ശുഭചിന്തകരാകുന്നതിന്റെആധാരമാണ്സ്വചിന്തനവുംശുഭചിന്തനവും
ഇന്ന് ബാപ്ദാദാ നാല്
ഭാഗത്തുമുള്ള വിശേഷ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സദാ
സ്വചിന്തനത്തില്, ശുഭ ചിന്തനത്തിലിരിക്കുന്നത് കാരണം സര്‍വ്വരുടെയും ശുഭ
ചിന്തകരായിട്ടുള്ള വിശേഷ കുട്ടികള്‍ അരെല്ലാമാണെന്ന് നോക്കുകയായിരുന്നു. സദാ ശുഭ
ചിന്തനത്തിലിരിക്കുന്നവര് സ്വതവേ ശുഭചിന്തകരായി തീരുന്നു. ശുഭ ചിന്തനത്തിന്റെ
ആധാരമാണ്- ശുഭ ചിന്തകരാകുക എന്നത്. ആദ്യത്തെ ചുവടാണ് സ്വചിന്തനം. സ്വചിന്തനം
അര്‍ത്ഥം ഞാന്‍ ആര് എന്ന് ബാപ്ദാദ പറഞ്ഞുതന്നതിനെ സദാ സ്മൃതി സ്വരൂപത്തില്‍
വയ്ക്കുക. ബാബയും ദാദായും ആരാണൊ എങ്ങനെയാണൊ അതേപോലെ അറിയുക തന്നെയാണ് യഥാര്‍ത്ഥ
രീതിയില്‍ മനസ്സിലാക്കുക, രണ്ട് പേരെയും അറിയുക തന്നെയാണ് മനസ്സിലാക്കുക എന്നാല്‍.
അതേപോലെ ആരാണൊ എങ്ങനെയാണൊ അര്‍ത്ഥം ആദി അനാദി ശ്രേഷ്ഠമായ സ്വരൂപം, ആ രൂപത്തിലൂടെ
സ്വയത്തെ മനസ്സിലാക്കുക, അതേ സ്വചിന്തനത്തിലിരിക്കുക ഇതിനെയാണ് പറയുന്നത്
സ്വചിന്തനം. ഞാന്‍ ശക്തിഹീനനാണ്, പുരുഷാര്ത്ഥിയാണ് എന്നാല്‍ സഫലതാ സ്വരൂപമല്ല,
മായാജീത്തല്ല, ഇത് ചിന്തിക്കുന്നതും സ്വചിന്തനമല്ല കാരണം സംഗമയുഗീ പുരുഷോത്തമ
ബ്രാഹ്മണ ആത്മാവ് അര്‍ത്ഥം ശക്തിശാലി ആത്മാവ്. ഈ ശക്തിഹീനത അഥവാ
പുരുഷാര്‍ത്ഥത്തിന്റെ കുറവ് അഥവാ ശക്തിഹീനമായ പുരുഷാര്‍ത്ഥം ദേഹാഭിമാനത്തിന്റെ
രചനയാണ.് സ്വ അര്‍ത്ഥം ആത്മാഭിമാനി, ഈ സ്ഥിതിയില്‍ ഈ കുറവുകളുടെ കാര്യത്തിന് വരാന്‍
സാധിക്കില്ല. അതിനാല്‍ ഈ ദേഹാഭിമാനത്തിന്റെ രചനയെ കുറിച്ച് ചിന്തിക്കുക എന്നതും
സ്വചിന്തനമല്ല. സ്വചിന്തനം അര്‍ത്ഥം ഏതു പോലെ ബാബ അതേപോലെ ഞാന്‍ ശ്രേഷ്ഠ ആത്മാവ്.
അങ്ങനെ സ്വചിന്തനമുള്ളവര്ക്ക് ശുഭ ചിന്തനം ചെയ്യാന്‍ സാധിക്കും. ശുഭ ചിന്തനം
അര്‍ത്ഥം ജ്ഞാന രത്നങ്ങളെ മനനം ചെയ്യുക. രചയിതാവിന്റെയും രചനയുടെയും ഗുഹ്യവും
രമണീകവുമായ രഹസ്യങ്ങളെ കുറിച്ച് ചിന്തിക്കുക. ഒന്നുണ്ട് കേവലം ആവര്‍ത്തിക്കുക,
രണ്ട് ജ്ഞാന സാഗരന്റെ അലകളില്‍ ആറാടുക അര്‍ത്ഥം ജ്ഞാനത്തിന്റെ ഖജനാവിന്റെ
അധികാരത്തിന്റെ ലഹരിയിലിരുന്ന് സദാ ജ്ഞാന രത്നങ്ങള്‍ കൊണ്ട് കളിക്കുക.
ജ്ഞാനത്തിന്റെ ഓരോ അമൂല്യമായ വാക്കുകളെ അനുഭവത്തില്‍ കൊണ്ടു വരിക അര്‍ത്ഥം
സ്വയത്തെ അമൂല്യ രത്നങ്ങള്‍ കൊണ്ട് സദാ മഹാനാക്കുക. അങ്ങനെ ജ്ഞാനത്തെ ചിന്തനം
ചെയ്യുന്നവര്‍ തന്നെയാണ് ശുഭ ചിന്തനം ചെയ്യുന്നവര്‍. അങ്ങനെ ശുഭ ചിന്തനം
ചെയ്യുന്നവര്‍ സ്വതവേ വ്യര്‍ത്ഥ ചിന്തനത്തില്‍ നിന്നും, പരചിന്തനത്തില് നിന്നും
അകന്നിരിക്കും. സ്വചിന്തനം, ശുഭചിന്തനം ചെയ്യുന്ന ആത്മാവ് ഓരോ സെക്കന്റും തന്റെ
ശുഭ ചിന്തനത്തില്‍ ബിസിയായിരിക്കും, മറ്റൊന്നും ചിന്തിക്കുന്നതിന് സമയമോ ശ്വാസമോ
ഉണ്ടായിരിക്കില്ല അതിനാല്‍ സദാ പരചിന്തനത്തില് നിന്നും വ്യര്‍ത്ഥ ചിന്തനത്തില്‍
നിന്നും സഹജമായി സുരക്ഷിതരായിരിക്കും. ബുദ്ധിയില്‍ സ്ഥാനമോ സമയമോയില്ല. സമയവും
ശുഭ ചിന്തനത്തിലായിരിക്കും, ബുദ്ധി സദാ ജ്ഞാനരത്നങ്ങള്‍ കൊണ്ട് അര്‍ത്ഥം ശുഭ
സങ്കല്പങ്ങള് കൊണ്ട് സമ്പന്നമായിരിക്കും. മറ്റൊരു സങ്കല്പം വരാനുള്ള
അവസരമേയില്ല, അവരെയാണ് ശുഭചിന്തനം ചെയ്യുന്നവര്‍ എന്ന് പറയുന്നത്. ജ്ഞാനത്തിന്റെ
ഓരോ ശബ്ദത്തിന്റെയും രഹസ്യത്തിലേക്ക് പോകുന്നവര്‍. കേവലം നാദത്തിന്റെ ലഹരിയില്‍
മാത്രം ഇരിക്കുന്നവരല്ല. നാദം അര്‍ത്ഥം ശബ്ദത്തിന്റെ രഹസ്യത്തിലേക്ക് പോകുന്നവര്‍.
സ്ഥൂലമായ നാദം കേള്‍ക്കാനും വളരെ രസമല്ലേ, എന്നാല്‍ നാദത്തോടെപ്പം രഹസ്യവും
മനസ്സിലാക്കുന്നവര്‍ ജ്ഞാന ഖജനാവിന്റെ രത്നങ്ങളുടെ അധികാരിയായി മനനം
ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്നു. മുഴുകിയിരിക്കുന്ന സ്ഥിതിയിലുള്ളവരുടെ
മുന്നില്‍ ഒരു വിഘ്നത്തിനും വരാന്‍ സാധിക്കില്ല. അങ്ങനെ ശുഭ ചിന്തനം ചെയ്യുന്നവര്‍
സ്വതവേ സര്‍വ്വരുടെയും സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ശുഭ ചിന്തകരായി മാറുന്നു.
സ്വചിന്തനം പിന്നെ ശുഭചിന്തനം, അങ്ങനെയുള്ള ആത്മാക്കള്‍ ശുഭചിന്തകരായി മാറുന്നു
കാരണം രാപകല്‍ ശുഭചിന്തനത്തിലിരിക്കുന്നവര് മറ്റുള്ളവരെ പ്രതി ഒരിക്കലും അശുഭം
ചിന്തിക്കില്ല, കാണില്ല. അവരുടെ നിജ സംസ്ക്കാരം അഥവാ സ്വഭാവം ശുഭമായതിനാല്
വൃത്തി, ദൃഷ്ടി സര്‍വ്വതിലും ശുഭം കാണാനും, ചിന്തിക്കാനുമുള്ള ശീലം സ്വതവേ ആയി
തീരുന്നു അതിനാല്‍ സര്‍വ്വരെ പ്രതി ശുഭചിന്തകരായിരിക്കുന്നു. ഒരാത്മാവിന്റെയും
ശക്തിഹീനമായ സംസ്ക്കാരത്തെ കണ്ടു കൊണ്ടും ആ ആത്മാവിനെ പ്രതി, ഇവര്‍ ഇങ്ങനെയാണ്
എന്ന് അശുഭം അഥവാ വ്യര്‍ത്ഥം ചിന്തിക്കില്ല. എന്നാല്‍ ശക്തിഹീനമായ ആത്മാവിന് സദാ
ഉണര്‍വ്വിന്റെയും ഉത്സാഹത്തിന്റെയും ചിറക് നല്കി ശക്തിശാലിയാക്കി ഉയരത്തില്‍
പറത്തിക്കും. സദാ ആ ആത്മാവിനെ പ്രതി ശുഭ ഭാവന, ശുഭ കാമനയിലൂടെ സഹയോഗിയാകും. ശുഭ
ചിന്തകര്‍ അര്‍ത്ഥം പ്രതീക്ഷയറ്റവരെ പ്രതീക്ഷയുള്ളവരാക്കുന്നവര്.
ശുഭചിന്തനത്തിന്റെ ഖജനാവിലൂടെ ശക്തിഹീനരെ പോലും സമ്പന്നമാക്കി മുന്നോട്ടുയര്ത്തും.
ഇവരില്‍ ജ്ഞാനമില്ലല്ലോ എന്ന് ചിന്തിക്കരുത്. ഇവര്‍ ജ്ഞാനത്തിന് പാത്രമല്ല,
ഇവര്‍ക്ക് ജ്ഞാനത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ശുഭചിന്തകനായ
ബാപ്ദാദായിലൂടെ ലഭിച്ചിട്ടുള്ള ശക്തികളുടെ ആശ്രയത്തിലൂടെ സഹയോഗമാകുന്ന കാല്
നല്കി നടത്തിക്കുന്നതിന് നിമിത്തമായി തീരുന്നു. ശുഭചിന്തക ആത്മാവ് തന്റെ
ശുഭചിന്തക സ്ഥിതിയിലൂടെ നിരാശരായ ആത്മാവിനെ പോലും ദില്‍ഖുശ് മിഠായിയിലൂടെ അവരെയും
ആരോഗ്യശാലിയാക്കും. ദില്‍ഖുശ് മിഠായി കഴിക്കാറില്ലേ. മറ്റുള്ളവരെയും
കഴിപ്പിക്കാന്‍ അറിയാമല്ലോ. ശുഭചിന്തകനായ ആത്മാവ് മറ്റുള്ളവരുടെ ബലഹീനതയെ അറിഞ്ഞു
കൊണ്ടും ആ ആത്മാവിന്റെ കുറവിനെ മറന്ന് തന്റെ വിശേഷതയുടെ ശക്തിയിലൂടെ അവരെയും
ശക്തിശാലിയാക്കുന്നു. ആരെ പ്രതിയും വെറുപ്പിന്റെ ദൃഷ്ടിയില്ല. സദാ വീണു
കിടക്കുന്ന ആത്മാവിനെ പ്രതി ഉയര്‍ത്തുന്നതിന്റെ ദൃഷ്ടിയുണ്ടാകും. കേവലം സ്വയം
ശുഭചിന്തനത്തിലിരിക്കുക അഥവാ ശക്തിശാലി ആത്മാവാകുക ഇതും ഫസ്റ്റ് സ്റ്റേജല്ല.
ഇവരെയും ശുഭചിന്തകരെന്നു പറയില്ല. ശുഭചിന്തകര്‍ അര്‍ത്ഥം തന്റെ ഖജനാക്കളെ മനസ്സാ,
വാചാ, തന്റെ ആത്മീയ സമ്പര്‍ക്കത്തിലൂടെ അന്യാത്മാക്കളെ പ്രതി സേവനത്തില്‍
ഉപയോഗിക്കുക. ശുഭചിന്തകരായ ആത്മാക്കള്‍ നമ്പര്‍വണ്‍ സേവാധാരി, സത്യമായ സേവാധാരിയാണ്.
അങ്ങനെയുള്ള ശുഭചിന്തകരായോ? സദാ വൃത്തിയും ദൃഷ്ടിയും ശുഭം. അതിനാല്‍ ബ്രാഹ്മണരുടെ
സൃഷ്ടിയും ശ്രേഷ്ഠമായി കാണപ്പെടും. സാധാരണ രീതിയില്‍ ശുഭം സംസാരിക്കൂ എന്ന്
പറയാറുണ്ട്. ബ്രാഹ്മണ ആത്മാക്കള്‍ ശുഭ ജന്മമുള്ളവരാണ്. ശുഭ സമയത്ത്
ജന്മമെടുത്തവര്. ബ്രാഹ്മണരുടെ ജന്മ സമയം ശുഭ സമയമല്ലേ. ഭാഗ്യത്തിന്റെ ദശയും
ശുഭമാണ്. സംബന്ധവും ശുഭമാണ്. സങ്കല്പം, കര്‍മ്മം പോലും ശുഭമാണ.് അതിനാല്‍
ബ്രാഹ്മണ ആത്മാക്കള്‍ക്ക് സാകാരത്തില്‍ മാത്രമല്ല സ്വപ്നത്തില്‍ പോലും അശുഭത്തിന്റെ
പേരോ അടയാളമോ ഉണ്ടായിരിക്കില്ല - അങ്ങനെയുള്ള ശുഭചിന്തകരായ ആത്മാക്കളല്ലേ.
വിശേഷിച്ചും സ്മൃതി ദിനത്തില്‍ വന്നിരിക്കുന്നു- സ്മൃതി ദിനം അര്‍ത്ഥം സമര്‍ത്ഥമായ
ദിവസം. അതിനാല്‍ വിശേഷിച്ചും സമര്‍ത്ഥരായ ആത്മാക്കളല്ലേ. ബാപ്ദാദായും പറയുന്നു സദാ
സമര്‍ത്ഥ ആത്മാക്കള്‍ സമര്‍ത്ഥ ദിനം ആഘോഷിക്കുന്നതിന് വന്നെത്തിയിരിക്കുന്നുവെന്ന്.
സമര്‍ത്ഥനായ ബാപ്ദാദ സമര്‍ത്ഥരായ കുട്ടികളെ സദാ സ്വാഗതം ചെയ്യുന്നു. മനസ്സിലായോ.
ശരി.
സദാ സ്വചിന്തനത്തിന്റെ ആത്മീയ ലഹരിയിലിരിക്കുന്ന, ശുഭ ചിന്തനത്തിന്റെ ഖജനാവിലൂടെ
സമ്പന്നരായിരിക്കുന്ന ശുഭചിന്തകരായി സര്‍വ്വ ആത്മാക്കളെയും പറന്ന്,
പറത്തിക്കുന്ന, സദാ ബാബയ്ക്ക് സമാനം ദാതാവ് വരദാതാവായി സര്‍വ്വരെയും
ശക്തിശാലിയാക്കുന്ന, അങ്ങനെ സമര്‍ത്ഥനായ ബാബയ്ക്ക് സമാനമായ കുട്ടികള്‍ക്ക്
ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്‍ട്ടികളോട്- മാതാക്കളുടെ ഗ്രൂപ്പ്
1) മാതാക്കള്‍ സദാ തന്റെ ശ്രേഷ്ഠമായ ഭാഗ്യത്തെ കണ്ട് ഹര്ഷിതരായിരിക്കുന്നില്ലേ.
ചരണങ്ങളുടെ ദാസിയില്‍ നിന്നും ശിരസ്സിലെ കിരീടമായി. ഈ സന്തോഷം സദാ ഇല്ലേ?
സന്തോഷത്തിന്റെ ഖജനാവ് ഇടയ്ക്ക് മോഷ്ടിക്കപ്പെടുന്നില്ലല്ലോ? മായ
മോഷ്ടിക്കുന്നതില്‍ സമര്‍ത്ഥയാണ്. സദാ ധൈര്യശാലിയാണ്, സമര്‍ത്ഥരാണ് എങ്കില്‍ മായക്ക്
ഒന്നും ചെയ്യാന്‍ സാധിക്കില്ല, ഒന്നു കൂടി ദാസിയായി തീരും, ശത്രുവില്‍ നിന്നും
സേവാധാരിയായി തീരും. അങ്ങനെ മായാജീത്തല്ലേ? ബാബയുടെ ഓര്‍മ്മയുണ്ട് അര്‍ത്ഥം സദാ
കൂട്ട്കെട്ടിലിരിക്കുന്നവരാണ്. ആത്മീയ പ്രഭാവമേറ്റിരിക്കുന്നവരാണ്. ബാബയുടെ
കൂട്ടുകെട്ടില്ലായെങ്കില് ആത്മീയ പ്രഭാവമില്ല. അതിനാല്‍ സര്‍വ്വരും ബാബയുടെ
കൂട്ടുകെട്ടിന്റെ പ്രഭാവത്തില്പ്പെട്ട് നഷ്ടോമോഹാ ആയില്ലേ? അതോ കുറച്ച് കുറച്ച്
മോഹമുണ്ടോ? കുട്ടികളിലുണ്ടാകില്ല എന്നാല്‍ പേരക്കുട്ടികളിലാകാം. കുട്ടികളുടെ
സേവനം പൂര്‍ത്തിയായി, മറ്റുള്ളവരുടെ സേവനം ആരംഭിച്ചു. കുറയുന്നില്ല. ഒന്നിന്
പിന്നാലെ അടുത്ത ലൈന്‍ ഉണ്ടാകുന്നു. ഇതില്‍ നിന്നും ബന്ധന മുക്തരായോ?
മാതാക്കള്‍ക്ക് എത്ര ശ്രേഷ്ഠമായ പ്രാപ്തിയുണ്ടായി? നാല്
മതിലുകള്ക്കുള്ളിലിരുന്നവര് വിശ്വത്തിന്റെ അധികാരിയായി. ബാബ എന്നെ
സ്വന്തമാക്കിയപ്പോള്‍ എത്ര ഭാഗ്യമുണ്ടായി എന്ന ലഹരിയില്ലേ. ഭഗവാന് വന്ന്
സ്വന്തമാക്കുക എന്ന ശ്രേഷ്ഠമായ ഭാഗ്യം പിന്നീടൊരിക്കലും ഉണ്ടാകുകയില്ല. അതിനാല്‍
തന്റെ ഭാഗ്യത്തെ കാണുമ്പോള്‍ സദാ സന്തോഷമില്ലേ. ഈ ഖജനാവ് മായക്ക് ഒരിക്കലും
മോഷ്ടിക്കാന്‍ സാധിക്കരുത്.
2) സര്‍വ്വരും പുണ്യാത്മാക്കളായില്ലേ? ഏറ്റവും വലിയ പുണ്യമാണ് മറ്റുള്ളവര്‍ക്ക്
ശക്തി നല്‍കുക. അതിനാല്‍ സദാ സര്വ്വാത്മാക്കളെ പ്രതി പുണ്യാത്മാവ് അര്‍ത്ഥം
ലഭിച്ചിട്ടുള്ള ഖജനാവിന്റെ മഹാദാനിയാകൂ. അങ്ങനെ ദാനം ചെയ്യുന്നവര്‍ എത്രത്തോളം
മറ്റുള്ളവര്‍ക്ക് നല്കുന്നുവൊ അത്രത്തോളം കോടി മടങ്ങ് വര്‍ദ്ധിക്കുന്നു. അതിനാല്‍
ഈ നല്‍കുക അര്‍ത്ഥം എടുക്കുക എന്നതായി തീരുന്നു. അങ്ങനെ ഉത്സാഹമുണ്ടോ? ഈ
ഉത്സാഹത്തിന്റെ പ്രാക്ടിക്കല്‍ സ്വരൂപമാണ് സേവനത്തില്‍ സദാ
മുന്നോട്ടുയര്ന്നുകൊണ്ടിരിക്കുന്നത്. എത്രത്തോളം ശരീരം, മനസ്സ്, ധനം സേവനത്തില്‍
അര്പ്പിക്കുന്നുവൊ അത്രയും വര്‍ത്തമാനത്തിലും മഹാദാനി പുണ്യാത്മാവായി തീരുന്നു,
ഭാവിയിലും സദാകാലത്തേക്ക് ശേഖരിക്കുന്നു. തന്റെ സര്‍വ്വതും സഫലമാക്കാന്‍
ലഭിക്കുന്ന അവസരവും ഡ്രാമയിലെ ഭാഗ്യമാണ്. അതിനാല്‍ ഈ സ്വര്‍ണ്ണിമ അവസരം
എടുക്കുന്നവരല്ലേ. ചിന്തിച്ചിട്ട് ചെയ്തുവെങ്കില്‍ സില്‍വര്‍ അവസരം, വിശാല മനസ്സോടെ
ചെയ്തുവെങ്കില്‍ ഗോള്‍ഡന്‍ അവസരം, അതിനാല്‍ സര്‍വ്വരും നമ്പര്‍വണ്‍ ചാന്സലറാകൂ.
ഡബിള്‍ വിദേശി കുട്ടികളോട്-
ബാപ്ദാദ ദിവസവും സ്നേഹി കുട്ടികള്‍ക്ക്
സ്നേഹത്തിന്റെ റിട്ടേണാണ് നല്‍കുന്നത്. ബാബയ്ക്ക് കുട്ടികളോട് അത്രയും
സ്നേഹമുണ്ട്, കുട്ടികള്‍ സങ്കല്പിക്കുമ്പോള് തന്നെ, മുഖം പോലും ചലിപ്പിക്കേണ്ടി
വരുന്നില്ല, ബാബ അതിന്റെ റിട്ടേണ്‍ ആദ്യമേ തന്നെ നല്കുന്നു. സംഗമയുഗത്തില്‍
മുഴുവന്‍ കല്പത്തിലേക്കുള്ള സ്നേഹസ്മരണകള്‍ നല്കുന്നു. അത്രയും സ്നേഹവും ഓര്‍മ്മയും
നല്കുന്നു, ജന്മ ജന്മാന്തരം സ്നേഹ സ്മരണയിലൂടെ സഞ്ചി നിറഞ്ഞു കൊണ്ടിരിക്കുന്നു.
ബാപ്ദാദ സ്നേഹി ആത്മാക്കളെ സദാ സഹയോഗം നല്കി
മുന്നോട്ടുയര്ത്തിക്കൊണ്ടിരിക്കുന്നു. ബാബ നല്കിയ സ്നേഹത്തിന്റെ സ്വരൂപമായി
മറ്റുള്ളവരെ സ്നേഹിയാക്കുകയാണെങ്കില് അവര്‍ ബാബയുടേതായി തീരും. സ്നേഹമാണ്
സര്‍വ്വരെയും ആകര്‍ഷിക്കുന്നത്. സര്‍വ്വ കുട്ടികളുടെയും സ്നേഹം
ബാബയുടെയടുത്തെത്തുന്നു. ശരി.
മൊറീഷ്യസ് പാര്‍ട്ടിയോട്- സര്‍വ്വരും ഭാഗ്യ നക്ഷത്രങ്ങളല്ലേ? എത്രയോ ഭാഗ്യം
പ്രാപ്തമാക്കി. ഇത്രയും വലിയ ഭാഗ്യം മറ്റൊന്നും തന്നെയുണ്ടാകില്ല കാരണം
ഭാഗ്യവിദാതാവായ ബാബ തന്നെ നിങ്ങളുടേതായി. ബാബയുടെ കുട്ടികളായി തീര്‍ന്നു.
ഭാഗ്യവിദാതാവ് തന്റേതായപ്പോള് ഇതിനേക്കാള്‍ ശ്രേഷ്ഠമായ ഭാഗ്യമെന്തുണ്ടാകും.
അതിനാല്‍ അങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യശാലി തിളങ്ങുന്ന നക്ഷത്രങ്ങളായി. സര്‍വ്വരെയും
ഭാഗ്യവാനാക്കുന്നവരാണ് കാരണം ആര്‍ക്കെങ്കിലും നല്ല സാധനം കിട്ടുമ്പോള്‍ അത്
മറ്റുള്ളവര്‍ക്ക് നല്കാതെയിരിക്കാന് സാധിക്കില്ല. ഓര്മ്മയില്ലാതെയിരിക്കാന്
സാധിക്കാത്തത് പോലെ സേവനമില്ലാതെയിരിക്കാന് സാധിക്കില്ല. ഓരോ കുട്ടിയും അനേകരുടെ
ദീപം തെളിയിച്ച് ദീപാവലി ആഘോഷിക്കുന്നവരാണ്. ദീപാവലി രാജ്യ തിലകത്തിന്റെ
സ്മരണയാണ്. അതിനാല്‍ ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് രാജ്യ തിലകം ലഭിക്കുന്നു. സേവനം
ചെയ്യുക അര്‍ത്ഥം രാജ്യ തിലകധാരിയാകുക. സേവനത്തിന്റെ ഉണര്‍വ്വിലും
ഉത്സാഹത്തിലുമിരിക്കുന്നവര്ക്ക് മറ്റുള്ളവര്‍ക്കും ഉണര്‍വ്വിന്റെയും
ഉത്സാഹത്തിന്റെയും ചിറക് നല്കാന് സാധിക്കും.
ചോദ്യം-
ഏതൊരു മുഖ്യമായ ധാരണയുടെ ആധാരത്തിലൂടെ സിദ്ധിയെ
സഹജമായി പ്രാപ്തമാക്കാന്‍ സാധിക്കും?
ഉത്തരം-
സ്വയത്തെ വിനയം, നമ്രതയുള്ളവരാക്കുക, ഓരോ
കാര്യത്തിലും സ്വയത്തെ ഗുണഗ്രാഹിയാക്കൂ എങ്കില്‍ സഹജമായി സിദ്ധി പ്രാപ്തമാകും.
സ്വയത്തെ തെളിയിക്കുന്നവര്‍ വാശി പിടിക്കുകയാണ്. അതിനാല്‍ അവര്‍ ഒരിക്കലും
പ്രസിദ്ധരാകില്ല. വാശിയുള്ളവര്‍ക്ക് ഒരിക്കലും സിദ്ധിയെ പ്രാപ്തമാക്കാന്‍
സാധിക്കില്ല. അവര്‍ പ്രസിദ്ധമാകുന്നതിന് പകരം കൂടുതല്‍ അകലുന്നു.
ചോദ്യം-
വിശ്വത്തിന്റെ അഥവാ ഈശ്വരീയ പരിവാരത്തിന്റെ
പ്രശംസയ്ക്ക് എപ്പോഴാണ് അവകാശിയാകുന്നത്?
ഉത്തരം-
സ്വയത്തെ പ്രതി അഥവാ മറ്റുള്ളവരെ പ്രതിയുള്ള
സര്‍വ്വ ചോദ്യങ്ങളും സമാപ്തമാകുമ്പോള്‍. സ്വയം മറ്റുള്ളവരേക്കാള്‍ ചെറുതാണെന്ന്
മനസ്സിലാക്കുന്നില്ല, സ്വയത്തെ അധികാരിയെന്ന് മനസ്സിലാക്കുക. ഇങ്ങനെ
മനസ്സിലാക്കുന്നതിലും ചെയ്യുന്നതിലും രണ്ടിലും അവകാശികളാകൂ എങ്കില്‍
വിശ്വത്തിന്റെ അഥവാ ഈശ്വരീയ പരിവാരത്തിന്റെ പ്രശംസയ്ക്ക് യോഗ്യരാകും. ഏതൊരു
കാര്യവും യാചിക്കുന്നവരാകരുത്, ദാതാവാകൂ. ശരി, ഓം ശാന്തി.
വരദാനം :-
ശ്രീമത്തനുസരിച്ച് സേവനത്തില്‍ സന്തുഷ്ടതയുടെ വിശേഷതയുടെ അനുഭവം ചെയ്യുന്ന സഫലതാ
മൂര്‍ത്തായി ഭവിക്കട്ടെ.
ഏതൊരു സേവനം
ചെയ്യുമ്പോഴും, ഏതെങ്കിലും ജിജ്ഞാസു വന്നാലും വന്നില്ലെങ്കിലും, സ്വയത്തോട്
സന്തുഷ്ടരായിരിക്കൂ. നിശ്ചയം വയ്ക്കൂ- ഞാന്‍ സന്തുഷ്ടനാണെങ്കില്‍ സന്ദേശം നല്‍കിയത്
തീര്‍ച്ചയായും പ്രയോജനം ചെയ്യും, ഇതില്‍ ഉദാസീനരാകരുത്. വിദ്യാര്‍ത്ഥികള്‍
വര്ദ്ധിച്ചില്ലായെങ്കിലും സാരമില്ല, നിങ്ങളുടെ കണക്കില്‍ ശേഖരണമുണ്ടായി അവര്‍ക്ക്
സന്ദേശവും ലഭിച്ചു. സ്വയത്തോട് സന്തുഷ്ടരാണെങ്കില്‍ ചിലവ് ചെയ്തത് സഫലമായി.
ശ്രീമത്തനുസരിച്ച് കാര്യം ചെയ്തു, അതിനാല്‍ ശ്രീമത്തനുസരിക്കുന്നതും
സഫലതാമൂര്ത്തിയാകുക എന്നതാണ്.
സ്ലോഗന് :-
അസമര്‍ത്ഥരായ ആത്മാക്കള്‍ക്ക് ശക്തി നല്കുകയാണെങ്കില് അവരുടെ ആശീര്‍വാദം ലഭിക്കും.