നാലുകാര്യങ്ങളില്നിന്ന്നിര്മ്മോഹിയാകൂ
ഇന്ന് ബാപ്ദാദ തന്റെ
കമലാസനധാരികളായ സര്വ്വകുട്ടികളെയും കണ്ടുകൊണ്ടിരിക്കുകയാണ്. കമലാസനം
ബ്രാഹ്മണാത്മാക്കളുടെ ശ്രേഷ്ഠ സ്ഥിതിയുടെ അടയാളമാണ്. ആസനം അര്‍ത്ഥം
ഇരിക്കുവാനുളള ഒരു സാധനമാണ്. ബ്രാഹ്മണ ആത്മാക്കള്‍ കമലപുഷ്പത്തിന്റെ സ്ഥിതിയില്‍
സ്ഥിതി ചെയ്യുന്നതിനാലാണ് കമലാസനധാരി എന്ന് പറയുന്നത്. എങ്ങനെ ബ്രാഹ്മണ് സൊ
ദേവതയാകുന്നുവോ, അതുപോലെ ആസനധാരി സൊ സിംഹാസനധാരിയാകുന്നു. എത്രത്തോളം സമയം
വളരെക്കാലത്തേക്ക് അഥവാ അല്പകാലത്തേക്ക് കമലാസനധാരിയാകുന്നോ, അത്രത്തോളം കാലം
വളരെക്കാലത്തേക്ക് അഥവാ അല്പകാലത്തേക്ക് സിംഹാസനധാരിയാകുന്നു. കമലാസനം
വിശേഷിച്ചും ബ്രഹ്മാബാബയ്ക്കു സമാനം അതിപ്രിയങ്കരവും അതി നിര്മ്മോഹിയുമായി
സ്ഥിതി ചെയ്യുവാനുളള അടയാളമാണ്. താങ്കള്‍ ബ്രാഹ്മണകുട്ടികള്‍ അച്ഛനെ
അനുകരിക്കുന്നവരാണ്, അതിനാല്‍ ബാബയ്ക്കു സമാനം കമലാസനധാരിയാണ്. നിര്‍മ്മോഹി
സ്ഥിതിയുടെ അടയാളമാണ് - അവര്‍ ബാബയ്ക്കും പരിവാരത്തിലുളള സര്‍വ്വര്‍ക്കും അതി
പ്രിയപ്പെട്ടതായിരിക്കും. നിര്‍മ്മോഹി അര്‍ത്ഥം നാലു കാര്യങ്ങളില്‍ നിന്നും
നിര്‍മ്മോഹി.
(1) തന്റെ ദേഹഭാരത്തില് നിന്നും വേറിട്ടത്. എങ്ങനെയാണോ സാധാരണ ലോകത്തിലെ
ആത്മാക്കള്‍ക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും ഓരോ കര്‍മ്മം ചെയ്യുമ്പോഴും സ്വതവേ
സദാ ദേഹീക ഭാരമുണ്ടായിരിക്കുന്നുവോ, ഞാന്‍ ദേഹമാണെന്ന ബോധത്തിലേക്ക് വരാന്‍
പ്രയത്നിക്കേണ്ടതായ ആവശ്യമില്ല, ആഗ്രഹിക്കാതെ തന്നെ സദാ സ്മൃതിയുണ്ടാകുന്നു.
എങ്ങനെയാണോ അജ്ഞാനികള്‍ ആത്മാഭിമാനി സ്ഥിതിയില്‍ നിന്നും വേറിട്ടിരിക്കുന്നത്,
അതുപോലെ കമലാസനധാരി ബ്രാഹ്മണാത്മാക്കള് ദേഹഭാരത്തില് നിന്നും സ്വതവേ ഇതുപോലെ
നിര്മ്മോഹിയായിരിക്കണം. ആത്മാഭിമാനികള്‍ തന്നെയായിരിക്കണം. ശരീരത്തിന്റെ ഭാരം
തന്നിലേക്ക് ആകര്ഷിക്കപ്പെടരുത്. എങ്ങനെയാണോ ബ്രഹ്മാബാബയില് കണ്ടത്,
നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്താ സ്വരൂപം അഥവാ ദേവതാസ്വരൂപം സ്വതവേ
സ്മൃതിയില്‍ ഉണ്ടായിരുന്നത്. അതുപോലെ സ്വാഭാവികമായും ദേഹിഅഭിമാനി സ്ഥിതി സ്വതവേ
ഉണ്ടായിരിക്കണം. ഇതിനെയാണ് പറയുന്നത്, ദേഹഭാരത്തില് നിന്നും നിര്‍മ്മോഹി. അങ്ങനെ
ആരാണോ ദേഹഭാരത്തില് നിന്നും വേറിട്ടിരിക്കുന്നത്, അവര്‍ക്കു മാത്രമേ പരമാത്മാവിന്
പ്രിയപ്പെട്ടതായി മാറുവാന്‍ സാധിക്കൂ.
(2) ഈ ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളും, ദൃഷ്ടി, വൃത്തി, കൃതിയില്‍ നിന്നും
നിര്‍മ്മോഹി. ദേഹീക സംബന്ധത്തെ കണ്ടുകൊണ്ടും, സ്വതവേ തന്നെ ആത്മീയ സംബന്ധം
സ്മൃതിയിലേക്ക് വരണം. അതിനാലാണ്, ദീപാവലിക്കു ശേഷം ഭയ്യാ ദൂജ് ആഘോഷിക്കുന്നത്.
എപ്പോഴാണോ തിളങ്ങുന്ന നക്ഷത്രമാകുന്നത്, മിന്നിത്തിളങ്ങുന്ന അവിനാശി
ദീപമായിത്തീരുന്നത്, അപ്പോഴേ ഭായി-ഭായി സംബന്ധമാകുന്നത്. ആത്മീയ സംബന്ധത്തില്
ഭായി-ഭായി (സഹോദരന്മാര്)എന്നും, സാകാര ബ്രഹ്മാവംശി ബ്രാഹ്മണന്റെ സംബന്ധത്തില്
സഹോദരി-സഹോദരന്റെ ശ്രേഷ്ഠവും ശുദ്ധവുമായ സംബന്ധവും സ്വതവേ സ്മൃതിയില്‍ ഉണ്ടാകണം.
അപ്പോള്‍ നിര്‍മ്മോഹി അര്‍ത്ഥം ദേഹവും ദേഹീക സംബന്ധത്തില് നിന്നും വേറിട്ടത്.
(3) ദേഹത്തിന്റെ വിനാശി പദാര്‍ത്ഥങ്ങളില്‍ നിന്നും നിര്‍മ്മോഹി. അഥവാ ഏതെങ്കിലും
പദാര്‍ത്ഥം തന്റെ കര്മ്മേന്ദ്രിയങ്ങളെ ചഞ്ചലപ്പെടുത്തുന്നു എങ്കില്‍ അതായത് ആസക്തി
ഉത്പന്നമാക്കുന്നു എങ്കില്‍ അതിനെ നിര്‍മ്മോഹി എന്ന് പറയില്ല. സംബന്ധങ്ങളില്‍
നിന്നും പിന്നെയും വേറിടാന്‍ സഹജമാണ്, സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും ആസക്തിയില്‍
നിന്നും നിര്മ്മോഹിയാകണം - അനാസക്തരാകുന്നതില് റോയല്‍ രൂപത്തിന്റെ
ആസക്തിയുണ്ടാകുന്നു. കേള്പ്പിച്ചല്ലോ ആസക്തിയുടെ റോയല്‍ രൂപമാണ് ഇച്ഛ. ഈ ഇച്ഛയുടെ
സൂക്ഷ്മരൂപമാണ് നല്ലതായി തോന്നുക. ഇച്ഛയില്ല എന്നാല്‍ നല്ലതായി തോന്നുന്നു, ഈ
സൂക്ഷ്മ രൂപം നല്ലത് എന്നു തോന്നിക്കുന്നതിനു പകരം ഇച്ഛയുടെ രൂപമെടുക്കുന്നു.
അപ്പോള്‍ ഇതിനെ നല്ല രീതിയില്‍ പരിശോധിക്കൂ, ഈ പദാര്‍ത്ഥങ്ങളില്‍ അതായത് അല്പകാലത്തെ
സുഖത്തിന്റെ സാധനങ്ങളില്‍ ആകര്ഷിക്കപ്പെടുന്നില്ലല്ലോ? ഏതെങ്കിലും സാധനം
സമയത്തിനനുസരിച്ച് പ്രാപ്തമായില്ലെങ്കില്, സഹജ സാധന അഥവാ സഹജയോഗത്തിന്റെ സ്ഥിതി
ഇളകുന്നില്ലല്ലോ? ഏതെങ്കിലും സാധനത്തില്‍ വശപ്പെട്ട്, ശീലങ്ങളില്‍പ്പെട്ട്
ദുര്ബലരാകുന്നില്ലല്ലോ? എന്തുകൊണ്ടെന്നാല്‍ ഈ പദാര്ത്ഥങ്ങലെല്ലാം തന്നെ
പ്രകൃതിയുടേതാണ്. അപ്പോള്‍ താങ്കള്‍ പ്രകൃതിജീത്ത് അര്‍ത്ഥം പ്രകൃതിയുടെ ആധാരത്തില്‍
നിന്നും വേറിട്ട കമലാസനധാരി ബ്രാഹ്മണരാണ്. മായാജീത്തിനൊപ്പം പ്രകൃതിജീത്തുമാണ്.
മായാജീത്താകുന്നതോടൊപ്പം തന്നെ, മായയും ഇടയ്ക്കിടെ ഭിന്ന-ഭിന്ന രൂപങ്ങളില്‍
ട്രയല്‍ നടത്തിക്കൊണ്ടിരിക്കും, എന്റെ കൂട്ടുകാരന് മായാജീത്താകുന്നുണ്ടല്ലോ
അപ്പോള്‍ ഭിന്ന-ഭിന്ന പരീക്ഷണങ്ങളും എടുക്കുന്നു. പ്രകൃതിയുടെ പരീക്ഷയാണ്,
സാധനങ്ങളിലൂടെ താങ്കളെല്ലാവരെയും ചഞ്ചലതയിലേക്ക് കൊണ്ടുവരിക. ഉദാഹരണത്തിനായി
വെളളം - വെളളത്തിന്റെ പരീക്ഷണം ഇപ്പോള്‍ നിങ്ങള്‍ക്ക് വന്നത്, വലുതായിരുന്നില്ല.
പക്ഷേ വെളളത്താല്‍ നിര്‍മ്മിക്കപ്പെട്ട സാധനം, അഗ്നിയിലൂടെ നിര്‍മ്മിക്കപ്പെട്ട
സാധനം, അങ്ങനെ ഓരോ പ്രകാരത്തിലുളള പഞ്ച തത്വങ്ങളാലുണ്ടാക്കപ്പെട്ട സാധനങ്ങളും
മനുഷ്യാത്മാക്കളുടെ ജീവിതത്തില്‍ അല്പകാലത്തെ സുഖത്തിന്റെ ആധാരങ്ങളാണ്. അപ്പോള്‍
ഈ തത്വങ്ങളെല്ലാം പരീക്ഷണമെടുക്കും. ഇപ്പോള്‍ കേവലം വെളളത്തിന്റെ കുറവ്
മാത്രമാണുണ്ടായത്. പക്ഷേ വെളളത്താല്‍ നിര്‍മ്മിതമായ സാധനം പ്രാപ്തമായില്ലെങ്കില്
യഥാര്‍ത്ഥ പേപ്പര്‍ അപ്പോഴാണുണ്ടാകുന്നത്. ഈ പ്രകൃതിയിലൂടെയുളള പേപ്പറും
സമയത്തിനനുസരിച്ച് ഉണ്ടാകുക തന്നെ വേണം. അതിനാല്‍ ദേഹീക പദാര്‍ത്ഥങ്ങളുടെ ആസക്തി
അഥവാ ആധാരത്തില്‍ നിന്നു പോലും നിരാധാരമായിരിക്കണം. ഇപ്പോള്‍ ഓരോ സാധനങ്ങളും നല്ല
രീതിയില്‍ പ്രാപ്തമാണ്, യാതൊരു കുറവുമില്ല. എന്നാല്‍ സാധനങ്ങളുണ്ടായിട്ടും,
സാധനങ്ങളെ പ്രയോഗത്തിലേക്ക് കൊണ്ടു വന്നും, യോഗത്തിന്റെ സ്ഥിതി ഒരിക്കലും
ഇളകരുത്. യോഗിയായി പ്രയോഗിക്കണം - ഇതിനെയാണ് നിര്മ്മോഹിയെന്നു പറയുന്നത്.
സാധനങ്ങളില്ലെങ്കില്‍ പിന്നെ നിര്മ്മോഹിയാകേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ സാധനം
ഉപയോഗിച്ചുകൊണ്ടും നിമിത്ത മാത്രം. അനാസക്തരൂപത്തില് ഉപയോഗിക്കുക, ഇച്ഛ മൂലമോ
അഥവാ നല്ലതായതുകൊണ്ടോ മാത്രമല്ല ഉപയോഗിക്കേണ്ടത്. - ഇത് പരിശോധിക്കൂ. എവിടെ
ഇച്ഛയുണ്ടോ, അവിടെ എത്ര തന്നെ പ്രയത്നിച്ചാലും ഇച്ഛ നല്ലതാകുവാന്‍ അനുവദിക്കില്ല.
പരീക്ഷയുടെ സമയത്ത് പ്രയത്നിക്കുന്നതില്‍ തന്നെ സമയം ചിലവഴിക്കുന്നു. താങ്കള്‍
സാധനയിലിരിക്കുവാന് പ്രയത്നിക്കും, എന്നാല്‍ സാധനം താങ്കളെ ആകര്‍ഷിക്കുന്നു.
താങ്കള്‍ യുദ്ധം ചെയ്ത് പ്രയത്നിച്ച്, സാധനങ്ങളുടെ ആകര്‍ഷണത്തെ ഇല്ലാതാക്കുവാന്‍
പ്രയത്നിക്കുന്നു എങ്കില്‍ യുദ്ധത്തിന്റെ മല്‍പ്പിടത്തത്തില്‍ തന്നെ പരീക്ഷണത്തില്‍
തന്നെ സമയം ചിലവഴിക്കുന്നു. റിസള്‍ട്ടില്‍ എന്തായിത്തീരുന്നു? ഉപയോഗത്തിലേക്ക്
വരുന്ന സാധനങ്ങള്‍ സഹജയോഗി സ്ഥിതിയെ ചഞ്ചലപ്പെടുത്തി. പ്രകൃതിയുടെ പേപ്പര്‍ ഇനിയും
വളരെ വേഗത്തില്‍ വരുക തന്നെ ചെയ്യും. അതിനാല്‍ ആദ്യം തന്നെ പദാര്‍ത്ഥങ്ങളുടെ വിശേഷ
ആധാരം - കഴിക്കുക, കുടിക്കുക, നടക്കുക, വസിക്കുക, സമ്പര്‍ക്കത്തിലേക്ക് വരുക. ഇവ
എല്ലാത്തിനെയും പരിശോധിക്കൂ, ഇവയിലേതെങ്കിലും കാര്യം സൂക്ഷ്മത്തില്‍ പോലും
വിഘ്നരൂപമാകുന്നില്ലല്ലോ? ഇപ്പോള്‍ മുതല്‍ക്ക് ട്രയല്‍ ചെയ്യൂ. പരീക്ഷ വരുന്ന
സമയത്തല്ല ട്രയല്‍ നടത്തേണ്ടത്. അങ്ങനെയെങ്കില്‍ അപ്പോള്‍ തോല്‍വി സംഭവിക്കാനുളള
സാദ്ധ്യതയുണ്ട്.
യോഗസ്ഥിതി അര്‍ത്ഥം പ്രയോഗത്തിലേക്ക് വന്നും നിര്‍മ്മോഹി സ്ഥിതി. സഹജയോഗത്തിന്റെ
സാധന, സാധനങ്ങളുടെ മേല്‍ അര്‍ത്ഥം പ്രകൃതിയുടെ മേല്‍ വിജയം പ്രാപ്തമാക്കണം.
ഇങ്ങനെയൊരിക്കലും ഉണ്ടാകരുത്, ഇതു കൂടാതെ പിന്നെയും മുന്നേറാന്‍ സാധിക്കും,
എന്നാല്‍ ഈ സാധനം കൂടാതെ ഒരിക്കലും ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക്
വരരുത്. അതിനാലാണോ എന്റെ സ്ഥിതി ചഞ്ചലപ്പെട്ടത്. ഇതിനെയും നിര്‍മ്മോഹി ജീവിതം
എന്ന് പറയില്ല. ഇങ്ങനെയുളള സിദ്ധി പ്രാപ്തമാക്കൂ, താങ്കളുടെ സിദ്ധിയിലൂടെ
അപ്രാപ്തിയുളളവര്ക്കു പോലും പ്രാപ്തിയുടെ അനുഭൂതിയുണ്ടാകണം. എങ്ങനെയാണോ
സ്ഥാപനയുടെ ആരംഭകാലത്തില്‍ ആസക്തിയുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഇടയ്ക്കിടെ
പ്രോഗ്രാമുകള്‍ വെച്ചിരുന്നു. 15 ദിവസം കേവലം ഉണക്കറൊട്ടിയും മോരും മാത്രം
കഴിപ്പിച്ചില്ലേ... ഗോതമ്പ് ഉണ്ടായിട്ടും ഈ ട്രയല്‍ നടത്തിയിരുന്നു. എങ്ങനെയുളള
അസുഖമുളളവരാണെങ്കിലും 15 ദിവസം ഈ ഭോജനം തന്നെ കഴിച്ചോളണം. എന്നാല്‍ ഇത്
കഴിച്ചതിലൂടെ ആര്‍ക്കും തന്നെ അസുഖം വന്നില്ലല്ലോ. ആസ്ത്മയുടെ അസുഖമുളളവര്ക്കു
പോലും അത് ശരിയായി. എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ലഹരിയുണ്ടായിരുന്നു, ബാപ്ദാദയാണ്
ഈ പ്രോഗ്രാം നല്‍കുന്നതെന്ന്. ഭക്തിയില്‍ പറയാറുണ്ടല്ലോ വിഷം പോലും അമൃതായി എന്ന്.
ഇത് മോരായിരുന്നു. നിശ്ചയവും ലഹരിയും ഓരോ പരിതസ്ഥിതിയിലും വിജയിയാക്കി
മാറ്റുന്നു. അപ്പോള്‍ അങ്ങനെയുളള പരീക്ഷണവും വന്നേക്കും, ഉണക്ക റൊട്ടി
കഴിക്കേണ്ടതായി വരും. ഇപ്പോഴാണെങ്കില്‍ സാധനങ്ങളുണ്ട്. ഇപ്പോള്‍ ചിലര്‍ പറയും -
ഞങ്ങള്‍ക്ക് പല്ലുകൊണ്ട് ചവക്കാന്‍ സാധിക്കുന്നില്ല, ദഹിക്കുന്നില്ല എന്നൊക്കെ.
എന്നാല്‍ പരീക്ഷണ സമയത്ത് എന്തു ചെയ്യും? എപ്പോഴാണോ നിശ്ചയവും ലഹരിയും,
യോഗത്തിന്റെ സിദ്ധിയുടെ ശക്തിയുമുളളത് അപ്പോള്‍ ഉണക്ക റൊട്ടി പോലും
സോഫ്റ്റ്(പഞ്ഞിപോലെ)ആയിരിക്കും. ഒരിക്കലും പരിഭ്രമിക്കേണ്ടതായി വരില്ല. താങ്കള്‍
സിദ്ധി സ്വരൂപത്തിന്റെ സ്ഥിതിയിലിരിക്കുകയാണെങ്കില് ആര്‍ക്കും താങ്കളെ
പരവശപ്പെടുത്തുവാന് സാധിക്കില്ല. ഹഠയോഗികളുടെ മുന്നില്‍ പോലും സിംഹം
പൂച്ചയെപ്പോലെയാകുന്നു. പാമ്പ് കളിക്കോപ്പാകുന്നു. അപ്പോള്‍ താങ്കള്‍ സഹജ
രാജയോഗികള്‍, സിദ്ധി സ്വരൂപ ആത്മാക്കള്‍ക്ക് ഇതൊന്നും തന്നെ വളരെ വലിയ
കാര്യമൊന്നുമല്ല. നിങ്ങളുടെ പക്കല്‍ സാധനങ്ങളുണ്ടെങ്കില്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം,
പക്ഷേ സമയത്തിനനുസരിച്ച് ചതിക്കാതിരിക്കുവാന് ശ്രദ്ധിക്കൂ. പരിതസ്ഥിതി
സ്വസ്ഥിതിയെ താഴേക്കു കൊണ്ടുവരാതിരിക്കുവാന്‍ ശ്രദ്ധിക്കൂ. ദേഹീക സംബന്ധത്തില്
നിന്നും നിര്മ്മോഹിയാകുവാന് സഹജമാണ്, എന്നാല്‍ ദേഹീക പദാര്‍ത്ഥങ്ങളില്‍ നിന്നും
നിര്മ്മോഹിയാവുക - ഇതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്.
(4) പഴയ സ്വഭാവ-സംസ്കാരങ്ങളില്‍ നിന്നും നിര്‍മ്മോഹി. പഴയ ദേഹീക
സ്വഭാവ-സംസ്കാരങ്ങള്‍ വളരെയധികം കടുത്തതാണ്. മായാജീത്താകുന്നതില് ഇതും വളരെ വലിയ
വിഘ്നമൂപമാകുന്നു. പല തവണ ബാപ്ദാദ കാണുന്നുണ്ട്, പഴയ സ്വഭാവ-സംസ്കാരമാകുന്ന
സര്‍പ്പം നശിക്കുന്നു, എന്നാല്‍ സര്‍പ്പം പോയ വഴിയിലുളള രേഖ അവശേഷിക്കുന്നു. ഇത്
സമയത്തിനനുസരിച്ച് നമ്മെ ചതിക്കുന്നു. ആ കടുത്ത സ്വഭാവസംസ്കാരങ്ങള് പല തവണ
മായയില്‍ വശപ്പെടുത്തുന്നു, ഇതിലൂടെ തെറ്റിനെ പോലും തെറ്റാണെന്ന്
മനസ്സിലാക്കുന്നില്ല. തിരിച്ചറിവിന്റെ ശക്തി പോലും നഷ്ടപ്പെടുന്നു. ഇതില്‍
നിന്നുപോലും നിര്മ്മോഹിയാകണം - ഈ കാര്യവും നല്ല രീതിയില്‍ പരിശോധിക്കൂ.
തിരിച്ചറിവിന്റെ ശക്തിയും സമാപ്തമാകുകയാണെങ്കില് ഒരു നുണയ്ക്കു പിറകെ ആയിരം
നുണകള്‍, തന്റെ കാര്യത്തെ തെളിയിക്കുവാന്‍ വേണ്ടി പറയേണ്ടതായി വരുന്നു. അത്രയും
പരവശപ്പെടുന്നു. സ്വയത്തെ സത്യമാണെന്നു തെളിയിക്കുന്നതും - പഴയ
സ്വഭാവ-സംസ്കാരത്തില്‍ വശപ്പെടുന്നതിന്റെ അടയാളമാണ്. ഒന്ന്, യഥാര്‍ത്ഥമായ
കാര്യത്തെ സ്പഷ്ടമാക്കുക, രണ്ടാമത് സ്വയത്തെ നിര്‍ബന്ധപൂര്‍വ്വം തെളിയിക്കുവാന്‍
ശ്രമിക്കുക. നിര്‍ബന്ധപൂര്‍വ്വം തെളിയിക്കുന്നവര്‍ക്ക് ഒരിക്കലും
സിദ്ധിസ്വരൂപരാകുവാന് സാധിക്കില്ല. അതിനാല്‍ പരിശോധിക്കൂ, ഏതെങ്കിലും പഴയ
സ്വഭാവ-സംസ്കാരങ്ങള്‍ അംശത്തില്‍ പോലും ഒളിഞ്ഞിരിക്കുന്നില്ലല്ലോ. മനസ്സിലായോ?
ഈ നാലു കാര്യങ്ങളില്‍ നിന്നും ആരാണോ നിര്മ്മോഹിയായിത്തീരുന്നത്, അവരെയാണ്,
ബാബയുടെയും പരിവാരത്തിന്റെയും പ്രിയപ്പെട്ടവര്‍ എന്നു പറയുന്നത്. ഇതുപോലെ
കമലാസനധാരിയായി മാറിയോ? ഇതിനെയാണ് പറയുന്നത്, അച്ഛനെ അനുകരിക്കുക. ബ്രഹ്മാബാബയും
കമലാസനധാരിയായതിനാലാണ് നമ്പര്‍വണ്‍ ബാബയ്ക്ക് പ്രിയപ്പെട്ട സന്താനമായത്,
ബ്രാഹ്മണരുടെ പ്രിയപ്പെട്ടതായത്. വ്യക്തരൂപത്തിലാണെങ്കിലും,
അവ്യക്തരൂപത്തിലാണെങ്കിലും, ഇപ്പോഴും ബ്രാഹ്മണരുടെ ഹൃദയത്തില്‍ നിന്നും എന്താണ്
പുറത്തേക്ക് വരുന്നത്? നമ്മുടെ ബ്രഹ്മാബാബ. അല്ലാതെ ഞങ്ങള്‍ സാകാരത്തില്‍
ബ്രഹ്മാവിനെ കണ്ടിട്ടില്ലഎന്നല്ലല്ലോ പറയുന്നത്, കണ്ണുകളിലൂടെ കണ്ടിട്ടില്ല....
എന്നാല്‍ ഹൃദയത്തിലൂടെ കണ്ടു, ബുദ്ധിയാകുന്ന ദിവ്യ നേത്രത്തിലൂടെ കണ്ടു, അനുഭവം
ചെയ്തു, ഓരോ ബ്രാഹ്മണരും ഹൃദയത്തില്‍ നിന്നും പറയുന്നു - എന്റെ ബ്രഹ്മാബാബ. ഇതാണ്
സ്നേഹത്തിന്റെ അടയാളം. നാലു കാര്യങ്ങളുടെ ഈ നിര്‍മ്മോഹി അവസ്ഥയാണ്, വിശ്വത്തിനു
തന്നെ പ്രിയപ്പെട്ടതാക്കിയത്. ഇതുപോലെ നാനാവശത്തു നിന്നും നിര്‍മ്മോഹിയും
സര്‍വ്വരുടെയും പ്രിയപ്പെട്ടതുമായിത്തീരണം. മനസ്സിലായോ?
ഗുജറാത്ത് സമീപത്താണല്ലോ. അപ്പോള്‍ അച്ഛനെ അനുകരിക്കൂ. സ്ഥാനത്തിലും സ്ഥിതിയിലും
സമീപത്തുളളവരാകൂ. ഇതാണ് വിശേഷത. ബാപ്ദാദ സദാ കുട്ടികളെക്കണ്ട് ഹര്ഷിതരാകുന്നു.
ശരി.
നാനാഭാഗത്തുളള കമലാസനധാരി, വേറിട്ടതും പ്രിയപ്പെട്ടതുമായ ബാബയുടെ മക്കള്‍ക്ക്,
സദാ മായാജീത്ത് പ്രകൃതി ജീത്ത് വിശേഷാത്മാക്കള്ക്ക്, സദാ അച്ഛനെ അനുകരിക്കുന്ന
വിശ്വസ്തരായ കുട്ടികള്‍ക്ക്, ബാപ്ദാദയുടെ സ്നേഹ സമ്പന്നമായ സ്നേഹ-സ്മരണകളും
നമസ്കാരവും.
മധുബനിലേക്ക് എത്തിച്ചേര്‍ന്നിട്ടുളള സേവാധാരി
സഹോദരീ-സഹോദരങ്ങളുമായുളള അവ്യക്ത ബാപ്ദാദയുടെ സംഭാഷണം -
എത്രസമയം മധുബനില്‍ സേവനം ചെയ്തോ, അത്രയും സമയം നിരന്തരം യോഗത്തിന്റെ അനുഭവം
ചെയ്തോ? യോഗം ഖണ്ഡിക്കപ്പെടുന്നില്ലല്ലോ? മധുബനില്‍ സേവാധാരിയാവുക അര്‍ത്ഥം,
നിരന്തരയോഗി, സഹജയോഗി സ്ഥിതിയുടെ അനുഭവം ചെയ്യുകയാണ്. ഈ കുറച്ചു സമയത്തേക്കുളള
അനുഭവം തന്നെ സദാ സ്മരണയുണ്ടാകുമല്ലോ. എപ്പോള്‍ ഏതെങ്കിലും പരിതസ്ഥിതി
വരികയാണെങ്കില്‍ മനസ്സുകൊണ്ട് മധുബനിലേക്ക് എത്തിച്ചേരുക. അപ്പോള്‍ മധുബന്‍
നിവാസിയാകുന്നതിലൂടെ പരിതസ്ഥിതി അഥവാ സമസ്യ സമാപ്തമാകുന്നു. താങ്കള്‍
സഹജയോഗിയായിത്തീരുന്നു. സദാ തന്റെ ഈയൊരു അനുഭവത്തെ കൂടെവെക്കണം. അപ്പോള്‍ ഈ
അനുഭവത്തെ സ്മരിക്കുന്നതിലൂടെ ശക്തി നിറയുന്നു. സേവനത്തിന്റെ പ്രാപ്തി
അവിനാശിയാണ്. ശരി. അവസരം ലഭിക്കുന്നതും ചെറിയ കാര്യമൊന്നുമല്ല, വളരെ വലിയ
അവസരമാണ് ലഭിച്ചിരിക്കുന്നത്.
സേവാധാരി അര്‍ത്ഥം സദാ ബാബയ്ക്ക് സമാനം നിമിത്തമായിരിക്കുന്നവര്,
വിനയത്തോടെയിരിക്കുന്നവര്. വിനയം തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ സഫലതയ്ക്കുളള
മാര്‍ഗ്ഗം. ഏതൊരു സേവനത്തിലും സഫലതയ്ക്കുളള സാധനയാണ് വിനയഭാവം, നിമിത്തഭാവം.
അപ്പോള്‍ ഈ വിശേഷതകളിലൂടെയാണോ സേവനം ചെയ്തത്? ഇങ്ങനെയുളള സേവനത്തില്‍ സദാ
സഫലതയുമുണ്ട്, സദാ ആനന്ദവുമുണ്ട്. സംഗമയുഗത്തിലെ ആനന്ദം ആഘോഷിച്ചതിനാല്‍ സേവനം,
സേവനമായി തോന്നിയില്ല. എങ്ങനെയാണോ ആരെങ്കിലും മല്ലയുദ്ധം ചെയ്യുമ്പോള്‍
ആനന്ദത്തോടെ കളിയാണെന്നു മനസ്സിലാക്കി ചെയ്യുന്നത്. അതില്‍ ക്ഷീണമോ വേദനയോ
ഉണ്ടാകില്ല. എന്തുകൊണ്ടെന്നാല്‍ മനോരഞ്ജനമെന്നു മനസ്സിലാക്കി ചെയ്യുന്നു, ആനന്ദം
അനുഭവിക്കുവാന്‍ ചെയ്യുന്നു. അതുപോലെ അഥവാ സത്യമായ സേവാധാരിയുടെ വിശേഷതയോടെ സേവനം
ചെയ്യുകയാണെങ്കില്‍, ഒരിക്കലും ക്ഷീണം അനുഭവപ്പെടുകയില്ല. മനസ്സിലായോ? സദാ ഇങ്ങനെ
അനുഭവപ്പെടുന്നു, ഇത് സേവനമല്ല, കളി കളിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഏതൊരു
സേവനം ചെയ്യുകയാണെങ്കിലും ഈ രണ്ട് വിശേഷതകളിലൂടെ സഫലത പ്രാപ്തമാക്കി
കൊണ്ടിരിക്കണം. ഇതിലൂടെ സദാ സഫലതാ സ്വരൂപരായിത്തീരുന്നു. ശരി.
(2) സത്യമായ തപസ്യ സദാ കാലത്തേക്ക് സത്യമായ സ്വര്‍ണ്ണത്തിനു സമാനമാക്കുന്നു.
ഇതില്‍ ലേശം പോലും കലര്‍പ്പുണ്ടാകില്ല. തപസ്യ സദാ ഓരോരുത്തരെയും ഇത്രയ്ക്ക്
യോഗ്യരാക്കി മാറ്റുന്നു, ഇതിലൂടെ കുടുംബത്തിലും സഫലതയുണ്ടാകുന്നു, പ്രാപ്തി
നേടുന്നതിലും സഫതലയുണ്ടാകുന്നു. അങ്ങനെയുളള തപസ്വിയായി മാറിയോ? തപസ്യ
ചെയ്യുന്നവരെയാണ് രാജയോഗി എന്ന് പറയുന്നത്. അപ്പോള്‍ താങ്കളെല്ലാവരും
രാജയോഗികളാണ്. എപ്പോഴെങ്കിലും ഏതെങ്കിലും പരിതസ്ഥിതിയില്‍ പെട്ട്
ചഞ്ചലപ്പെടുന്നവരല്ലല്ലോ? അപ്പോള്‍ സ്വയത്തെ സദാ ഈ രീതിയില്‍ പരിശോധിക്കൂ.
പരിശോധിച്ചതിനു ശേഷം പരിവര്‍ത്തനം കൊണ്ടു വരൂ. കേവലം പരിശോധിക്കുന്നതിലൂടെ മാത്രം
ഹൃദയനൈരാശ്യം ഉണ്ടാകുന്നു. അവര്‍ ഇങ്ങനെ ചിന്തിക്കുന്നു, എന്നില്‍ ഈ കുറവുകളുണ്ട്,
ഈ കുറവുകളുണ്ട്... ശരിയാകുമോ ഇല്ലയോ എന്ന് അറിയില്ല... അതിനാല്‍ പരിശോധിക്കൂ,
അതിനോടൊപ്പം പരിവര്‍ത്തനവും കൊണ്ടുവരൂ. ദുര്‍ബലതയില്‍ സമയം വ്യര്‍ത്ഥമായി എന്ന്
മനസ്സിലാക്കൂ, എന്നാല്‍ സമയത്തിനനുസരിച്ച് കര്‍ത്തവ്യം ചെയ്യുന്നവര്‍ക്ക് സദാ വിജയം
തന്നെയാണ്. അപ്പോള്‍ സദാ വിജയി ശ്രേഷ്ഠ ആത്മക്കളാണോ? എല്ലാവരും ശ്രേഷ്ഠരാണോ അതോ
നമ്പര്വൈസാണോ? അഥവാ നമ്പര്‍ ചോദിക്കുകയാണെങ്കില്‍, എല്ലാവരും ഏത് നമ്പറിലാണെന്നു
ചോദിച്ചാല്‍, നമ്പര്‍ വണ്‍ എന്നല്ലേ പറയൂ... എന്നാല്‍ എല്ലാവരും നമ്പര്‍
വണ്ണാകില്ലല്ലോ? നമ്പവണ് ഒന്നുമാത്രമല്ലേ ഉണ്ടാകൂ. എന്നാല്‍ എല്ലാവര്ക്കും
ഫസ്റ്റ് ഡിവിഷനിലേക്ക് വരാന്‍ സാധിക്കും. ഫസ്റ്റ് നമ്പര്‍ ഒന്നു മാത്രമേയുണ്ടാകൂ,
എന്നാല്‍ ഫസ്റ്റ് ഡിവിഷനിലേക്ക് അനേകര്‍ക്ക് വരാന്‍ സാധിക്കുന്നു. അതിനാല്‍ എല്ലാവരും
ഫസ്റ്റ് നമ്പറിലേക്കും വരുന്നു. രാജസിംഹാസനത്തില്‍ ഒരാള്‍ മാത്രമേ ഇരിക്കൂ,
എന്നാല്‍ കൂടെയും ധാരാളം പേര് ഉണ്ടാകുമല്ലോ. അപ്പോള്‍ രാജകീയ കുടുംബത്തിലേക്ക്
വരുന്നതും രാജ്യാധികാരിയായി മാറുന്നതിന് സമാനമാണ്. അപ്പോള്‍ ഫസ്റ്റ് ഡിവിഷന്
അര്‍ത്ഥം നമ്പര്വണ്ണിലേക്ക് വരാനുളള പുരുഷാര്‍ത്ഥം ചെയ്യൂ. ഇപ്പോഴും രണ്ടു-മൂന്നു
പേരുടെയല്ലാതെ മറ്റൊരു സീറ്റും ഉറപ്പായിട്ടില്ല. ഇപ്പോള്‍ ആര് എത്ര പുരുഷാര്‍ത്ഥം
ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ ചെയ്യുവാന്‍ സാധിക്കും. ബാപ്ദാദ നേരത്തെ തന്നെ
കേള്‍പ്പിച്ചിരുന്നു, ഇപ്പോള്‍ ലേറ്റായെങ്കിലും(വൈകി), ടൂലേറ്റ്(ഒരുപാട്
വൈകിയില്ല) ആയിട്ടില്ല. അതിനാല്‍ എല്ലാവര്ക്കും മുന്നേറാനുളള അവസരമുണ്ട്.
വിജയിച്ച് വണ്ണിലേക്ക് വരാനുളള അവസരമുണ്ട്. അപ്പോള്‍ സദാ ഉണര്‍വ്വിലും
ഉത്സാഹത്തിലുമിരിക്കണം. അല്ലാതെ ഇങ്ങനെയല്ല - മറ്റാരെങ്കിലും നമ്പര്‍ വണ്ണിലേക്ക്
വന്നോട്ടെ, എനിക്ക് രണ്ടാം നമ്പറിലേക്ക് വന്നാലും കുഴപ്പമില്ലെന്ന്
ചിന്തിക്കരുത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ ദുര്‍ബല പുരുഷാര്ത്ഥികളാണ്.
താങ്കളെല്ലാവരും തീവ്ര പുരുഷാര്ത്ഥികളല്ലേ ? ശരി.
വരദാനം :-
വിവേകശാലിയായി മൂന്നു പ്രകാരത്തിലുളള സേവനവും ഒപ്പത്തിനൊപ്പം ചെയ്യുന്ന
സഫലതാമൂര്ത്തിയായി ഭവിയ്ക്കട്ടെ.
വര്‍ത്തമാന സമയത്തിനനുസരിച്ച് മനസാ-വാചാ-കര്‍മ്മണാ മൂന്നു പ്രകാരത്തിലുളള സേവനവും
ഒപ്പത്തിനൊപ്പം നടക്കണം. വാചാ സേവനം അഥവാ കര്‍മ്മണാ സേവനത്തോടൊപ്പം മനസാ ശുഭ
സങ്കല്പം അഥവാ ശ്രേഷ്ഠ വൃത്തിയിലൂടെ സേവനം ചെയ്തുകൊണ്ടിരിക്കൂ എന്നാല്‍ ഫലം
പ്രത്യക്ഷമാകുന്നു. എന്തുകൊണ്ടെന്നാല്‍ വാണിയില്‍ ശക്തി നിറയണമെങ്കില്‍, മനസാ
ശക്തിശാലിയായിത്തീരണം. ഇല്ലെങ്കില്‍ പണ്ഡിതനെ പോലെയാകുന്നു. അതായത് തത്തമ്മയെ
പോലെ പഠിച്ച് അതിനെ മനപ്പാഠമാക്കി ആവര്‍ത്തിക്കുന്നു. ജ്ഞാനികള്‍ അര്‍ത്ഥം
വിവേകശാലികള്‍. മൂന്നു പ്രകാരത്തിലുളള സേവനവും ഒപ്പത്തിനൊപ്പം ചെയ്യുന്നവര്‍
തന്നെയാണ് സഫലത പ്രാപ്തമാക്കുന്നവര്‍.
സ്ലോഗന് :-
തന്റെ വാക്ക്, കര്‍മ്മം, ദൃഷ്ടിയിലൂടെ, ശാന്തി,
ശക്തി, സന്തോഷത്തിന്റെ അനുഭവം ചെയ്യിക്കുക തന്നെയാണ് മഹാനാത്മാക്കളുടെ മഹാനത.