സന്തുലനംവെയ്ക്കുന്നതിലൂടെമാത്രമേആശിര്വാദത്തിന്റെനേട്ടംഉണ്ടാവുകയുള്ളൂ
ഇന്ന് പ്രേമസ്വരൂപരും
ഓര്‍മ്മയുടെ സ്വരൂപരുമായ കുട്ടികള്‍ക്ക് പ്രേമത്തിന്റേയും ഓര്‍മ്മയുടേയും റിട്ടേണ്‍
നല്കുന്നതിനു വേണ്ടി പ്രേമത്തിന്റെ സാഗരനായ ബാബ ഈ സ്നേഹത്തിന്റെ സഭയിലേക്ക്
വന്നിരിക്കുകയാണ്. ഈ ആത്മീയ സ്നേഹത്തിന്റെ സഭ ആത്മീയ സംബന്ധത്തിന്റെ
കൂടിക്കാഴ്ചയുടെ സഭയാണ്, ഇത് മുഴുവന്‍ കല്പത്തിലും വെച്ച് ഇപ്പോള്‍ മാത്രമേ
അനുഭവിക്കാന്‍ കഴിയുകയുള്ളൂ. കേവലം ഈ ഒരു ജന്മത്തിലല്ലാതെ മറ്റൊരിക്കലും ആത്മീയ
അച്ഛന്റെ ആത്മീയ സ്നേഹം ലഭിക്കില്ല. ഈ ആത്മീയ സ്നേഹം ആത്മാക്കള്‍ക്ക് സത്യമായ
മാര്‍ഗ്ഗം നല്കുന്നു. സത്യമായ വഴി പറഞ്ഞുകൊടുക്കുന്നു. സത്യമായ സര്‍വ്വ
പ്രാപ്തികളും ചെയ്യിപ്പിക്കുന്നു. ഇങ്ങനെ എപ്പോഴെങ്കിലും സങ്കല്പത്തിലെങ്കിലും
വന്നിട്ടുണ്ടോ അതായത് ഈ സാകാര സൃഷ്ടിയില്‍ ഈ ജന്മത്തില് ഇങ്ങനെ സഹജമായ വിധിയിലൂടെ
ഇങ്ങനെ ആത്മാവിന്റേയും പരമാത്മാവിന്റേയും ആത്മീയ കൂടിക്കാഴ്ച സന്മുഖത്ത്
ഉണ്ടാകുമോ? ഏതുപോലെയാണോ ബാബയെ കുറിച്ച് കേട്ടിട്ടുണ്ട് ഉയര്‍ന്നതിലും ഉയര്‍ന്ന
വളരെ തേജസ്സാണ്. വലിയതിലും വലിയതാണ്. അതുപോലെത്തന്നെ കൂടിക്കാഴ്ച്ചയ്ക്കുള്ള
വിധി ബുദ്ധിമുട്ടുള്ളതാണെന്നും വളരെയധികം അഭ്യാസത്തിലൂടെയേ നടക്കുകയുള്ളൂ -
ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പക്ഷേ ബാബ പ്രതീക്ഷ
നഷ്ടപ്പെട്ടവരെ പ്രതീക്ഷയുള്ളവരാക്കി മാറ്റി. ഹൃദയ നൈരാശ്യം സംഭവിച്ച കുട്ടികളെ
ശക്തിശാലികളാക്കി മാറ്റി. എപ്പോള്‍ കാണും, ബാബ ഇപ്പോള്‍ കൂടിക്കാഴ്ചയുടെ അനുഭവം
ചെയ്യിച്ചു. മുഴുവന്‍ സമ്പത്തിന്റെയും അധികാരിയാക്കി മാറ്റി. ഇപ്പോള്‍
അധികാരികളായ ആത്മാക്കള്‍ തന്റെ അധികാരത്തെ അറിയുന്നുണ്ടല്ലോ! നല്ല രീതിയില്‍
അറിഞ്ഞുവോ അതോ അറിയാനുണ്ടോ?
ഇന്ന് ബാപാദാദ കുട്ടികളെ കണ്ട് ആത്മിയ സംഭാഷണം ചെയ്യുകയായിരുന്നു. അതായത് എല്ലാ
കുട്ടികള്‍ക്കും നിശ്ചയവും എപ്പോഴും ഉണ്ട്, സ്നേഹവും ഉണ്ട്, ഓര്‍മ്മയുടെ ലഹരിയും
ഉണ്ട്, സേവനത്തിന്റെ ഉന്മേഷവും ഉണ്ട് ലക്ഷ്യവും ശ്രേഷ്ഠമാണ്. ആരോട് വേണമെങ്കിലും
നിങ്ങള്‍ എന്തായിത്തീരണമെന്ന് ചോദിക്കൂ? അപ്പോള്‍ എല്ലാവരും പറയും ലക്ഷ്മി
നാരായണനാകും. രാമനും സീതയുമാകുമെന്ന് ആരും പറയാറില്ല. പതിനാറായിരത്തിന്റെ മാലയും
ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്നില്ല. 108 ന്റെ മാലയിലെ മുത്താകണം. ഈ ഉന്മേഷം
എല്ലാവരിലും ഉണ്ട്. സേവനത്തിലും പഠിപ്പിലും ഓരോരുത്തരും സ്വയത്തെ
മറ്റുള്ളവരേക്കാള്‍ ചെറുതാണെന്ന് മനസ്സിലാക്കുന്നില്ല. എങ്കിലും സദാ ഏകരസ സ്ഥിതി,
സദാ പറക്കുന്ന കലയുടെ അനുഭൂതി, സദാ ഒന്നില്‍ മാത്രം ലയിച്ചിരുന്നുകൊണ്ട് ദേഹം
അതോടൊപ്പം ദേഹത്തിന്റെ അല്പകാലത്തേക്കുള്ള നേട്ടങ്ങളില്‍ നിന്ന് സദാ
വേറിട്ടിരുന്ന് നശിച്ചുപോകുന്ന ചുറ്റുപാടുകള്‍ മറക്കുക ഇങ്ങനെ എപ്പോഴും ഈ
സ്ഥിതിയുടെ അനുഭവം ചെയ്യുന്നതില്‍ നമ്പര്വാറാണ്. ഇത് എന്തുകൊണ്ടാണ്? ബാപ്ദാദ
ഇതിന്റെ വിശേഷ കാരണം നോക്കുകയായിരുന്നു. എന്ത് കാരണം കണ്ടിട്ടുണ്ടാകും? ഒരു
ശബ്ദത്തിന്റെ കാരണമാണ് ഉള്ളത്.
എല്ലാം അറിയുന്നുണ്ട് അതോടൊപ്പം എല്ലാവര്ക്കും എല്ലാ നേട്ടങ്ങളും ഉണ്ട്,
വിധിയുടെ ജ്ഞാനവും ഉണ്ട് സിദ്ധിയുടെ ജ്ഞാനവും ഉണ്ട്. കര്‍മ്മം അതോടൊപ്പം ഫലം
രണ്ടിന്റേയും ജ്ഞാനം ഉണ്ട്. പക്ഷേ സദാ സന്തുലനമായി ജീവിക്കാന്‍ അറിയുന്നില്ല. ഈ
സന്തുലനത്തിന്റെ ഈശ്വരീയ നിയമത്തെ സമയത്തിന് പാലിക്കാന്‍ അറിയുന്നില്ല. അതിനാല്‍
ഓരോ സങ്കല്പത്തിലും ഓരോ കര്‍മ്മത്തിലും ബാപ്ദാദ അതോടൊപ്പം സര്‍വ്വ ശ്രേഷ്ഠരായ
ആത്മാക്കളുടെ ശ്രേഷ്ഠമായ ആശിര്‍വാദം പ്രാപ്തമാകില്ല. പരിശ്രമം ചെയ്യേണ്ടി വരും.
സഹജമായി സഫലത അനുഭവമാകില്ല. ഏതു കാര്യത്തിന്റെ സന്തുലനമാണ് മറക്കുന്നത്? ഒന്ന്
ഓര്‍മ്മയാണ് അതോടൊപ്പം സേവനവും. ഓര്‍മ്മയില്‍ കഴിഞ്ഞുകൊണ്ട് സേവനം ചെയ്യുക ഇതാണ്
ഓര്‍മ്മയുടേയും സേവനത്തിന്റേയും സന്തുലനം. പക്ഷേ സേവനത്തില്‍ കഴിഞ്ഞ്
സമയമനുസരിച്ച് ഓര്‍മ്മിക്കുക, സമയം കിട്ടി ഓര്‍മ്മിച്ചു, ഇല്ലെങ്കില്‍
സേവനത്തെത്തന്നെയാണ് ഓര്‍മ്മ എന്നു കരുതുന്നത് ഇതിനെത്തന്നെയാണ് അസന്തുലനം എന്നു
പറയുന്നത്. കേവലം സേവനം തന്നെ ഓര്‍മ്മയാകണം അതോടൊപ്പം ഓര്‍മ്മയില്‍ തന്നെ സേവനവും
നടക്കണം. ഈ കുറച്ച് വിധിയിലുള്ള അന്തരം സിദ്ധിയെ പരിവര്‍ത്തനപ്പെടുത്തുന്നു.
പിന്നീടെപ്പോഴാണ് ഫലം ചോദിക്കുന്നത്. ഓര്‍മ്മയുടെ ശതമാനം എങ്ങനെയുണ്ട്? അപ്പോള്‍
എന്താണ് പറയാറുള്ളത്? സേവനത്തില്‍ വളരെ തിരക്കായിരുന്നു, ഒരു കാര്യവും
ഓര്‍മ്മയുണ്ടായിരുന്നില്ല, സമയമേ ഉണ്ടായിരുന്നില്ല. അഥവാ പറയും സേവനം ബാബയുടേതു
തന്നെയായിരുന്നു, ബാബയുടെ ഓര്‍മ്മയുണ്ടായിരുന്നു. എത്രത്തോളം സേവനത്തില്‍ സമയം
അതോടൊപ്പം ലഹരി ഉണ്ടായിരുന്നോ അത്രത്തോളം ഓര്‍മ്മയില്‍ ശക്തിശാലി അനുഭൂതി ലഭിച്ചോ?
എത്രത്തോളം സേവനത്തില്‍ സ്വമാനത്തോടെ ഇരുന്നോ അത്രത്തോളം വിനയഭാവമുണ്ടായിരുന്നോ?
ഈ സന്തുലനമുണ്ടായിരുന്നോ? വളരെ വലിയ വളരെ നന്നായി സേവനം ചെയ്തു - ഈ സ്വമാനം
നല്ലതാണ് പക്ഷേ എത്രത്തോളം സ്വമാനത്തിലിരിക്കുന്നുവോ അത്രത്തോളം
വിനയഭാവത്തിലിരിക്കണം. ചെയ്യിപ്പിക്കുന്ന ബാബ നിമിത്തമായി സേവനം ചെയ്യിപ്പിച്ചു,
ഇതാണ് നിമിത്തം, വിനയഭാവം. നിമിത്തമായി നല്ല സേവനം നടന്നു, അഭിവൃദ്ധിയുണ്ടായി
സഫലതാസ്വരൂപമായി മാറണം ഈ സ്വമാനം നല്ലതാണ്. പക്ഷേ കേവലം സ്വമാനം മാത്രമല്ല
വിനയഭാവത്തിന്റെ സന്തുലനവും ഉണ്ടായിരിക്കണം. ഈ സന്തുലനം സദാ സഹജമായി സഫലതാ
സ്വരൂപമാക്കി മാറ്റും. സ്വമാനവും അത്യാവശ്യമാണ്. ദേഹബോധമല്ല സ്വമാനം. പക്ഷേ
സ്വമാനത്തിന്റേയും വിനയത്തിന്റേയും സന്തുലനം ഇല്ലാത്തതു കാരണം സ്വമാനം
ദേഹാഭിമാനമായി മാറുന്നു. സേവനം നടന്നു സഫലതയുണ്ടായി ഈ സന്തോഷം ഉണ്ടായിരിക്കണം.
ആഹാ ബാബ അങ്ങ് നിമിത്തമാക്കി മാറ്റി. ഞാന്‍ ചെയ്തില്ല, ഈ ഞാന്‍ എന്ന ഭാവം
സ്വമാനത്തെ ദേഹാഭിമാനത്തലേക്ക് കൊണ്ടുവരും. ഓര്‍മ്മ അതോടൊപ്പം സേവനത്തിന്റെ
സന്തുലനം വെയ്ക്കുന്നവര്‍ സ്വമാനത്തിന്റേയും വിനയത്തിന്റേയും സന്തുലനം വെയ്ക്കും.
അതിനാല്‍ മനസ്സിലായോ സന്തുലനം ഏതു കാര്യത്തിലാണ് താഴേക്കും മുകളിലേക്കും
പോകുന്നത്.
ഇതുപോലെ ഉത്തരവാദിത്വത്തിന്റെ കിരീടധാരിയായതിന്റെ കാരണത്താല്‍ ഓരോ കാര്യത്തിലും
ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റണം. അത് ലൗകീകത്തിലേയോ അലൗകീകത്തിലേയോ
പ്രവര്ത്തിയായിക്കോട്ടെ ഈശ്വരീയ സേവനത്തിന്റെ പ്രവര്‍ത്തിയാണെങ്കിലും. രണ്ട്
പ്രവര്‍ത്തികളുടേയും ഉത്തരവാദിത്ത്വം നിറവേറ്റുമ്പോഴും എത്രത്തോളം
വേറിട്ടിരിക്കുന്നുവോ അത്രമാത്രം സ്നേഹിയായിരിക്കണം. ഈ സന്തുലനം ഉണ്ടായിരിക്കണം.
ഓരോ ഉത്തരവാദിത്വവും നിറവേറ്റണം. ഇത് ആവശ്യമാണ് പക്ഷേ എത്രത്തോളം വലിയ
ഉത്തരവാദിത്വമാണോ അത്രയും ഡബിള്‍ ലൈറ്റായിരിക്കായിരിക്കണം. ഉത്തരവാദിത്വം
നിറവേറ്റിക്കൊണ്ടും ഉത്തരവാദിത്വത്തില്‍ നിന്നും വേറിട്ടിരിക്കണം അവരെയാണ്
പറയുന്നത് ബാബയുടെ സ്നേഹി. എന്തു ചെയ്യുമെന്ന് പരിഭ്രമിക്കരുത് വളരെ
ഉത്തരവാദിത്വമുണ്ട്. ഇത് ചെയ്യണമോ അതോ വേണ്ടയോ, എന്തു ചെയ്യണം, ഇതും ചെയ്യണോ അതു
ചെയ്യണോ, വളരെ പരിശ്രമമുണ്ട്. ഇങ്ങനെ അനുഭവമാകുക അര്‍ത്ഥം ഭാരമാണ്. അപ്പോള്‍ ഡബിള്‍
ലൈറ്റായില്ലല്ലോ. ഡബിള്‍ ലൈറ്റ് അര്‍ത്ഥം വേറിട്ടിരിക്കുക. ഏതൊരു
ഉത്തരവാദിത്വത്തിന്റേയും കര്‍മ്മത്തിന്റേയും ഇളക്കത്തിന്റെ ഭാരം ഉണ്ടാകരുത്.
അവരെയാണ് പറയുന്നത് വേറിട്ടിരിക്കുന്നതിന്റേയും സ്നേഹിയായിരിക്കുന്നതിന്റേയും
സന്തുലനം വെയ്ക്കുന്നവര്‍.
രണ്ടാമത്തെ കാര്യം - പുരുഷാര്‍ത്ഥം ചെയ്ത് മുന്നോട്ടു പോകവേ പുരുഷാര്‍ത്ഥത്തിലൂടെ
ഏത് നേട്ടമാണോ ഉണ്ടാകുന്നത് അതിന്റെ അനുഭവം ചെയ്ത് ചെയ്ത് വളരെയധികം
പ്രാപ്തിയുടെ ലഹരിയിലും സന്തോഷത്തിലേക്കും വരുന്നു. മതി ഞങ്ങള്‍ നേടിയെടുത്തു,
അനുഭവം ചെയ്തു. മഹാവീരന്, മഹാരഥിയായി, ജ്ഞാനിയായി, യോഗിയായി, സേവാധാരിയായി. ഈ
നേട്ടം വളരെ നല്ലതാണ് പക്ഷേ ഈ നേട്ടത്തിന്റെ ലഹരിയില്‍ അലസതയും വരുന്നുണ്ട്.
അതിന്റെ കാരണം? ജ്ഞാനിയായി, യോഗിയായി, സേവാധാരിയായി. പക്ഷേ ഓരോ ചുവടിലും
പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്നുണ്ടോ? ഏതു വരെ ജീവിക്കുന്നുവോ അതുവരേയ്ക്കും
ഓരോ ചുവടിലും പറക്കുന്ന കലയില്‍ പറക്കണം. ഈ ലക്ഷ്യത്തോടെ ഇന്നെന്താണോ ചെയ്യുന്നത്
അതില്‍ കൂടുതല്‍ നവീനത കൊണ്ടുവന്നോ അഥവാ ഏതുവരേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടോ ആ
അതിര്‍ത്തിയെ സമ്പൂര്‍ണ്ണതയുടെ അതിര്‍ത്തിയാണെന്ന് മനസ്സിലാക്കിയോ?
പുരുഷാര്‍ത്ഥത്തില്‍ പ്രാപ്തിയുടെ ലഹരി അതോടൊപ്പം സന്തോഷവും ആവശ്യമാണ്. പക്ഷേ ഓരോ
ചുവടിലും ഉയര്‍ച്ച അഥവാ പറക്കുന്ന കലയുടെ അനുഭവവും ആവശ്യമാണ്. അഥവാ ഈ സന്തുലനം
ഇല്ലെങ്കില്‍ അലസത ആശിര്‍വാദം പ്രാപ്തമാക്കാന്‍ അനുവദിക്കില്ല. അതിനാല്‍
പുരുഷാര്‍ത്ഥത്തിന്റെ ജീവിതത്തില്‍ എത്ര നേടിയിട്ടുണ്ടോ അതിന്റെ ലഹരിയും
ഉണ്ടായിരിക്കണം. അതോടൊപ്പം സന്തോഷവും ആവശ്യമാണ് പക്ഷെ ഓരോ ചുവടിലും ഉയര്‍ച്ചയുടെ
അനുഭവവും ഉണ്ടായിരിക്കണം. ഇതിനെ പറയുന്നു സന്തുലനം. ഈ സന്തുലനം എപ്പോഴും
ഉണ്ടായിരിക്കണം. ഞങ്ങള്‍ എല്ലാം അറിഞ്ഞു എന്നു മനസ്സിലാക്കരുത്.അനുഭവികളാണ്. വളരെ
നല്ല രീതിയില്‍ നടക്കുന്നുണ്ട്. നല്ലവരായി ഇത് വളരെ നല്ലതാണ് പക്ഷേ ഇനിയും
കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തണം. അങ്ങനെയുള്ള വിശേഷപ്പെട്ട കര്‍മ്മം ചെയ്ത്
സര്‍വ്വ ആത്മാക്കള്ക്കുമുന്നിലും നിമിത്തവും ഉദാഹരണവുമായി മാറണം. ഇതൊരിക്കലും
മറക്കരുത്. ഏതെല്ലാം കാര്യങ്ങളിലാണ് സന്തുലനം വെയ്ക്കേണ്ടതെന്ന് മനസ്സിലായോ? ഈ
സന്തുലനത്തിലൂടെ സ്വതവേ തന്നെ ആശിര്‍വാദങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. അതിനാല്‍
മനസ്സിലായോ എന്തുകൊണ്ടാണ് നമ്പര്വാറായി മാറുന്നത്? ചിലര്‍ ചില കാര്യങ്ങളുടെ
സന്തുലനത്തില്‍, ചിലര്‍ മറ്റു കാര്യങ്ങളുടെ സന്തുലനത്തില്‍ അലസതയുള്ളവരായി മാറുന്നു.
ബോംബെ നിവാസികള്‍ അലസതയുള്ളവരല്ലല്ലോ? ഓരോ കാര്യത്തിലും സന്തുലനം
വെയ്ക്കുന്നവരാണോ? സന്തുലനത്തിന്റെ കലയില്‍ ബുദ്ധിശാലികളല്ലേ. സന്തുലനവും ഒരു
കലയാണ്. ഈ കലയില്‍ സമ്പന്നരല്ലേ. ബോംബെയെക്കുറിച്ച് പറയാറുണ്ട് - ധനത്താല്‍
സമ്പന്നമായ ദേശം എന്ന്. അതിനാല്‍ സന്തുലത്തിന്റെ സമ്പത്ത്, ആശിര്‍വാദത്തിന്റെ
സമ്പത്തിനാലും സമ്പന്നരല്ലേ. ബോംബെയിലുള്ളവര്‍ എന്തു വിശേഷത കാണിക്കും? ബോംബെയില്‍
ധാരാളം കോടികോടിപതികളുണ്ട്. അതിനാല്‍ ബോംബെ നിവാസികള്‍ അങ്ങനെയുള്ള ആത്മാക്കള്‍ക്ക്
ഈ അനുഭവം തീര്‍ച്ചയായും കൊടുക്കണം അതായത് ആത്മീയ അവിനാശി കോടികോടിപതി സര്‍വ്വ
ഖജനാവുകളുടെയും അധികാരി എങ്ങനെയായിരിക്കും. ഇതിന്റെ അനുഭവം ചെയ്യിപ്പിക്കൂ. അവര്‍
കേവലം നശിക്കുന്ന ധനത്തിന്റെ അധികാരികളാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ അവിനാശിയായ
ഖജനാവിന്റെ മഹത്വം കേള്പ്പിച്ചുകൊടുത്ത് അവിനാശിയായ ധനത്താല്‍ സമ്പന്നരാക്കി
മാറ്റൂ. അവര്‍ക്ക് തോന്നണം ഈ ഖജനാവ് അവിനാശിയും ശ്രേഷ്ഠവുമാണെന്ന്. അങ്ങനെയുള്ള
സേവനമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്! സമ്പന്നരുടെ കണ്ണില്‍ ഈ അവിനാശിയായ
സമ്പന്നരായ ആത്മാക്കള്‍ ശ്രഷ്ഠരാണ് ഈ അനുഭവം ചെയ്യണം. മനസ്സിലായോ. ഇങ്ങനെ
ഒരിക്കലും ചിന്തിക്കരുത് ഇവര്‍ക്കൊരിക്കലും പാര്‍ട്ടില്ല. അന്തിമത്തില്‍ ഇവര്‍ക്കും
ഉണരുന്നതിന്റെ പാര്‍ട്ടുണ്ട്. സമ്പന്ധത്തിലേക്ക് വരില്ല, പക്ഷേ
സമ്പര്‍ക്കത്തിലേക്ക് വരും. അതിനാല്‍ ഇങ്ങനെയുള്ള ആത്മാക്കളെ ഉണര്‍ത്താനുള്ള സമയം
വന്നിരിക്കുകയാണ്. അതിനാല്‍ ഉണര്‍ത്തൂ... തീവ്രമായി നല്ല രീതിയില്‍ ഉണര്‍ത്തൂ.
എന്തുകൊണ്ടെന്നാല്‍ ധനത്തിന്റെ ലഹരിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്.
ലഹരിയിലുള്ളവരെ വീണ്ടു വീണ്ടും ഉണര്‍ത്തേണ്ടി വരും. ഒരു പ്രാവശ്യം കൊണ്ട്
ഉണരില്ല. അതിനാല്‍ ഇപ്പോള്‍ ഈ ലഹരിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആത്മാക്കളെ
അവിനാശിയായ ധനത്തിന്റെ അനുഭവത്തിലൂടെ പരിചയപ്പെടുത്തൂ. മനസ്സിലായോ.
ബോംബെയിലുള്ളവര്‍ മായാജീത്തല്ലേ. മായയെ സമുദ്രത്തിലിട്ടില്ലേ. ആഴത്തിലിട്ടോ അതോ
മുകളിലാണോ? അഥവാ എതെങ്കിലും വസ്തു മുകളില്‍ വീണാല്‍ തിരമാലകള്‍ വീണ്ടും അതിനെ
തീരത്തെത്തിക്കും. ആഴത്തിലേക്കിട്ടാല് സ്വാഹാ ആകും. മായ പിന്നീട് തീരത്തേക്ക്
വരുന്നില്ലല്ലോ? ബോംബെ നിവാസികള്‍ ഓരോ കാര്യത്തിലും ഉദാഹരണമായി മാറണം. ഓരോ
വിശേഷതയിലും ഉദാഹരണമായി മാറണം. ഏതുപോലെയാണോ ബോംബെയുടെ സൗന്ദര്യം കാണുന്നതിന്
എല്ലാവരും ദൂരെ ദൂരെ നിന്നുപോലും എത്തുന്നുണ്ടല്ലോ അതുപോലെ ദൂരെ ദൂരെ നിന്നു
കാണാന്‍ വരും. ഓരോ ഗുണത്തിന്റേയും പ്രായോഗിക സ്വരൂപത്തിന്റെ ഉദാഹരണമായി മാറൂ.
ജീവിതത്തില്‍ സരളത കാണണമെങ്കില്‍ ഈ സേവാകേന്ദ്രത്തില്‍ പോയീ ഈ കുടുംമ്പത്തെ നോക്കൂ
എന്നു പറയണം. സഹനശീലത കാണണമെങ്കില്‍ ഈ സേവാകേന്ദ്രത്തിലെ ഈ കുടുംമ്പത്തെ കാണണം
എന്നു പറയണം. സന്തുലനം കാണണമെങ്കില്‍ ഈ വിശേഷ ആത്മാക്കളെ കാണൂ. ഇങ്ങനെ അത്ഭുതം
ചെയ്യുന്നവരല്ലേ. ബോംബെയിലുള്ളവര്‍ ഡബിള്‍ റിട്ടേണ്‍ കൊടുക്കണം എന്നു പറയാറുണ്ട്.
ജഗംദമ്പയാകുന്ന അമ്മയുടെ പലനയും രണ്ടാമത് ബ്രഹ്മാബാബയുടെ വിശേഷ പാലനയ്ക്കും.
ജഗദംബ അമ്മയുടെ പാലന ബോംബെയിലുള്ളവര്‍ക്ക് വിശേഷിച്ചും ലഭിച്ചിട്ടുണ്ട് അതിനാല്‍
ബോംബെയിലുള്ളവര്‍ക്ക് വളരെയധികം റിട്ടേണ്‍ ചെയ്യേണ്ടതായി വരും. ഓരോ സ്ഥാനത്തു
നിന്നും, ഓരോ വിശേഷ ആത്മാവിലൂടെയും ബാബയുടേയും മമ്മയുടേയും വിശേഷത കാണപ്പെടണം.
ഇതിനെയാണ് പറയുക റിട്ടേണ്‍ ചെയ്യുക എന്ന്. ശെരി ഇവിടേക്ക് വന്നുവല്ലോ, ബാബയുടെ
വീട്ടിലേക്ക് അഥവാ തന്റെ വീട്ടിലേക്ക് വന്നുവല്ലോ.
ബാബ സദാ കുട്ടികളെ കണ്ട് ഹര്‍ഷിതമാകുന്നു. ഓരോ കുട്ടിയും വിശ്വത്തിന്റെ ദീപമാണ്.
കേവലം കുലദീപമല്ല വിശ്വത്തിന്റെ ദീപമാണ്. ഓരോരുത്തരും വിശ്വത്തിന്റെ മംഗളത്തിന്
നിമിത്തമാണ്. അപ്പോള്‍ വിശ്വത്തിന്റെ ദീപമായല്ലോ. മുഴുവന്‍ വിശ്വവും
പരിധിയില്ലാത്ത കുലമാണ്. ഈ ബന്ധത്തിലൂടെ പരിധിയില്ലാത്ത കുലദീപമെന്നും പറയാം.
പക്ഷേ പരിധിയുള്ള കുലത്തിന്റെയല്ല. പരിധിയില്ലാത്ത കുലദീപമെന്നും പറയാം
വിശ്വത്തിന്റെ ദീപമെന്നും പറയാം. സദാ തെളിഞ്ഞിരിക്കുന്ന ദീപമല്ലേ?
മങ്ങിയതല്ലല്ലോ! എപ്പോഴാണോ പ്രകാശം മങ്ങിയിരിക്കുന്നത് അപ്പോള്‍ നോക്കിയാല്‍
കാഴ്ചയ്ക്കു പ്രശ്നം വരും എന്നു പറയാറുണ്ട്. നല്ലതായിത്തോന്നുന്നില്ലല്ലോ.
അതിനാല്‍ സദാ പ്രകാശിക്കുന്ന ദീപമല്ലേ. അങ്ങനെയുള്ള ദീപങ്ങളെ നോക്കി ബാപ്ദാദ സദാ
ഹര്ഷിതപ്പെടുന്നു. മനസ്സിലായോ.
സദാ ഓരോ കാര്യത്തിലും സന്തുലനം വെയ്ക്കുന്ന, സദാ ബാബയിലൂടെ ആശിര്‍വാദം നേടുന്ന,
ഓരോ ചുവടിലും പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്ന, സദാ സ്നേഹത്തിന്റെ സാഗരത്തില്‍
ലയിച്ചിരിക്കുന്ന, സമാന സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന കോടികോടിമടങ്ങ്
ഭാഗ്യശാലികലായ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദയുടെ ഓര്‍മ്മയും സ്നേഹവും
നമസ്ക്കാരവും.
ദാദിമാരോട്
എല്ലാവരും കിരീടധാരി രത്നങ്ങളല്ലേ! എപ്പോഴും എത്ര
വലിയ കിരീടമായിരിക്കുന്നുവോ അത്രയും ഭാരത്തിലും ഭാരരഹിതമായിരിക്കണം.
അങ്ങനെയുള്ള കിരീടമാണ് ധരിച്ചിരിക്കുന്നത്. ഈ കിരീടം ധരിച്ചുകൊണ്ട് കര്‍മ്മം
ചെയ്താല്‍ കിരീടധാരിയായിരിക്കാം. രത്നങ്ങള്‍ പതിച്ച കിരീടമുണ്ടെങ്കില്‍ അത്
സമയത്തിനനുസരിച്ച് ധരിക്കുകയും മാറ്റുകയും ചെയ്യും. പക്ഷേ ഈ കിരീടം മാറ്റേണ്ട
ആവശ്യമില്ല. ഉറങ്ങുമ്പോഴും കിരീടധാരിയാണ് ഉണര്‍ന്നിരിക്കുമ്പോഴും കിരീടധാരിയാണ്.
അനുഭവമില്ലേ! കിരീടം ഭാരരഹിതമാണോ? ഭാരമൊന്നും ഇല്ലല്ലോ! പേരു വലുതുമാണ് എന്നാല്‍
ഭാരരഹിതം. സുഖം നല്കുന്ന കിരീടമാണ് എന്നാല്‍ സന്തോഷം നല്കുന്ന കിരീടമാണ്.
ഇങ്ങനെയുള്ള കിരീടധാരിയാക്കി ബാബ മാറ്റുകയാണ്, പിന്നീട്
ജന്മജന്മാന്തരങ്ങളിലേക്ക് കിടീടം ലഭിക്കും. അങ്ങനെയുള്ള കിരീടധാരികളെക്കണ്ട്
ബാപ്ദാദ ഹര്‍ഷിതമാകുന്നു. ബാപ്ദാദ പട്ടാഭിഷേകത്തിന്റെ ദിനം ഇപ്പോള്‍ മുതലേ
ആഘോഷിച്ച് എന്നന്നേക്കുമായുള്ള ആചാര്യത്തിന്റെ നിയമമുണ്ടാക്കി. സത്യയുഗത്തിലും
പട്ടാഭിഷേകത്തിന്റെ ദിനം ആഘോഷിക്കും. ആരാണോ സംഗമത്തില്‍ പട്ടാഭിഷേകത്തിന്റെ ദിനം
ആഘോഷിച്ചത്, അതിന്റെ ഓര്മ്മച്ചിഹ്നമാണ് അവിനാശിയായി നടക്കുക. അവ്യക്തവതനത്തില്
സേവാധാരിയാണ് പക്ഷേ സാകാരവതനത്തില്‍ നിന്ന് വാനപ്രസ്ഥിയായല്ലോ. സ്വയം ബാബ
സാകാരവതനത്തില്‍ നിന്ന് വാനപ്രസ്ഥിയായി കുട്ടികള്‍ക്ക് കിരീടവും സിംഹാസനവും
കൊടുത്ത് സ്വയം അവ്യക്തവതനത്തിലേക്ക് പോയീ. അപ്പോള്‍ പട്ടാഭിഷേകത്തിന്റെ
ദിവസമാണല്ലോ, ഇതാണ് വിചിത്രമായ ഡ്രാമ. അഥവാ പോകുന്നതിനു മുന്‍പ്
പറഞ്ഞിരുന്നെങ്കില്‍ ഇത് അത്ഭുതകരമായ ഡ്രാമ ആവില്ലായിരുന്നു. ഇത്രയും വിചിത്രമായ
ഡ്രാമയാണ്. ഇതിന്റെ ഫോട്ടോ എടുക്കാന്‍ കഴിയില്ല. വിചിത്രനായ ബാബയുടെ വിചിത്രമായ
പാര്‍ട്ടാണ്, ബാബയുടെ ചിത്രം ബുദ്ധിയില്‍ പോലും സങ്കല്‍പ്പത്തില്‍ പോലും എടുക്കാന്‍
കഴിയില്ല. അതുകൊണ്ടാണ് വിചിത്രന്‍ എന്നു പറയുന്നത്. അതിനാല്‍ ഇത് വിചിത്രമായ
പട്ടാഭിഷേകമായില്ലേ. ബാപ്ദാദ സദാ മഹാവീരന്മാരായ കുട്ടികളെ പട്ടാഭിഷേകം
നടത്തുന്ന കിരീടധാരി സ്വരൂപത്തിലാണ് കാണുന്നത്. ബാപ്ദാദ സദാ കൂട്ടു നല്കുന്നതില്
ഒരിക്കലും ഒളിഞ്ഞിരുന്നിട്ടില്ല, പക്ഷേ സാകാരലോകത്തില് നിന്ന് മറഞ്ഞ് അവ്യക്ത
ലോകത്തില്‍ പ്രത്യക്ഷപ്പെട്ടു. കൂടെജീവിക്കും കൂടെപ്പോകും ഇത് പ്രതിജ്ഞയാണ്. ഈ
വാക്കൊരിക്കലും തെറ്റിക്കില്ല. അതിനാല്‍ ബ്രഹ്മാബാബ കാത്തിരിക്കുകയാണ്.
ഇല്ലെങ്കില്‍ കര്മ്മാതീതമായതിനാല് പോകാമായിരുന്നു. ബന്ധനങ്ങളില്ലല്ലോ, പക്ഷേ
സ്നേഹത്തിന്റെ ബന്ധനമുണ്ട്. സ്നേഹത്തിന്റെ ബന്ധനത്തിന്റെ കാരണത്താല്‍ കൂടെ
നടക്കുന്നതിന്റെ വാക്ക് പാലിച്ചതിന്റെ കാരണത്താല്‍ ബാബയ്ക്ക് കാത്തിരിക്കുക തന്നെ
വേണം. ഇതല്ലേ അനുഭവം. ശെരി. ഓരോരുത്തരും വിശേഷപ്പെട്ടവരാണ്. ഓരോരുത്തരുടെയും
വിശേഷത വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ എത്രയാകും. മാലയായിത്തീരും. അതിനാല്‍
ഹൃദയത്തില്‍ത്തന്നെ വെയ്ക്കുന്നു, വര്‍ണ്ണിക്കുന്നില്ല.
രദാനം :-
വ്യര്‍ത്ഥം
അഥവാ ബുദ്ധിമുട്ടിക്കുന്ന വാക്കുകളില്‍ നിന്ന് മുക്തരായി ഡബിള്‍ ലൈറ്റ് അവ്യക്ത
ഫരിത്ഥയായി ഭവിക്കട്ടെ!
അവ്യക്തഫരിസ്ഥയായി മാറണമെങ്കില്‍ ഏതൊരു വ്യര്‍ത്ഥമായ സംസാരമാണോ ആര്‍ക്കും
ഇഷ്ടപ്പെടാത്തത് അതിനെ എന്നന്നേക്കുമായി സമാപ്തമാക്കൂ. രണ്ടു വാക്കുകളുടെ
കാര്യമാണ് പക്ഷേ അതിനെ വലുതാക്കി സംസാരിക്കുന്നതും വ്യര്‍ത്ഥമാണ്. നാലു
വാക്കുകളിലൂടെ നടക്കുന്ന കാര്യത്തിന് 12-15 ശബ്ദങ്ങളില്‍ പറയരുത്. കുറച്ചുസംസാരം-
പതുക്കെ സംസാരിക്കൂ....... ഈ സ്ലോഗന് കഴുത്തിലണിയൂ. വ്യര്‍ത്ഥം അഥവാ
ബുദ്ധിമുട്ടിക്കുന്ന വാക്കുകളില്‍ നിന്ന് മുക്തരാകൂ അപ്പോള്‍ അവ്യക്ത
ഫരിസ്ഥയാകുന്നതില് വളരെ സഹായം ലഭിക്കും.
സ്ലോഗന് :-
ആരാണോ
സ്വയത്തെ പരമാത്മാവിന്റെ സ്നേഹത്തില്‍ സമര്‍പ്പിക്കുന്നത് സഫലത അവരുടെ കഴുത്തിലെ
മാലയാകും.