സങ്കല്പത്തെസഫലമാക്കുന്നതിനുള്ളസഹജമായമാര്ഗ്ഗം
ഇന്ന് വിശ്വ രചയിതാവ്,
വിശ്വ മംഗളകാരി ബാബ വിശ്വം ചുറ്റി കാണുന്നതിന്, വിശേഷിച്ച് സര്‍വ്വ കുട്ടികളെയും
കാണുന്നതിന് വേണ്ടി നാല് ഭാഗത്തേയ്ക്കും പോയി. ജ്ഞാനി തു ആത്മാക്കളായ
കുട്ടികളെയും കണ്ടു. സ്നേഹി സഹയോഗി കുട്ടികളെയും കണ്ടു. ഭക്തരായ കുട്ടികളെയും
കണ്ടു, അജ്ഞാനി കുട്ടികളെയും കണ്ടു. വ്യത്യസ്ഥരായ ആത്മാക്കള്‍ തന്റെ ലഹരിയില്‍
മുഴുകിയിരിക്കുന്നതായി കണ്ടു. ചിലര്‍ എന്തോ കാര്യം ചെയ്യുന്നതിന്റെ ലഹരിയില്‍
മുഴുകിയിരിക്കുന്നു, ചിലര്‍ മുറിക്കുന്നതിന്റെ, ചിലര്‍ യോജിപ്പിക്കുന്നതിന്റെ
കാര്യത്തില്‍ മുഴുകിയിരിക്കുന്നു, എന്നാല്‍ സര്‍വ്വരും തീര്‍ച്ചയായും
മുഴുകിയിരിക്കുന്നു. സര്‍വ്വരുടെയും മനസ്സിലുള്ള സങ്കല്പമാണ്- എന്തെങ്കിലും
ലഭിക്കണം,എന്തെങ്കിലും എടുക്കണം, പ്രാപ്തമാക്കണം, ഇതേ ലക്ഷ്യത്തിലൂടെ ഓരോരുത്തരും
അവരവരുടെ കാര്യത്തില്‍ മുഴുകിയിരിക്കുന്നു. പരിധിയുള്ള പ്രാപ്തിയുടേതായിക്കോട്ടെ,
എന്തെങ്കിലും ലഭിക്കട്ടെ അല്ലെങ്കില്‍ എന്തെങ്കിലും ആയി തീരട്ടെ, ഇതേ ലഹരി
സര്‍വ്വ ഭാഗത്തും കണ്ടു. ഇതിന്റെയിടയില്‍ ബ്രാഹ്മണ കുട്ടികളെ വിശേഷിച്ചും കണ്ടു.
ദേശത്തായിക്കോട്ടെ വിദേശത്തായിക്കോട്ടെ സര്‍വ്വ കുട്ടികളിലും എന്തെങ്കിലും
ചെയ്യണം, പരിധിയില്ലാത്ത കാര്യത്തില്‍ എന്തെങ്കിലും വിശേഷത ചെയ്ത് കാണിക്കണം
എന്ന സങ്കല്പം കണ്ടു. സ്വയത്തിലും ഏതെങ്കിലും വിശേഷത ധാരണ ചെയ്ത് വിശേഷ
ആത്മാവായി മാറണം. ഇങ്ങനെയുള്ള ഉത്സാഹം ഭൂരിപക്ഷം കുട്ടികളിലും കണ്ടു.
ഉണര്‍വ്വിന്റെയും ഉത്സാഹത്തിന്റെയും വിത്ത് സ്വയത്തിന്റെ പുരുഷാര്‍ത്ഥത്തിലൂടെ,
അതോടൊപ്പം സമയത്തിന്റെ അന്തരീക്ഷത്തിലൂടെ സര്‍വ്വരുടെയും ഉള്ളില്‍ പ്രത്യക്ഷ
രൂപത്തില്‍ കണ്ടു. ഇതേ ഉണര്‍വ്വിന്റെ ബീജത്തെ അടിക്കടി നിരന്തരമാക്കുന്നതിന്
ശ്രദ്ധയാകുന്ന ജലവും ചെക്കിംഗ് അതായത് സദാ അഭിവൃദ്ധി പ്രാപ്തമാക്കുന്നതിന്റെ
വിധിയാകുന്ന സൂര്യപ്രകാശവും നല്കി കൊണ്ടിരിക്കണം- ഇതില്‍ നമ്പര്വാറായി തീരുന്നു.
വിത്ത് പാകാന്‍ സര്‍വ്വര്‍ക്കും അറിയാം എന്നാല്‍ പാലന ചെയ്ത് ഫല സ്വരൂപമാക്കുക,
ഇതില്‍ വ്യത്യാസം ഉണ്ടാകുന്നു.
ബാപ്ദാദ അമൃതവേള മുതല്‍ കുട്ടികളുടെ കളിയെന്ന് പറയാം,പുരുഷാര്‍ത്ഥത്തിന്റെ
താല്പര്യമെന്ന് പറയാം, മുഴുവന്‍ ദിവസവും കാണുന്നു. ഓരോരുത്തരും വളരെ നല്ല
സങ്കല്പം സ്വയത്തെ പ്രതിയും, സേവനത്തെ പ്രതിയും ചെയ്യുന്നു- ഇപ്പോള്‍ ഇത് ചെയ്യും,
ഇങ്ങനെ ചെയ്യും, തീര്‍ച്ചയായും ചെയ്യും,ചെയ്ത് തന്നെ കാണിക്കും- ഇങ്ങനെയുള്ള
ശ്രേഷ്ഠമായ സങ്കല്പത്തിന്റെ വിത്ത് പാകിക്കൊണ്ടിരിക്കുന്നു. ബാപ്ദാദായുമായുള്ള
ആത്മീയ സംഭാഷണത്തിലും വളരെ മധുര മധുരമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. എന്നാല്‍
ആ സങ്കല്പത്തെ അതായത് വിത്തിനെ പ്രാക്ടിക്കലില്‍ കൊണ്ടു വരുന്നതിനുള്ള പാലന
ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു? ഏതെങ്കിലും കാര്യത്തില്‍ വൃദ്ധിയുടെ വിധിയില്‍
അഥവാ ഫലസ്വരൂപമാക്കുന്നതിന്റെ വിശേഷതയില്‍ നമ്പര്വാറായി തീരുന്നു. ഏതൊരു
സങ്കല്പമാകുന്ന വിത്തിനെയും ഫല സ്വരൂപമാക്കുന്നതിനുള്ള സഹജമായ മാര്‍ഗ്ഗം ഒന്നു
തന്നെയാണ്- സദാ ബീജരൂപമായ ബാബയില്‍ നിന്നും ഓരോ സമയവും സദാ സര്‍വ്വ ശക്തികളുടെയും
ബലം ആ ബീജത്തില്‍ നിറച്ചു കൊണ്ടിരിക്കുക. ബീജ രൂപനിലൂടെ നിങ്ങളുടെ
സങ്കല്പമാകുന്ന ബീജം സഹജവും സ്വതവേയും അഭിവൃദ്ധി പ്രാപ്തമാക്കി ഫലസ്വരൂപമാകും.
എന്നാല്‍ ബീജ രൂപനുമായി നിരന്തരം ബന്ധമില്ലാത്തതിനാല്‍ മറ്റാത്മാക്കളെ അല്ലെങ്കില്‍
മാര്‍ഗ്ഗങ്ങളെ അഭിവൃദ്ധിയുടെ വിധിയാക്കി മാററുന്നു. ഇത് കാരണം അങ്ങനെ ചെയ്യാം,
ഇങ്ങനെ ചെയ്യാം, ഇതേ പോലെ ചെയ്യാം, ഈ വിസ്താരത്തില്‍ സമയവും പരിശ്രമവും കൂടുതല്‍
എടുക്കുന്നു. കാരണം മറ്റൊരാത്മാവിനെയും മാര്‍ഗ്ഗങ്ങളെയും ആധാരമാക്കുന്നു.
സാഗരത്തില്‍ നിന്നും സൂര്യനില്‍ നിന്നും ജലവും സൂര്യ പ്രകാശവും ലഭിക്കുന്നതിന്
പകരം, എത്രതന്നെ മാര്ഗ്ഗങ്ങളാകുന്ന ജലത്തിലൂടെ ആത്മാക്കളെ ആധാരമാണെന്ന്
മനസ്സിലാക്കി സകാശ് നല്‍കുന്നതിലൂടെ വിത്ത് ഫലീഭൂതമാകുന്നില്ല, അതിനാല്‍
പരിശ്രമിച്ചിട്ടും, സമയം കൊടുത്തിട്ടും പ്രത്യക്ഷ ഫലത്തിന്റെ
പ്രാപ്തിയുണ്ടാകുന്നില്ലായെങ്കില് പോകുന്തോറും ഉത്സാഹം കുറയുന്നു, സ്വയത്തോടും,
സേവനത്തോടും, കൂട്ടുകാരോടും നിരാശരാകുന്നു. ഇടയ്ക്ക് സന്തോഷം, ഇടയ്ക്ക് ഉദാസീനത
രണ്ട് അലകളും ബ്രാഹ്മണ ജീവിതത്തിന്റെ തോണിയെ ഇടയ്ക്ക് കുലുക്കുന്നു, ഇടയ്ക്ക്
ചലിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് പല കുട്ടികളുടെയും ജീവിതത്തിന്റെ ഗതിയും
വിധിയും ഇതാണ് കാണപ്പെടുന്നത്. നടന്നു കൊണ്ടിരിക്കുന്നു, കാര്യം ചെയ്തു
കൊണ്ടിരിക്കുന്നു എന്നാല്‍ എങ്ങനെയുണ്ടാകണമോ അതേ പോലെ അനുഭവിക്കുന്നില്ല അതിനാല്‍
സന്തോഷത്തില്‍ നൃത്തം ചെയ്യാന്‍ സാധിക്കുന്നില്ല. നടന്നു കൊണ്ടിരിക്കുന്നു എന്നാല്‍
തീവ്ര ഗതിയില്ല. സന്തുഷ്ടവുമാണ്, ശ്രേഷ്ഠ ജീവിതം നയിക്കുന്നവരായി, ബാബയുടേതായി,
സേവാധാരിയായി, ദുഃഖത്തിന്റെയും വേദനയുടെയും ലോകത്തില്‍ നിന്നും വേറിട്ടു. എന്നാല്‍
സന്തുഷ്ടതയ്ക്കിടയില് ഇടയ്ക്കിടയ്ക്ക് അറിയാതെ, ആഗ്രഹിക്കാതെ അസന്തുഷ്ടതയുടെ
അലകള്‍ വരുന്നുണ്ട്, കാരണം ജ്ഞാനം സഹജമാണ്, ഓര്‍മ്മയും സഹജമാണ് എന്നാല്‍
സംബന്ധത്തില് സമ്പര്‍ക്കത്തില്‍ സ്നേഹി നിര്മ്മോഹിയായി സ്നേഹത്തെ നിറവേറ്റുക,
ഇതില്‍ ഇടയ്ക്ക് സഹജവും ഇടയ്ക്ക് പ്രയാസവുമാകുന്നു.
ബ്രാഹ്മണ പരിവാരത്തിന്റെയും സേവനത്തിന്റെയും പ്രവൃത്തി, ഇതിനെയാണ് സംബന്ധ
സമ്പര്‍ക്കമെന്നു പറയുന്നത്. ഇതില്‍ ഏതെങ്കിലും കാര്യത്തിലൂടെ എങ്ങനെയുള്ള
അനുഭവമാണോ ഉണ്ടാകേണ്ടത് അങ്ങനെയുണ്ടാകുന്നില്ല. ഇത് കാരണം രണ്ട് അലകള്‍ വരുന്നു.
ഇപ്പോള്‍ സമയത്തിന്റെ സമീപത കാരണം പുരുഷാര്‍ത്ഥത്തിന്റെ തീവ്രത, സമയത്തിനനുസരിച്ച്
സമ്പൂര്‍ണ്ണ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ വിഘ്ന വിനാശകനായി
വിശ്വത്തിലെ വിഘ്നങ്ങളുടെയിടയിലുള്ള ദുഃഖിതരായ ആത്മാക്കള്‍ക്ക് സുഖത്തിന്റെ
അനുഭവം ചെയ്യിക്കാനുള്ള സമയമാണിത്. വളരെക്കാലത്തെ നിര്‍വിഘ്ന സ്ഥിതിയുള്ളവര്ക്കേ
വിഘ്ന വിനാശത്തിന്റെ കാര്യം ചെയ്യാനാകൂ. ഇതു വരെ തന്റെ ജീവിതത്തില്‍
വന്നിട്ടുള്ള വിഘ്നങ്ങളെയില്ലാതാക്കുന്നതില് ബിസിയായി അതില്‍ തന്നെ ശക്തി
വിനിയോഗിക്കുന്നു എങ്കില്‍ മറ്റുള്ളവര്‍ക്ക് ശക്തി നല്കാന് എങ്ങനെ നിമിത്തമാകാന്‍
സാധിക്കും. നിര്വിഘ്നരായി ശക്തികളുടെ സ്റ്റോക്ക് ശേഖരിക്കൂ എങ്കില്‍ ശക്തി
രൂപമായി വിഘ്ന വിനാശത്തിന്റെ കാര്യം ചെയ്യാന്‍ സാധിക്കൂ. മനസ്സിലായോ!
വിശേഷിച്ചും രണ്ട് കാര്യങ്ങള്‍ കണ്ടു. അജ്ഞാനി കുട്ടികള്‍ ഭാരതത്തില്‍ സീറ്റ്
നേടുന്നതില്‍ അഥവാ സീറ്റ് നേടി കൊടുക്കുന്നതില്‍ മുഴുകിയിരിക്കുന്നു. രാപകല്‍
സ്വപ്നത്തില്‍ പോലും സീറ്റ് തന്നെ കാണപ്പെടുന്നു, ബ്രാഹ്മണ കുട്ടികള്‍
സെറ്റാകുന്നതില് മുഴുകിയിരിക്കുന്നു. സീറ്റ് ലഭിച്ചു എന്നാല്‍ സെറ്റായി
കൊണ്ടിരിക്കുന്നു. വിദേശത്ത് സ്വയം നിര്‍മ്മിച്ച വിനാശി ശക്തിയില്‍ നിന്നും
രക്ഷപ്പെടുന്നതിനുള്ള സാധനങ്ങളുടെ അന്വേഷണത്തില്‍ മുഴുകിയിരിക്കുന്നു. ഭൂരിപക്ഷം
ആളുകളുടെയും ജീവിതം ജീവിതമല്ല, എന്നാല്‍ ചോദ്യ ചിഹ്നമാണ്. അജ്ഞാനികള്‍
രക്ഷപ്പെടാന്‍ വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, ജ്ഞാനികള്‍ പ്രത്യക്ഷതയുടെ
കൊടി പറപ്പിക്കുന്നതില്‍ മുഴുകിയിരിക്കുന്നു. ഇതാണ് വിശ്വത്തിലെ വിശേഷങ്ങള്‍.
ഇപ്പോള്‍ പരവശതകളില് നിന്നും രക്ഷിക്കൂ. വ്യത്യസ്ഥമായ പരവശതകളില് അലയുന്ന
ആത്മാക്കള്‍ക്ക് ശാന്തിയുടെ ലക്ഷ്യം കൊടുക്കൂ. ശരി!
സദാ സമ്പന്ന സ്ഥിതിയുടെ സീറ്റില്‍ സെറ്റായിരിക്കുന്ന, സ്വയത്തിന്റെയും
വിശ്വത്തിന്റെയും വിഘ്ന വിനാശകര്‍, ബീജരൂപനായ ബാബയുടെ സംബന്ധത്തിലൂടെ ഓരോ
ശ്രേഷ്ഠ സങ്കല്പമാകുന്ന ബീജത്തെ ഫലപ്രദമാക്കി പ്രത്യക്ഷ ഫലം കഴിക്കുന്നവരായ,
സന്തുഷ്ടമണികളായ കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്കാരവും.
ഹോസ്റ്റലിലെ കുമാരിമാരോടുള്ള ബാപ്ദാദായുടെ സംഭാഷണം.
തന്റെ ഭാഗ്യത്തെ കണ്ട് ഹര്ഷിതമാകുന്നില്ലേ?
വിപരീത മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടു.
നഷ്ടപ്പെടുത്തുന്നതിന് പകരം സമ്പാദ്യത്തിന്റെ ജീവിതമാക്കിയില്ലേ. ലൗകീക
ജീവിതത്തില്‍ ജ്ഞാനമില്ലായെങ്കില് സര്‍വ്വതും നഷ്ടപ്പെടുത്തുന്നതിന് സമാനമാണ്,
ജ്ഞാനി ജീവിതത്തില്‍ ഓരോ സെക്കന്റിലും സമ്പാദ്യം തന്നെ സമ്പാദ്യമാണ്. ബ്രാഹ്മണര്‍
സര്‍വ്വരും ഭാഗ്യശാലികളാണ് എന്നാലും കുമാരിമാര്‍ ഡബിള്‍ ഭാഗ്യശാലികളാണ്. കുമാരി
ജീവിതത്തില്‍ ബ്രഹ്മാകുമാരിയാകുക, ബ്രാഹ്മണനാകുക ഇത് വളരെ മഹാനാണ്. ചെറിയ
കാര്യമല്ല. വളരെ വലിയ കാര്യമാണ്. എന്തായി തീര്‍ന്നുവെന്ന ലഹരിയുണ്ടോ? സാധാരണ
കുമാരിയില്‍ നിന്നും ശക്തിരൂപമായി. മായയെ സംഹരിക്കുന്ന ശക്തികളല്ലേ! മായയെ
ഭയക്കുന്നവരല്ലല്ലോ! ശക്തിഹീനരല്ല, ധൈര്യശാലികളാണ്. ഇടയ്ക്ക് ചെറിയ ചെറിയ
കാര്യങ്ങളെ ഭയക്കുന്നില്ലല്ലോ? സദാ ശ്രേഷ്ഠമായ പ്രാപ്തിയെ
ഓര്‍മ്മിക്കുകയാണെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ഒന്നുമല്ലാതാകും. ഇപ്പോള്‍
മുഴുവന്‍ ജീവിതം ബാബയ്ക്ക് കൊടുത്തോ അതോ ഹോസ്റ്റലില്‍ നില്‍ക്കുന്നത് വരെയാണോ?
ഒരിക്കലും ശ്രേഷ്ഠമായ ജീവിതത്തില്‍ നിന്നും അറിയാതെ പോലും സാധാരണ ജീവിതത്തിലേക്ക്
പോകാന്‍ സാധിക്കില്ല. ലക്ഷപതിയോട് ദരിദ്രനാകൂ എന്ന് പറഞ്ഞാല്‍ ആകുമോ? പരിതസ്ഥിതി
കാരണം ചിലര്‍ ആയി തീരുന്നെങ്കില്‍ പോലും അത് നല്ലതായി തോന്നില്ല. അതിനാല്‍ ഈ ജീവിതം
സ്വരാജ്യ അധികാരി ജീവിതമാണ്. അതില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് പോകാന്‍
സാധിക്കില്ല. ഇപ്പോള്‍ വിവേകശാലികളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണോ അതോ പരസ്പരം
കൂട്ട്ക്കെട്ടിലാണോ പോകുന്നത്? തന്റെ ബുദ്ധിയുടെ തീരുമാനമായോ? തന്റെ ബുദ്ധിയുടെ
തീരുമാനത്തിലൂടെയല്ലേ ഈ ജീവിതം ലഭിച്ചിരിക്കുന്നത്! അതോ മാതാ പിതാവ്
പറഞ്ഞതിനാലാണൊ വന്നത്? ശരി.
2. കുമാരിമാര്‍ സ്വയത്തെ ഓഫര്‍ ചെയ്തോ? എവിടെ സേവനത്തിന് അയച്ചാലും പോകുമല്ലോ?
ഉറപ്പുള്ളവരായോ അതോ പാകമാകാത്തവരാണോ? ഉറപ്പുള്ളവരാണെങ്കില് എവിടെയിരുത്തുന്നുവൊ,
എന്ത് ചെയ്യിക്കുന്നുവൊ....അങ്ങനെ തയ്യാറാണോ? എന്തെങ്കിലും ബന്ധനമുണ്ടെങ്കില്‍
ഉറപ്പുള്ളവരല്ല. സ്വയം തയ്യാറാണെങ്കില്‍ ആര്‍ക്കും തടയാനാകില്ല. ആടിനെ കെട്ടിയിടും,
സിംഹത്തെ കെട്ടിയിടാറില്ല. അതിനാല്‍ സിംഹിണിക്ക് ആരുടെ ബന്ധനത്തില്‍ വരാന്‍
സാധിക്കും? അത് വനത്തിലിരുന്ന് കൊണ്ടും സ്വതന്ത്ര്യയാണ്. അപ്പോള്‍ ആരാണ്? സിംഹിണി?
സിംഹിണി അര്‍ത്ഥം മൈതാനത്തില്‍ വരുന്നവര്‍. ഒരു ബലം, ഒരു വിശ്വാസം ആണെങ്കില്‍ ധൈര്യം
കുട്ടികളുടേത്, സഹായം ബാബയുടേതും. എങ്ങനെയുള്ള കടുത്ത ബന്ധനമായിക്കോട്ടെ എന്നാല്‍
ധൈര്യത്തിന്റെ ആധാരത്തില്‍ ആ കടുത്ത ബന്ധനം പോലും സഹജമായി ഇല്ലാതാകുന്നു.
ജയിലിന്റെ പൂട്ട് വരെ തുറക്കുന്നതായി കാണിക്കുന്നുണ്ട്, അപ്പോള്‍ നിങ്ങളുടെ
ബന്ധനം പോലും ഇല്ലാതാകും. അതിനാല്‍ അങ്ങനെയാകൂ. ലേശമെങ്കിലും ബന്ധനമുണ്ടെങ്കില്‍
അതിനെ യോഗാഗ്നിയിലൂടെ ഭസ്മമാക്കൂ. ഭസ്മമായിയെങ്കില് പേരും അടയാളവും സമാപ്തം.
മുറിക്കുന്നതിനേക്കാള്‍ നല്ലതായി കെട്ടിടാം. അതിനാല്‍ മുറിക്കേണ്ട, ഭസ്മമാക്കൂ
എങ്കില്‍ സദാ കാലത്തേക്ക് മുക്തമായി തീരും. ശരി.
തിരഞ്ഞെടുത്ത അവ്യക്ത മഹാവാക്യം- സരള ചിത്തരാകൂ എങ്കില്‍ സഫലത ലഭിച്ചു
കൊണ്ടിരിക്കും
ബ്രാഹ്മണരുടെ മുഖ്യ സംസ്ക്കാരമാണ്- സര്‍വ്വസ്വ ത്യാഗം. ത്യാഗത്തിലൂടെയാണ്
ജീവിതത്തില്‍ സരളതയുടെയും സഹനശീലതയുടെയും ഗുണം സഹജമായി വരുന്നത്. ആരിലാണൊ സരളതയും
സഹനശീലതയുമുള്ളത് അവര്‍ മറ്റുള്ളവരെയും തീര്‍ച്ചയായും ആകര്‍ഷിക്കും, പരസ്പരം
സ്നേഹിയുമായി തീരും. സ്വയം സരള ചിത്തരായിരിക്കുന്നവര്ക്ക് മറ്റുള്ളവരെയും സരള
ചിത്തരാക്കാന്‍ സാധിക്കും. സരളചിത്തര്‍ അര്‍ത്ഥം എന്ത് കാര്യം കേട്ടുവൊ, കണ്ടോ, അത്
സാരയുക്തമാകണം, സാരത്തെ തന്നെ ഗ്രഹിക്കണം, സ്വയം ചെയ്യുന്ന കാര്യം അഥവാ
കര്‍മ്മത്തില്‍ സാരം അടങ്ങിയിട്ടുണ്ടാകണം.
സരളമായ പുരുഷാര്ത്ഥികള്ക്ക് മറ്റുള്ളവരെയും സരള പുരുഷാര്ത്ഥിയാക്കാന്
സാധിക്കുന്നു. സരള പുരുഷാര്ത്ഥികള് സര്‍വ്വ കാര്യങ്ങളിലും ആള്‍റൗണ്ടര്‍ ആയിരിക്കും.
അവരില്‍ ഒരു കാര്യത്തിന്റെയും കുറവ് കാണപ്പെടില്ല. ഒരു കാര്യത്തിലും ധൈര്യം
കുറവായി കാണപ്പെടില്ല. ഇതിപ്പോള്‍ ചെയ്യാന്‍ സാധിക്കില്ല- ഇങ്ങനെയുള്ള വാക്കുകള്‍
മുഖത്തിലൂടെ വരില്ല. ഈ സരളതയുടെ ഗുണത്തിലൂടെ അവര്‍ സര്‍വ്വ കാര്യങ്ങളിലും
സാംപിളായി ബഹുമതിയോടെ പാസാകും. സാകാര ബാബ എത്രത്തോലം നോളേജ്ഫുള്‍ ആയിരുന്നൊ
അത്രത്തോളം സരള സ്വഭാവവുമായിരുന്നു. അതിനെയാണ് ബാല്യകാലത്തെ സംസ്ക്കാരം എന്നു
പറയുന്നത്. അതേപോലെ ഫാദറിനെ അനുകരിച്ച് സരളചിത്തരാകൂ.
മറ്റുള്ളവരുടെ സംസ്ക്കാരത്തെ സരളമാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്- ഹാം ജി ചെയ്യുക.
ഇവിടെ നിങ്ങള്‍ ഹാം ജി ചെയ്യുകയാണെങ്കില്‍ സത്യയുഗത്തില്‍ നിങ്ങളുടെ പ്രജകളും ഹാം
ജി ചെയ്യും. ഇവിടെ ചെയ്യില്ല, ചെയ്യില്ല എന്ന് പറയുകയാണെങ്കില്‍ അവിടെയും പ്രജകള്‍
ദൂരെ നിന്ന് തന്നെ പ്രണമിക്കും. അതിനാല്‍ ചെയ്യില്ല എന്ന ശബ്ദത്തെയില്ലാതാക്കണം.
ഏതൊരു കാര്യത്തിലും ആദ്യം ഹാം ജി. ഇതിലൂടെ സംസ്ക്കാരങ്ങളില് സരളതയുണ്ടാകുന്നു.
സഫലതാമൂര്ത്താകുന്നതിന് മുഖ്യമായും സരളതയുടെയും സഹനശീലതയുടെയും ഗുണം ധാരണ ചെയ്യൂ.
ക്ഷമയുള്ളവര്‍ ചിന്തിച്ച് മനസ്സിലാക്കി കാര്യം ചെയ്യുന്നു അതിനാല്‍ സഫലത
പ്രാപ്തമാക്കുന്നു. അതേപോലെ സരള സ്വഭാവമുള്ളവര്‍ സഹനശീലരായിരിക്കും, അവര്‍ തന്റെ
സഹനശീലതയുടെ ശക്തിയിലൂടെ കഠോര സംസ്ക്കാരമുള്ളവരെ പോലും ശീതളമാക്കുന്നു, കഠിനമായ
കാര്യത്തെ സഹജമാക്കുന്നു. നിങ്ങളുടെ സ്മരണയായ ദേവതമാരുടെ ചിത്രങ്ങളില്‍, മുഖത്ത്
തീര്‍ച്ചയായും സരളത കാണിക്കുന്നുണ്ട്. ഈ വിശേഷ ഗുണം കാണിക്കുന്നു. സ്വഭാവത്തില്‍
സരളത, അതിനെയാണ് നിഷ്കളങ്കത്വം എന്നു പറയുന്നത്. ആര് എത്രത്തോളം സഹജമായ
പുരുഷാര്ത്ഥിയാകുന്നുവൊ അവര്‍ മനസ്സാ, വാചാ, കര്‍മ്മണാ സരളതയുള്ളവരായിരിക്കും,
അവരെ തന്നെയാണ് ഫരിസ്ത എന്നു പറയുന്നത്. സരളതയുടെ ഗുണത്തിന്റെ ധാരണയോടൊപ്പം
ഉള്‍കൊള്ളാനുള്ള, സഹിക്കാനുള്ള ശക്തി തീര്‍ച്ചയായും ഉണ്ടാകണം. ഉള്‍ക്കൊള്ളാനും,
സഹിക്കാനുമുള്ള ശക്തിയില്ലായെങ്കില്‍ സരളത നിഷ്കളങ്കതയുടെ രൂപം ധരിക്കുന്നു,
ഇടയ്ക്ക് നിഷ്കളങ്കത വളരെ നഷ്ടം വരുത്തുന്നു. അതിനാല്‍ അങ്ങനെ സരള ചിത്തരാകരുത്.
സരളതയുടെ ഗുണം കാരണം ബാബയെയും നിഷ്കളങ്കരുടെ നാഥന് എന്ന് വിളിക്കുന്നു, എന്നാല്‍
ബാബ നിഷ്കളങ്കരുടെ നാഥനോടൊപ്പം സര്‍വ്വ ശക്തിമാനുമാണ്. കേവലം നിഷ്കളങ്കരുടെ നാഥന്
മാത്രമല്ല. അതിനാല്‍ നിങ്ങളും സരളതയുടെ ഗുണത്തെ ധാരണ ചെയ്യൂ എന്നാല്‍ തന്റെ ശക്തി
സ്വരൂപത്തെ സദാ ഓര്‍മ്മിക്കൂ. ശക്തി സ്വരൂപത്തെ മറന്ന് കേവലം നിഷ്കളങ്കരായി
തീരുന്നുവെങ്കില്‍ മായയുടെ വെടിയേല്‍ക്കുന്നു, അതിനാല്‍ അങ്ങനെ ശക്തി സ്വരൂപമാകൂ,
മായ നേരിടുന്നതിനു മുമ്പേ നമസ്ക്കരിക്കണം. വളരെ ശ്രദ്ധയുള്ളവരും, സമര്ത്ഥരുമാകണം.
ബ്രാഹ്മണ ജീവിതത്തില്‍ അങ്ങനെ വിശേഷതകള്‍ കൊണ്ട് സമ്പന്നരാകൂ, നിങ്ങളുടെ സ്വഭാവം
സദാ സരളമായിരിക്കണം, വാക്കുകളിലും സരളത, ഓരോ കര്‍മ്മവും സരളതാ സമ്പന്നമാകണം. സദാ
ഒന്നിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഒന്നുമായി സര്‍വ്വ സംബന്ധം, ഒന്നില്‍ നിന്ന്
സര്‍വ്വ പ്രാപ്തികള്‍ നേടി സദാ ഏകരസമായിരിക്കുന്നതിന്റെ സഹജമായ അഭ്യാസിയാകൂ. സദാ
സന്തോഷത്തോടെയിരിക്കൂ, സന്തോഷത്തിന്റെ ഖജനാവ് വിതരണം ചെയ്യൂ.
സരളതയുടെ ഗുണത്തെ ജീവിതത്തില്‍ കൊണ്ടു വരുന്നതിന് വര്‍ത്തമാന സമയത്ത് കേവലം ഒരു
കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം- നിങ്ങളുടെ സ്ഥിതി സ്തുതിയുടെ ആധാരത്തിലാകരുത്.
സ്തുതിയുടെ ആധാരത്തിലാണ് സ്ഥിതിയെങ്കില്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലത്തിന്റെ
ഇച്ഛ അഥവാ ലോഭം ഉണ്ടാകുന്നു. സ്തുതിയുണ്ടെങ്കില് സ്ഥിതിയുമുണ്ട്.
നിന്ദിക്കുന്നുവെങ്കില് അനാഥരായി തീരുന്നു. തന്റെ സ്ഥിതിയെ നഷ്ടപ്പെടുത്തുന്നു,
നാഥനെ മറക്കുന്നു. അതിനാല്‍ എന്നെ സ്തുതിക്കണം എന്ന് ഒരിക്കലും ചിന്തിക്കരുത്.
സ്തുതിയുടെ ആധാരത്തിലാകരുത് സ്ഥിതി, എങ്കില്‍ പറയാം സരളചിത്തര്‍. സരളതയെ തന്റെ
നിജസ്വഭാവമാക്കുമ്പോള് ഉള്‍വലിയാനുള്ള ശക്തി സഹജമായി ഉണ്ടാകുന്നു. സരള
സ്വഭാവമുള്ളവര്‍ സര്‍വ്വരുടെയും സ്നേഹിയായിരിക്കും, അവര്‍ക്ക് സര്വ്വരിലൂടെ സഹയോഗവും
തീര്‍ച്ചയായും പ്രാപ്തമാകും അതിനാല്‍ അവര്‍ക്ക് സര്‍വ്വ കാര്യങ്ങളും സഹജമായി
നേരിടാനും, ഉള്വലിക്കാനും സാധിക്കുന്നു. ആര് എത്രത്തോളം സരള സ്വഭാവമുള്ളവരാണോ
അത്രയും മായ നേരിടുന്നത് കുറവായിരിക്കും. അവര്‍ സര്‍വ്വര്‍ക്കും പ്രിയപ്പെട്ടവരായി
തീരുന്നു.
സരള സ്വഭാവമുള്ളവര്‍ക്ക് അധികം വ്യര്‍ത്ഥ സങ്കല്പം ഉണ്ടായിരിക്കില്ല. അവരുടെ സമയവും
വ്യര്‍ത്ഥമാകില്ല. വ്യര്‍ത്ഥ സങ്കല്‍പമില്ലാത്തതിനാല്‍ അവരുടെ ബുദ്ധി വിശാലവും
ദീര്ഘവീക്ഷണമുള്ളതുമായിരിയ്ക്കും.അതിനാല്‍ അവരുടെ മുന്നില്‍ ഒരു പ്രശ്നത്തിനും
വരാനാകില്ല.എത്രത്തോളം സരളതയുണ്ടോ അത്രത്തോളം സ്വച്ഛതയുമുണ്ടായിരിക്കും.
സ്വച്ഛത സര്‍വ്വരെയും തന്റെ നേര്‍ക്ക് ആകര്‍ഷിക്കുന്നു. സ്വച്ഛത അര്‍ത്ഥം സത്യതയും
ശുദ്ധതയും, ഇതുണ്ടാകണമെങ്കില്‍ തന്റെ സ്വഭാവത്തെ സരളമാക്കണം. സരള
സ്വഭാവമുള്ളവര്‍ക്കേ ബഹുരൂപിയാകാന് സാധിക്കൂ. കോമളമായ വസ്തുവിനെ ഏത്
രൂപത്തിലുമാക്കാന് സാധിക്കും. അതിനാല്‍ ഇപ്പോല്‍ ഗോള്‍ഡ് ആകൂ, ഗോള്‍ഡിനെ
അഗ്നിയിലിടുകയാണെങ്കില് മോള്ഡാക്കാനും സാധിക്കും. ഈ കുറവ് കാരണമാണ് സേവനത്തിന്റെ
സഫലതയില്‍ കുറവ് കാണപ്പെടുന്നത്. തന്റെ നയനങ്ങളിലൂടെ, വായിലൂടെ,
പെരുമാറ്റത്തിലൂടെ, മധുരത പ്രത്യക്ഷ രൂപത്തില്‍ കാണപ്പെടുന്നു. ആര് എത്രത്തോളം
സ്പഷ്ടമാകുന്നുവൊ അവര്‍ അത്രത്തോളം സരളവും ശ്രേഷ്ഠവുമായിരിക്കും. സ്പഷ്ടത
ശ്രേഷ്ഠതയുടെ സമീപത്തുണ്ട്, എത്രത്തോളം സ്പഷ്ടതയുണ്ടോ അത്രത്തോളം സഫലതയും
സമാനതയും ഉണ്ടാകുന്നു. സ്പഷ്ടത, സരളത, ശ്രേഷ്ഠത ബാബയ്ക്ക് സമാനമാക്കുന്നു.
വരദാനം :-
ഏതൊരു
പരിതസ്ഥിതിയിലും ഫുള്‍സ്റ്റോപ്പിട്ട് സ്വയത്തെ പരിവര്‍ത്തനപ്പെടുത്തുന്ന
സര്‍വ്വരുടെയും ആശീര്‍വാദങ്ങള്‍ക്ക് പാത്രമായി ഭവിക്കട്ടെ.
ബിന്ദു
സ്വരൂപനായ ബാബയുടെയും ബിന്ദു സ്വരൂപമായ ആത്മാവിന്റെയും സ്മൃതിയുണ്ടെങ്കിലേ ഏതൊരു
പരിതസ്ഥിതിയിലും ഫുള്സ്റ്റോപ്പിടാന് സാധിക്കൂ. നിയന്ത്രിക്കാനുള്ള
ശക്തിയുണ്ടായിരിക്കണം. ഏത് കുട്ടികളാണോ ഏതൊരു പരിതസ്ഥിതിയിലും സ്വയത്തെ
പരിവര്‍ത്തനപ്പെടുത്തി ഫുള്സ്റ്റോപ്പിടുന്നതില് സ്വയത്തെ ഓഫര്‍ ചെയ്യുന്നത്, അവര്‍
ആശീര്‍വാദങ്ങള്‍ക്ക് പാത്രമായി തീരുന്നു. അവര്‍ക്ക് സ്വയത്തില്‍ സ്വയത്തിന്റെ
ആശീര്‍വാദം അതായത് സന്തോഷം ലഭിക്കുന്നു, ബാബയിലൂടെയും ബ്രാഹ്മണ പരിവാരത്തിലൂടെയും
ആശിര്‍വാദങ്ങള്‍ ലഭിക്കുന്നു.
സ്ലോഗന് :-
എന്ത്
സങ്കല്പിക്കുന്നുവൊ അതിന് ഇടയ്ക്കിടയ്ക്ക് ദൃഢതയുടെ മുദ്ര പതിപ്പിക്കൂ എങ്കില്‍
വിജയിയായി തീരും.
സൂചന- ഇന്ന് മാസത്തിന്റെ
മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, സര്‍വ്വരും സംഘടിത രൂപത്തില്‍ സന്ധ്യക്ക് 6.30 മുതല്‍
7.30 വരെ അന്താരാഷ്ട്ര യോഗത്തില്‍ പങ്ക് ചേര്‍ന്ന് തന്റെ ഡബിള്‍ ലൈറ്റ്
സ്വരൂപത്തിലൂടെ മുഴുവന്‍ വിശ്വത്തിനും ശാന്തിയുടെയും ശക്തിയുടെയും സകാശ്
നല്‍കുന്നതിന്റെ സേവനം ചെയ്യണം. മുഴുവന്‍ ദിനം അന്തര്‍മുഖതയുടെ ഗുഹയില്‍
കര്മ്മയോഗിയായിരുന്ന് കര്‍മ്മം ചെയ്യണം.