്രാവര്ത്തികമാകും. നിങ്ങള് ദിവ്യദൃഷ്ടിയില് ദര്ശിച്ച വിനാശം നേരിട്ട് കാണും. നിങ്ങളുടെ ഉള്ളില് സന്തോഷത്തിന്റെ വാദ്യം മുഴങ്ങണം. നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളൊന്നും കൃത്യമല്ല. നിങ്ങള് എല്ലാം ദിവ്യദൃഷ്ടിയില് കാണുന്നുണ്ട്. അവിടെചെന്ന് ആനന്ദനൃത്തം ചെയ്യുന്നു. എത്ര ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. അച്ഛന് എന്തെല്ലാം ദിവ്യദൃഷ്ടിയിലൂടെ കാണിച്ചുതന്നോ അതെല്ലാം തീര്ച്ചയായും പ്രാക്ടിക്കലാകും. നിങ്ങള്ക്കറിയാം ഈ മോശമായ ലോകം അവസാനിക്കും. നിങ്ങള് ഇവിടെ ശ്രീമതം അനുസരിച്ച് തന്റെ സ്വരാജ്യം നേടുന്നതിനുള്ള പുരുഷാര്ത്ഥത്തിലാണ്. ജ്ഞാനമാര്ഗ്ഗം എവിടെ, ഭക്തിമാര്ഗ്ഗം എവിടെ. ഇവിടെ ഭാരതത്തിന്റെ സ്ഥിതി എന്താണെന്ന് നോക്കു- കഴിക്കാന് അന്നമില്ല- വലിയ വലിയ പദ്ധതികള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇനി കുറച്ച് സമയമേ ബാക്കിയുള്ളു. അവരുടെ പദ്ധതികളും നിങ്ങളുടെ പദ്ധതികളും എങ്ങനെയുള്ളതാണെന്നു നോക്കു! ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രത്തിലുമില്ല. രാമായണത്തില് എത്ര കഥകളാണ് എഴുതിയിരിക്കുന്നത്. പക്ഷേ സത്യം അതൊന്നുമല്ല. പിന്നെന്തിനാണ് രാവണനെ വര്ഷാവര്ഷം കത്തിക്കുന്നത്. രാവണനെ കത്തിച്ചാല് രാവണന് അവസാനിക്കേണ്ടതല്ലേ. ഭക്തിമാര്ഗ്ഗത്തിലെ വരുമാനം എന്താണ് പിന്നെ ജ്ഞാനമാര്ഗ്ഗത്തിലെ വരുമാനം എന്താണ്! ബാബ പൂര്ണ്ണമായി ഭണ്ഡാരം നിറച്ച് തരുന്നു. അവര്ക്കാണെങ്കില് വളരെ പരിശ്രമമാണ്. തീര്ച്ചയായും പവിത്രമായിരിക്കണം. എന്തിനാണ് അമൃത് ഇപേക്ഷിച്ച് വിഷം കുടിക്കുന്നത് എന്ന് പാട്ടുമുണ്ട്. അമൃതസറില് അമൃത് എന്ന പേരുള്ള ഒരു കുളം നിര്മ്മിച്ചിട്ടുണ്ട്. കുളത്തില് ചെന്ന് മുങ്ങുന്നു. മാനസരോവരം എന്നപേരിലും ഒരു കുളം നിര്മ്മിച്ചിട്ടുണ്ട്. മാനസരോവരം എന്നതിന്റെ അര്ത്ഥം അറിയില്ല. മാനസരോവരം അര്ത്ഥം നിരാകാരനായ പരമപിതാ പരമാത്മാവ്, ജ്ഞാനസാഗരന് മനുഷ്യശരീരത്തില് വന്ന് ജ്ഞാനം കേള്പ്പിക്കുന്നു. മനുഷ്യര് ഇരുന്ന് എത്ര കഥകളാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്വ്വശാസ്ത്ര ശിരോമണി ഗീത..... പിന്നീട് അതില് കൃഷ്ണഭഗവാനുവാചാ എന്ന് എഴുതിയിരിക്കുന്നു. പിന്നെ കൃഷ്ണനെക്കുറിച്ചും എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്. സര്പ്പം ദംശിച്ചു, കൃഷ്ണന് സ്ത്രീകളെ കണ്ടുകൊണ്ടുപോയി......... എത്ര അസത്യമായ കളങ്കമാണ് ചാര്ത്തിയത്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. കൃഷ്ണന്റെ കാര്യമേയില്ല. ഇവിടെ ബ്രഹ്മാവിലൂടെ പരമപിതാ പരമാത്മാവ് മുഴുവന് വേദ ശാസ്ത്ര ഗ്രന്ഥങ്ങളുടെ സാരം ഇരുന്ന് മനസ്സിലാക്കിത്തരുന്നു. നമ്പര്വണ് ശ്രീമത് ഭഗവദ്ഗീതയാണ്. ഭാരതവാസികളുടെ ധര്മ്മശാസ്ത്രം ഒന്നേയുള്ളു, അതിനെത്തന്നെ ഖണ്ഡിച്ചതിനാല് ബാക്കി അതിന്റെ കുട്ടിമക്കളായ വേദശാസ്ത്രങ്ങളും അസത്യമായിത്തീര്ന്നു.

അച്ഛന് എത്ര നല്ലരീതിയില് മനസ്സിലാക്കിത്തരുന്നു എന്നിട്ടും മുന്നോട്ടുപോകവേ മായയില് നിന്നും അടി വാങ്ങുന്നു, ധാരണ ചെയ്യുന്നില്ല. ഇത് യുദ്ധസ്ഥലമാണ്. നിങ്ങള് കുട്ടികളാണ്, നിങ്ങള് ബ്രാഹ്മണരായിരിക്കുന്നു. ഗീതയിലൊന്നും ഇത്തരം കാര്യങ്ങള് എഴുതിവെച്ചിട്ടില്ല. നിങ്ങള് ബ്രഹ്മാവിന്റെ മുഖവംശാവലികളാണ്, ബ്രഹ്മാവിലൂടെയാണ് യജ്ഞം രചിച്ചത്. രുദ്രജ്ഞാനയജ്ഞം എന്നത് ശരിയാണ് ബാക്കി യുദ്ധമൈതാനം എവിടെ നിന്നു വന്നു? രാജസ്വ അശ്വമേധയജ്ഞം എന്ന് പാടപ്പെട്ടിട്ടുണ്ട്. ഈ രഥത്തെ നമ്മള് ബലിനല്കുന്നു. അവര് പിന്നീട് ദക്ഷപ്രജാപതിയുടെ യജ്ഞം രചിച്ച് അതില് കുതിരയെ അര്പ്പിക്കുന്നു. എന്തെല്ലാമാണ് എഴുതിവെച്ചിരിക്കുന്നത്. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് ഭാരതം സ്വര്ഗ്ഗമായിരുന്നു അതിനാല് അവിടെ തീര്ച്ചയായും കുറച്ച്പേരേ ഉണ്ടാകൂ. ദേവീദേവതകള് കുറച്ചുപേരേയുള്ളു. യമുനയുടെ തീരത്ത് രാജധാനിയുണ്ടാകും. ദേവീദേവതകള് മാത്രം രാജ്യം ഭരിക്കും. കാശ്മീരിലേയ്ക്കോ ഷിംലയിലേയ്ക്കോ പോകേണ്ടിവരാന് അവിടെ ചൂടൊന്നും ഉണ്ടാകില്ല. തത്വങ്ങളും പൂര്ണ്ണമായും സതോപ്രധാനമായിരിക്കും. ഇതും മനസ്സിലാക്കേണ്ടവരേ മനസ്സിലാക്കൂ. സത്യയുഗത്തെ സ്വര്ഗ്ഗമെന്നും കലിയുഗത്തെ നരകമെന്നും വിളിക്കുന്നു. ദ്വാപരത്തെ ഇത്രയും വലിയ നരകമെന്നുപറയില്ല. ത്രേതയില് രണ്ട് കലകള് കുറയുന്നു. ഏറ്റവും കൂടുതല് സുഖം സ്വര്ഗ്ഗത്തിലാണുള്ളത്. ഇന്നയാള് സ്വര്ഗ്ഗത്തിലേയ്ക്കുപോയി എന്നു പറയാറുണ്ട്. പക്ഷേ സ്വര്ഗ്ഗത്തിന്റെ അര്ത്ഥം എന്താണെന്ന് മനസ്സിലാക്കുന്നില്ല. സ്വര്ഗ്ഗവാസിയായെങ്കില്, തീര്ച്ചയായും ഇതുവരെ നരകത്തിലായിരിക്കണം വസിച്ചത്. ഓരോ മനുഷ്യരും നരകത്തിലാണ്. ഇപ്പോള് അച്ഛന് നിങ്ങള്ക്ക് പരിധിയില്ലാത്ത രാജ്യം നല്കുകയാണ്. അവിടെ എല്ലാം നിങ്ങളുടേതായിരിക്കും. നിങ്ങളുടെ ഭൂമി, നിങ്ങളുടെ ആകാശം, നിങ്ങള് അഖണ്ഡവും അചഞ്ചലവും ശാന്തിമയവുമായ രാജ്യം ഭരിക്കും. ദുഃഖത്തിന്റെ പേര് പോലും ഉണ്ടാകില്ല. എങ്കില് അതിനായി എത്ര പുരുഷാര്ത്ഥം ചെയ്യണം. കുട്ടികളുടെ അവസ്ഥ എങ്ങനെയുണ്ട്. നമ്മുടെ മമ്മയും ബാബയും നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യുന്നുണ്ട് എന്ന് അറിയാം എങ്കില് പിന്നെ നമുക്കും എന്തുകൊണ്ട് പുരുഷാര്ത്ഥം ചെയ്ത് സമ്പത്ത് നേടിക്കൂടാ.

അച്ഛന് പറയുന്നു- കുട്ടികളേ- ക്ഷീണിക്കരുത്, ശ്രീമത്തിലൂടെ നടന്നുകൊണ്ടിരിക്കു. ശ്രീമതത്തെ ഒരിയ്ക്കലും മറക്കരുത്. ഇതില് വളരെ ശ്രദ്ധവേണം. എന്ത് ചെയ്യുകയാണെങ്കിലും ചോദിക്കൂ- ബാബാ ഞങ്ങള്ക്ക് ഇതില് ആശയക്കുഴപ്പമുണ്ട്, ഇങ്ങനെ ചെയ്യുന്നതില് ഞങ്ങളുടെമേല് പാപം വരില്ലല്ലോ. ബാബ ഒരിയ്ക്കലും ആരില് നിന്നും ഒന്നും എടുക്കാറില്ല. ഭക്തിമാര്ഗ്ഗത്തിലും ഈശ്വരാര്ത്ഥം ദാനം ചെയ്യുമ്പോള് റിട്ടേണ് പിന്നീട് എടുക്കുന്നു. ശിവബാബ എടുത്തിട്ട് എന്ത് ചെയ്യാനാണ് ശിവബാബയ്ക്ക് കൊട്ടാരമൊന്നും ഉണ്ടാക്കേണ്ടതില്ലല്ലോ. എല്ലാം കുട്ടികള്ക്ക് വേണ്ടിയാണ് ചെയ്യുന്നത്. കെട്ടിടങ്ങള് ഉണ്ടാക്കുന്നതും നിങ്ങള്ക്ക് പിന്നീട് താമസിക്കാന് വേണ്ടിയാണ്. നിങ്ങളുടെ ഓര്മ്മചിഹ്നങ്ങളായി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ആരാണോ സര്വ്വീസബിളായ കുട്ടികള് അവര് മുന്നോട്ട് പോകവേ വളരെ അത്ഭുതങ്ങള് കാണും. ഇവിടെ ഇരിക്കെ ഇരിക്കെ സ്വര്ഗ്ഗത്തില് കറങ്ങുന്നുണ്ടാകും. പിന്നീട് അവിടെച്ചെന്ന് കൊട്ടാരങ്ങള് ഉണ്ടാക്കും. കെട്ടിടങ്ങള് നിര്മ്മിക്കുന്നതില് മത്സരം ഉണ്ടാകാറില്ലേ. ഇപ്പോള് 100 വര്ഷങ്ങള്ക്കുള്ളില് എത്രയുണ്ടാക്കി. ഭാരതത്തെ സ്വര്ഗ്ഗം പോലെയാക്കി. എങ്കില് അവിടെ 100 വര്ഷം കൊണ്ട് എന്തെല്ലാമുണ്ടാക്കും ചിന്തിച്ചിട്ടുണ്ടോ. മുഴുവന് സയന്സും അവിടെ നിങ്ങള്ക്ക് ഉപയോഗത്തില് വരും. സയന്സിന്റെ സുഖം അവിടെത്തന്നെയാണ്. ഇവിടെ ദുഃഖമാണ്. സയന്സിനുവേണ്ടി എത്ര പരിശ്രമിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് കേവലം അവരുടെ പൊങ്ങച്ചമാണ്, അല്പകാലത്തെ ക്ഷണഭംഗുരമായ സുഖമാണുള്ളത്, ഇത് മായയുടെ അവസാനസമയത്തെ അടവാണ്. ഇപ്പോള് വിമാനം റോക്കറ്റ് മുതലായവയില് പോകുന്നു. മുമ്പ് ഈ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇലക്ട്രിസിറ്റി പോലും ഉണ്ടായിരുന്നില്ല. ഇതെല്ലാം മായയുടെ സുഖങ്ങളാണ്, ഇത് മനുഷ്യനെ ഭ്രമിപ്പിക്കുന്നു. മനുഷ്യര് കരുതുന്നു ഇതുതന്നെയാണ് സ്വര്ഗ്ഗം, വിമാനം മുതലായവ സ്വര്ഗ്ഗത്തിലായിരുന്നു ഉണ്ടായിരുന്നത് എങ്കില് ഇത് സ്വര്ഗ്ഗമല്ലേ. ഇപ്പോള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് എന്നത് മനസ്സിലാക്കുന്നില്ല. ധനമുണ്ട്, കൊട്ടാരമുണ്ട്, മതി ഞങ്ങള്ക്ക് ഇതുതന്നെ സ്വര്ഗ്ഗമാണ് എന്ന് കരുതുന്നു. ശരി, നിങ്ങളുടെ ഭാഗ്യത്തില് ഈ സ്വര്ഗ്ഗമേയുള്ളു. നമുക്ക് പരിശ്രമിച്ച് സത്യംസത്യമായ സ്വര്ഗ്ഗത്തിലേയ്ക്ക് പോകണം, അതിനായാണ് നിങ്ങള് പരിശ്രമിക്കുന്നത്. പുരുഷാര്ത്ഥത്തില് തണുത്തുപോകരുത്. ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നും പുരുഷാര്ത്ഥം ചെയ്യണം. സേവനം ചെയ്യണം. സ്വയം പവിത്രമായി മാറി പിന്നീട് തന്റെ മിത്ര സംബന്ധികളേയും യോഗ്യരാക്കി മാറ്റു, മധുര മധുരമായ കാര്യങ്ങള് കേള്പ്പിക്കു. ബാബ രണ്ട് അച്ഛന്മാരുടെ പോയിന്റ് വളരെ നല്ലരീതിയില് മനസ്സിലാക്കിത്തന്നു. സമ്പത്ത് അച്ഛനില് നിന്നാണ് ലഭിക്കുക വസ്തുവഹകളായിട്ട്. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണക്കുള്ള മുഖ്യസാരം -

1. പുരുഷാര്ത്ഥത്തില് ഒരിയ്ക്കലും ക്ഷീണിക്കരുത്. വളരെ ശ്രദ്ധയോടെ ശ്രീമത്തിലൂടെ നടക്കണം. ആശയക്കുഴപ്പത്തില് വരരുത്.

2. ഒരു പാപകര്മ്മവും ചെയ്യരുത്. സത്യം സത്യമായ സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുവേണ്ടി പവിത്രമായി മാറുന്നതിനും പവിത്രമാക്കി മാറ്റുന്നതിനുമുള്ള സേവനം ചെയ്യണം.


വരദാനം :-
അനാസക്തരായി ലൗകികത്തെ സന്തുഷ്ടമാക്കിക്കൊണ്ടും ഈശ്വരീയ സമ്പാദ്യം ശേഖരിക്കുന്ന രഹസ്യയുക്തരായി ഭവിക്കൂ

പല കുട്ടികളും ലൗകിക കാര്യം, ലൗകിക പ്രവര്ത്തി, ലൗകിക സംബന്ധ-സമ്പര്ക്കം നിറവേറ്റിക്കൊണ്ടും തന്റെ വിശാല ബുദ്ധിയിലൂടെ എല്ലാവരെയും സന്തുഷ്ടമാക്കിക്കൊണ്ടും ഈശ്വരീയ സമ്പാദ്യത്തിന്റെ രഹസ്യം മനസ്സിലാക്കിക്കൊണ്ട് അതിലെ വിശേഷ പങ്കും എടുക്കുന്നു. ഇങ്ങനെ ഇക്കണോമിയും(മിതവ്യയം) ഏകനാമി(ഒന്നിന്റെ മാത്രം ഓര്മ്മ)യുമായ അനാസക്തരായ കുട്ടികള്, അവര് സര്വ്വ ഖജനാവുകളെയും സമയം, ശക്തികള്, സ്ഥൂല ധനത്തെ ലൗകികത്തില് നിന്ന് ഇക്കണോമി ചെയ്ത് അലൗകിക കാര്യത്തില് തുറന്ന മനസ്സോടെ ഉപയോഗിക്കുന്നു. ഇങ്ങനെ യുക്തിയുക്തരും, രഹസ്യയുക്തരുമായ കുട്ടികള് തന്നെയാണ് മഹിമയ്ക്ക് യോഗ്യരായിട്ടുള്ളത്.

സ്ലോഗന് :-
സ്മൃതി സ്വരൂപരായി ഓരോ കര്മ്മവും ചെയ്യുന്നവര് തന്നെയാണ് പ്രകാശ സ്തംഭ(ലൈറ്റ് ഹൗസ്)മാകുന്നത്.