ബ്രാഹ്മണജീവിതത്തിന്റെഅലങ്കാരം - പവിത്രത
ഇന്ന് ബാപ്ദാദ വിശ്വത്തിലെ
നാനാഭാഗത്തുമുളള തന്റെ വിശേഷപ്പെട്ട പൂജ്യരായ കുട്ടികളെ കാണുകയായിരുന്നു.
മുഴുവന്‍ വിശ്വത്തിലും വെച്ച് വളരെ കുറച്ച് അമൂല്യരത്നങ്ങളാണ്
പൂജ്യനീയരായിത്തീര്ന്നിരിക്കുന്നത്. പൂജ്യനീയരായ ആത്മാക്കള്‍ തന്നെയാണ്,
വിശേഷിച്ചും വിശ്വത്തിലെ പ്രകാശമായിത്തീരുന്നത്. എങ്ങനെയാണോ ഈ ശരീരത്തില്‍
പ്രകാശമില്ലെങ്കില്‍(ചൈതന്യം) ജീവനില്ലാത്തത്, അതുപോലെ വിശ്വത്തിനുളളില് താങ്കള്‍
പൂജ്യനീയരായ ലോകത്തെ പ്രകാശമായ താങ്കള്‍ ശ്രേഷ്ഠാത്മാക്കള്‍ ഇല്ലെങ്കില്‍
വിശ്വത്തിനും മഹത്വമില്ല. സ്വര്ണ്ണിമയുഗം അഥവാ ആദിയുഗം, സതോപ്രധാനയുഗം, പുതിയ
ലോകം താങ്കള്‍ വിശേഷാത്മാക്കളാലാണ് ആരംഭമാകുന്നത്. പുതിയ വിശ്വത്തിലെ
ആധാരമൂര്ത്തിയും പൂജ്യനീയ ആത്മാക്കളും താങ്കളാണ്. അപ്പോള്‍ താങ്കള്‍
ആത്മാക്കള്‍ക്ക് എത്ര മഹത്വമാണ്. താങ്കള്‍ പൂജ്യാത്മാക്കള് ലോകത്തിനുമുന്നില്‍
പുതിയ പ്രകാശമാണ്. താങ്കളുടെ കയറുന്ന കല, വിശ്വത്തെയും ശ്രേഷ്ഠമായ കലയിലേക്ക്
കൊണ്ടു വരാന്‍ നിമിത്തമാണ്. താങ്കള്‍ ഇറങ്ങുന്ന കലയിലേക്ക് വരുമ്പോള്‍
ലോകത്തിന്റെയും അദ്ധപതനമാണ്. താങ്കള്‍ പരിവര്ത്തനപ്പെടുകയാണെങ്കില്, വിശ്വവും
പരിവര്‍ത്തനപ്പെടുന്നു. ഇത്രയും മഹാനും മഹത്വവുമുളള ആത്മാക്കളാണ്.
ഇന്ന് ബാപ്ദാദ സര്വ്വകുട്ടികളെയും നോക്കിക്കൊണ്ടിരിക്കുകയാണ്. ബ്രാഹ്മണനാവുക
അര്‍ത്ഥം പൂജ്യരാവുകയാണ്. എന്തുകൊണ്ടെന്നാല്‍ ബ്രാഹ്മണ് സൊ ദേവതയാകുന്നു, ദേവതകള്‍
അര്‍ത്ഥം പൂജ്യരാണ്. എല്ലാവരും ദേവതകളും പൂജ്യനീയരുമാണ്, എന്നാലും
നമ്പര്വൈസാണല്ലോ. ചില ദേവതകളുടെ പൂജ വിധിപൂര്‍വ്വവും നിയമിതവുമാണ്. ചിലരുടെ പൂജ
നിയമിതവും വിധിപൂര്വ്വവുമായിരിക്കില്ല. ചിലരുടെ ഓരോ കര്‍മ്മത്തിന്റെയും
പൂജയുണ്ടാകുന്നു. ചിലരുടെ ഓരോ കര്‍മ്മത്തിന്റെയും പൂജയുണ്ടാകുന്നില്ല. ചിലരുടെ
പൂജ വിധിപൂര്‍വ്വം ദിവസേന അലങ്കാരത്തോടെയുണ്ടാകുന്നു. എന്നാല്‍ ചിലര്‍ക്ക് ദിവസേന
അലങ്കാരമുണ്ടാകില്ല. മുകളില്‍ മാത്രം കുറച്ച് അലങ്കരിക്കുന്നു, എന്നാല്‍
വിധിപൂര്വ്വമല്ല. ചിലരുടെ മുന്നില്‍ മുഴുവന്‍ സമയവും കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു.
ചിലരുടെ മുന്നിലാണെങ്കില്‍ ഇടയ്ക്കിടെ മാത്രം. ഇതിനെല്ലാമുളള കാരണങ്ങള്‍
എന്തെല്ലാമാണ്? എല്ലാവരും ബ്രാഹ്മണര്‍ എന്നു തന്നെയാണ് പറയുന്നത്.
ജ്ഞാന-യോഗത്തിന്റെ പഠിപ്പും എല്ലാവരും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത്ര
വ്യത്യാസമെന്താണ്? ധാരണ ചെയ്യുന്നതില്‍ നമ്പര്വൈസാണ്. എന്നിട്ടും ഏതു ധാരണയുടെ
ആധാരത്തിലാണ് നമ്പര്പ്രകാരമാകുന്നത്. അറിയാമോ?
പൂജ്യനീയരാകുന്നതിന്റെ വിശേഷ ആധാരം പവിത്രതയിലാണ്. എത്രത്തോളം സര്‍വ്വ
പ്രകാരത്തിലുളള പവിത്രതയും സ്വീകരിക്കുന്നുവോ, അത്രത്തോളം സര്‍വ്വ പ്രകാരത്തിലും
പൂജ്യനീയരാകുന്നു. ആരാണോ നിരന്തരം വിധിപൂര്വ്വമായി ആദി അനാദി വിശേഷ ഗുണത്തിന്റെ
സ്വരൂപത്തില്‍ പവിത്രതയെ സഹജമായും സ്വീകരിക്കുന്നത്, അവര്‍ക്കു മാത്രമേ
വിധിപൂര്‍വ്വം പൂജ ലഭിക്കൂ. സര്‍വ്വ പ്രകാരത്തിലുളള പവിത്രത എന്താണ്? ഏതെല്ലാം
ആത്മാക്കളാണോ സഹജമായും സ്വതവേ ഓരോ സങ്കല്പത്തിലും വാക്കിലും കര്‍മ്മത്തിലും
എല്ലാവരുമായും സമ്പര്‍ക്കത്തില്‍ വരുമ്പോഴും അതായത് ജ്ഞാനികളും അജ്ഞാനികളും,
സര്‍വ്വരുടെയും സമ്പര്‍ക്കത്തില്‍ വരുമ്പോഴും പവിത്രമായ ദൃഷ്ടി, വൃത്തി,
വൈബ്രേഷനിലൂടെ യഥാര്‍ത്ഥ രീതിയില്‍ സംബന്ധ-സമ്പര്‍ക്കം നിറവേറ്റുന്നത് -
ഇതിനെത്തന്നെയാണ് സര്വ്വപ്രകാരത്തിലുളള പവിത്രത എന്നു പറയുന്നത്. സ്വപ്നത്തില്‍
പോലും സ്വയത്തെ പ്രതി അഥവാ അന്യാത്മാക്കളെ പ്രതി, സര്‍വ്വ പ്രകാരത്തിലുളള
പവിത്രതയിലും യാതൊരു കുറവും പാടില്ല. സ്വപ്നത്തില്‍ പോലും ബ്രഹ്മചര്യം
ഖണ്ഡിക്കപ്പെടുകയാണെങ്കില്, ഏതെങ്കിലും ആത്മാവിനെ പ്രതി, ഏതെങ്കിലും
പ്രകാരത്തിലുളള അസൂയയ്ക്കോ ആവേശത്തിനോ വശപ്പെട്ട് കര്‍മ്മം അഥവാ വാക്കുകള്‍
പറയുകയാണെങ്കില്‍, ക്രോധത്തിന്റെ അംശരൂപത്തിലുളള പെരുമാറ്റമെങ്കിലും
ഉണ്ടാവുകയാണെങ്കില്‍ ഇതിനെ പവിത്രത ഖണ്ഡിച്ചു എന്നു തന്നെ പറയേണ്ടി വരുന്നു.
അപ്പോള്‍ ചിന്തിക്കൂ, സ്വപ്നത്തിന്റെ പോലും പ്രഭാവം ഉണ്ടാകുന്നു എങ്കില്‍,
സാകാരത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ പ്രഭാവം എത്രത്തോളമുണ്ടാകുന്നു. അതിനാല്‍
ഖണ്ഡിക്കപ്പെട്ട മൂര്‍ത്തി ഒരിക്കലും പൂജ്യനീയമല്ല. ക്ഷേത്രങ്ങളില്‍ ഒരിക്കലും
ഖണ്ഡിക്കപ്പെട്ട മൂര്‍ത്തികള്‍ വെക്കില്ലല്ലോ. ഇന്നത്തെക്കാലത്തെ മ്യൂസിയങ്ങളില്‍
വെക്കാറുണ്ട്. എന്നാല്‍ അവിടെ ഭക്തി വരുന്നില്ലല്ലോ. കേവലം ഈയൊരു മഹിമ
അവിടെയുണ്ടാകുന്നു, അതിപുരാതന മൂര്‍ത്തികള്‍. മൂര്‍ത്തിയുടെ സ്ഥൂല അംഗങ്ങള്‍
ഖണ്ഡിക്കപ്പെടുകയാണെങ്കില്, ഖണ്ഡിക്കപ്പെട്ട മൂര്‍ത്തി എന്നു പറയുന്നു.
വാസ്തവത്തില്‍ ഏതെങ്കിലും പ്രകാരത്തിലുളള പവിത്രത ഖണ്ഡിക്കപ്പെടുന്നു എങ്കില്‍
അവര്‍ പൂജ്യ പദവിയില്‍ നിന്നും ഖണ്ഡിക്കപ്പെടുന്നു. അങ്ങനെ നാനാഭാഗത്തുമുളള
പവിത്രത വിധിപൂര്വ്വമുണ്ടെങ്കില് പൂജയും വിധിപൂര്വ്വമായിരിക്കും.
മനസാ വാചാ കര്‍മ്മണാ(കര്‍മ്മത്തില്‍ സംബന്ധസമ്പര്ക്കവും വരുന്നു), പിന്നെ
സ്വപ്നത്തിലും പവിത്രത - ഇതിനെയാണ് സമ്പൂര്‍ണ്ണ പവിത്രത എന്നു പറയുന്നത്. പല
കുട്ടികളും അലസതയിലേക്ക് വരുന്നതു കാരണം, മുതിര്‍ന്നവരെയും ചെറിയവരെയും ഈ
കാര്യത്തില്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ ശ്രമിക്കുന്നു, എന്റെ ഭാവം വളരെ
നല്ലതായിരുന്നു, എന്നാല്‍ വാക്കുകള്‍ അറിയാതെ അങ്ങനെയായി പോയി. അഥവാ എന്റെ ലക്ഷ്യം
അങ്ങനെയായിരുന്നില്ല, എന്നാല്‍ അറിയാതെ സംഭവിച്ചു പോയി. ചിലപ്പോള്‍ ഇങ്ങനെയും
പറയാറുണ്ട്, തമാശയ്ക്ക് പറഞ്ഞതാണ് അഥവാ ചെയ്തതാണെന്ന്. ഇതും ഒരു തരത്തിലുളള
ന്യായീകരണമാണ്, അപ്പോള്‍ പൂജയും അതുപോലെ മാത്രമേ ലഭിക്കൂ. അപ്പോള്‍ പൂജാരിയും
നിവൃത്തികേട് കൊണ്ട് പൂജചെയ്യുന്നു. ഈ അലസത സമ്പൂര്‍ണ്ണ പൂജ്യ സ്ഥിതിയെ
സംഖ്യാക്രമത്തിലേക്ക് കൊണ്ടു വരുന്നു. ഇതും അപവിത്രതയുടെ കണക്കില്‍
ശേഖരിക്കപ്പെടുന്നു. കേള്പ്പിച്ചല്ലോ - പൂജ്യ പവിത്ര ആത്മാക്കളുടെ അടയാളങ്ങള്‍
ഇതെല്ലാമാണ് - അവരുടെ നാനാപ്രകാരത്തിലുളള പവിത്രതയും സ്വാഭാവികമായും സഹജമായും
സദാകാലത്തേക്കും ഉണ്ടാകുന്നു. അവര്‍ക്ക് ചിന്തിക്കേണ്ടതായി വരില്ല, പക്ഷേ
പവിത്രതയുടെ ധാരണ, സ്വതവേ തന്നെ യഥാര്‍ത്ഥ രീതിയിലുളള സങ്കല്പവും വാക്കും
സ്വപ്നവുമെല്ലാം കൊണ്ടു വരുന്നു. യഥാര്‍ത്ഥം അര്‍ത്ഥം ഒന്ന് യുക്തിയുക്തം,
രണ്ടാമത് യഥാര്‍ത്ഥം എന്ന വാക്കിന് അര്‍ത്ഥം - ഓരോ സങ്കല്പത്തിനും
അര്‍ത്ഥമുണ്ടാകുന്നു. അവരുടെ ഒരു സങ്കല്പം പോലും അര്‍ത്ഥ രഹിതമായിരിക്കില്ല.
അല്ലാതെ ഇങ്ങനെ അവര്‍ പറയില്ല, അറിയാതെ പറഞ്ഞുപോയി, ചെയ്തു പോയി, സംഭവിച്ചു പോയി.....
ഇങ്ങനെയുളള പവിത്ര ആത്മാക്കള്‍ സദാ ഓരോ കര്‍മ്മത്തിലും അര്‍ത്ഥം ദിനചര്യയിലും
യഥാര്‍ത്ഥവും യുക്തിയുക്തവുമായിരിക്കും. അതിനാല്‍ അവരുടെ ഓരോ കര്‍മ്മത്തിന്റെയും
പൂജയുണ്ടാകുന്നു. അതായത് മുഴുവന്‍ ദിനചര്യയുടെയും പൂജയുണ്ടാകുന്നു. അതിരാവിലെ
എഴുന്നേല്ക്കുന്നതു മുതല്‍ ഉറങ്ങുന്നതു വരെ ഓരോ കര്‍മ്മത്തിന്റെയും
ദര്‍ശനമുണ്ടാകുന്നു.
അഥവാ ബ്രാഹ്മണ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുളള ദിനചര്യയ്ക്കനുസരിച്ചുളള ഏതെങ്കിലും
കര്‍മ്മം യഥാര്‍ത്ഥമായോ നിരന്തരമായോ ചെയ്യുന്നില്ലെങ്കില്‍, ഇതില്‍
വ്യത്യാസമുളളതിനാല്‍ പൂജയിലും വ്യത്യാസമുണ്ടാകുന്നു. ഉദാഹരണത്തിനായി ആരെങ്കിലും
അമൃതവേളയില്‍ എഴുന്നേല്ക്കുന്ന ദിനചര്യ വിധിപൂര്‍വ്വം ചെയ്യുന്നില്ലെങ്കില്‍,
പൂജയിലും അവരുടെ പൂജാരി ആ വിധി തെറ്റിക്കുന്നു, അതായത് പൂജാരിയും സമയത്ത്
എഴുന്നേറ്റ് പൂജ ചെയ്യില്ല. എപ്പോള്‍ വരുന്നോ അപ്പോള്‍ ചെയ്യുന്നു. അഥവാ
അമൃതവേളയില്‍ ഉണര്‍ന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്നില്ലെങ്കില്‍, കഠിനമായി അഥവാ
അലസതയോടെയാണ് ഇരിക്കുന്നതെങ്കില്‍, പൂജാരിയും അലസതയോടെ പൂജ ചെയ്യുന്നു.
വിധിപൂര്‍വ്വം പൂജ ചെയ്യില്ല. അങ്ങനെ ദിനചര്യയിലെ ഓരോ കര്‍മ്മത്തിന്റെയും പ്രഭാവം
പൂജ്യനീയരാകുന്നതിലും ഉണ്ടാകുന്നു. വിധിപൂര്‍വ്വം ചെയ്യാതിരിക്കുക, ഏതെങ്കിലും
കര്‍മ്മത്തില്‍ വിധിയുടെ ഏറ്റക്കുറച്ചില്‍ സംഭവിക്കുക, ഇതും അപവിത്രതയുടെ അംശത്തില്‍
കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ ആലസ്യവും അലസതയും ഒരു വികാരം തന്നെയാണ്.
എന്താണോ യഥാര്‍ത്ഥമായ കര്മ്മമല്ലാത്തത്, അത് വികാരം തന്നെയാണ്. അപ്പോള്‍
അപവിത്രതയുടെ അംശമായി. ഇക്കാരണത്താല്‍ പൂജ്യ പദവിയിലും നമ്പര്വൈസാകുന്നു. അപ്പോള്‍
അടിത്തറ എന്താണ്? പവിത്രത.
പവിത്രതയുടെ ധാരണ അതിസൂക്ഷ്മമാണ്. പവിത്രതയുടെ ആധാരത്തില്‍ തന്നെയാണ്,
കര്‍മ്മത്തിന്റെ വിധിയുടെ ഗതിയും ആധാരമായിരിക്കുന്നത്. പവിത്രത കേവലം വലിയ
കാര്യങ്ങളുടെത് മാത്രമല്ല. ബ്രഹ്മചാരിയായിരുന്നു, നിര്മ്മോഹിയായിരുന്നു - ഇതിനെ
മാത്രമല്ല പവിത്രത എന്നു പറയുന്നത്. ബ്രാഹ്മണ ജീവിതത്തിന്റെ അലങ്കാരമാണ്
പവിത്രത. അപ്പോള്‍ ഓരോ സമയവും പവിത്രതയുടെ അലങ്കാരത്തിന്റെ അനുഭൂതി തന്റെ
മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും മറ്റുളളവര്‍ക്ക് ഉണ്ടാകണം. ദൃഷ്ടിയില്
മുഖത്തില്‍ കൈകളില്‍ കാലുകളില്‍ സദാ പവിത്രതയുടെ അലങ്കാരം പ്രത്യക്ഷമായിരിക്കണം.
ആരെങ്കിലും തന്റെ മുഖത്തിലേക്ക് നോക്കിയാലും തന്റെ മുഖഭാവത്തിലൂടെ അവര്‍ക്ക്
പവിത്രതയുടെ അനുഭൂതിയുണ്ടാകണം. എങ്ങനെയാണോ മുഖത്തിലെ മറ്റു ഭാവങ്ങളെക്കുറിച്ച്
വര്‍ണ്ണിക്കുന്നത്, അതുപോലെ അവര്‍ ഇങ്ങനെ വര്‍ണ്ണിക്കണം, ഇവരുടെ മുഖത്തിലൂടെ
പവിത്രത കണപ്പെടുന്നു. കണ്ണുകളിലും പവിത്രതയുടെ തിളക്കമുണ്ട്. മുഖത്തില്‍
പവിത്രതയുടെ പുഞ്ചിരി. മറ്റൊരു കാര്യവും അവര്‍ കാണപ്പെടരുത്. ഇതിനെയാണ് പറയുന്നത്,
പവിത്രതയുടെ അലങ്കാരത്താല്‍ അലങ്കരിക്കപ്പെട്ട മൂര്‍ത്തി എന്ന്. മനസ്സിലായോ?
പവിത്രതയ്ക്ക് ഇനിയും ധാരാളം ആഴമേറിയ അര്‍ത്ഥങ്ങളുണ്ട്. അത് ഇനി വീണ്ടും
കേള്‍പ്പിക്കാം. എങ്ങനെയാണോ കര്‍മ്മത്തിന്റെ ഗതി ഗഹനമായത്, അതുപോലെ പവിത്രതയുടെ
പരിഭാഷയും അതി ഗുഹ്യമാണ്. പവിത്രത തന്നെയാണ് അടിത്തറ. ശരി.
ഇന്ന് ഗുജറാത്താണ് വന്നിരിക്കുന്നത്. ഗുജറാത്തിലുളളവര് സദാ ഭാരരഹിതരായി
നൃത്തമാടിയും പാടിയുമിരിക്കുന്നു. ശരീരം എത്ര തന്നെ ഭാരിച്ചതാണെങ്കിലും അവര്‍
ഭാരരഹിതരായി നൃത്തമാടിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിന്റെ വിശേഷതയാണ്, സദാ
ഭാരരഹിതരായിരിക്കുക, സദാ സന്തോഷത്താല്‍ നടനമാടിക്കൊണ്ടിരിക്കുക, ബാബയുടെയും
അവനവന്റെയും പ്രാപ്തികളുടെ ഗീതം പാടിക്കൊണ്ടിരിക്കുക. കുട്ടിക്കാലം മുതല്ക്കു
തന്നെ ആടുന്നതും പാടുന്നതും നല്ലതു തന്നെയാണ്. ബ്രാഹ്മണജീവിതത്തില്‍ എന്താണ്
ചെയ്യുന്നത്? ബ്രാഹ്മണജീവിതം അര്‍തഥം ആനന്ദത്തിന്റെ ജീവിതമാണ്. ഗര്ഭാനൃത്തം
ചെയ്യുമ്പോള്‍ ആനന്ദത്തിലേക്ക് വരുന്നില്ലേ. അഥവാ ആനന്ദത്തോടെ
ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ സമയം ചെയ്യാന്‍ സാധിക്കില്ല. ആനന്ദത്തിലും ലഹരിയിലും
ചെയ്താല്‍ ഒരിക്കലും ക്ഷീണം അനുഭവപ്പെടുകയില്ല. അക്ഷീണമായിത്തീരുന്നു. അപ്പോള്‍
ബ്രാഹ്മണ ജീവിതം അര്‍ത്ഥം സദാ ആനന്ദത്തിലിരിക്കുന്ന ജീവിതമാണ്. സാധാരണ സ്ഥൂലമായ
ആനന്ദം അവര്‍ ആഘോഷിക്കുന്നു, താങ്കളുടെതാണെങ്കില് മനസ്സിന്റെ ആനന്ദമാണ്. സദാ
മനസ്സ് ആനന്ദത്തില്‍ ആടിയും പാടിയുമിരിക്കണം. മറ്റുളളവര്‍ ഭാരരഹിതരായി ആടാനും
പാടാനുമുളള അഭ്യാസിയാണ്. അപ്പോള്‍ ഇങ്ങനെയുളളവര്‍ക്ക് ഈ ബ്രാഹ്മണജീവിതത്തിലും
ഡബിള്‍ ലൈറ്റാകുവാനുളള ബുദ്ധിമുട്ടുണ്ടാകില്ല. അപ്പോള്‍ ഗുജറാത്ത് അര്‍ത്ഥം സദാ
ഭാരരഹിതരായിരിക്കുവാനുളള അഭ്യാസിയാണ്, വരദാനിയാണ്. അപ്പോള്‍ ഗുജറാത്തിലുളള
മുഴുവന്‍ പേര്‍ക്കും ഈ വരദാനം ലഭിച്ചു - ഡബിള്‍ ലൈറ്റ്. മുരളിയിലൂടെയും വരദാനം
ലഭിച്ചില്ലേ.
കേള്പ്പിച്ചല്ലോ താങ്കളുടെ ഈ ലോകത്ത് യഥാശക്തി, യഥാസമയം ഉണ്ടാകുന്നു. (യഥാ-തഥാ).
ഇങ്ങനെയുളള ഭാഷകളൊന്നും തന്നെ വതനത്തില്‍ ഉണ്ടായിരിക്കില്ല. ഇവിടെ രാവും
പകലുമെല്ലാം കാണേണ്ടതായി വരും. അവിടെ രാത്രിയില്ല, പകലില്ല.
സൂര്യനുദിക്കുന്നില്ല, ചന്ദ്രനില്ല. എല്ലാത്തിലും ഉപരി. നിങ്ങള്‍ക്ക്
അങ്ങോട്ടല്ലേ വരേണ്ടത്. കുട്ടികള്‍ ആതമീയ സംഭാഷണത്തില്‍ പറഞ്ഞില്ലേ, ഇനിയും
എപ്പോള്‍ വരെ.... ബാപ്ദാദ പറയുന്നു, താങ്കളെല്ലാവരും ഞങ്ങള്‍ തയ്യാറാണെന്നു
പറഞ്ഞാല്‍, ഇപ്പോള്‍ തന്നെ ചെയ്യാം. പിന്നീട് എപ്പോള്‍ എന്നതിന്റെ ചോദ്യം
തന്നെയില്ല. എപ്പോള്മുഴുവന് മാലയും തയ്യാറാകുന്നുവോ അപ്പോള്‍. ഇപ്പോള്‍
പേരെടുക്കാന്‍ നോക്കിയാല്‍ 108 മുത്തില്‍ തന്നെ ഏത് പേരെടുക്കണം വേണ്ട എന്നു
ചിന്തിക്കേണ്ടതായി വരും. ഇപ്പോഴും 108 മുത്തുളള മാലയില്‍ മുമ്പുളള അതേ
പേരുകളായിരിക്കില്ല. മാറ്റമുണ്ടാകും. ബാപ്ദാദ ഇപ്പോള്‍ ഈ നിമിഷം
കൈകൊട്ടുകയാണെങ്കില്, വളരെ പെട്ടെന്നു തന്നെ ആരംഭിക്കും - ഒരു വശത്ത് പ്രകൃതി,
മറുവശത്ത് വ്യക്തികള്‍. ബാബയ്ക്ക് വൈകിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ബാബയ്ക്ക്
എല്ലാ കുട്ടികളോടും സ്നേഹമുണ്ട്, ബാബയുടെ കൈപിടിച്ചാലല്ലേ എല്ലാവരെയും കൂടെ
കൊണ്ടുപോകുവാന്‍ സാധിക്കൂ. ബാബയുടെ കൈയ്യില്‍ കൈകൊടുക്കുക അര്‍ത്ഥം
ബാപ്സമാനമായിത്തീരുകയാണ്. താങ്കള്‍ പറയുന്നുണ്ടാകും, എല്ലാവര്ക്കും സമാനമാകുവാന്
സാധിക്കില്ലല്ലോ, എല്ലാവരും നമ്പര്വണ്ണാവുകയില്ലല്ലോ. ഒന്നാം നമ്പര്‍ മുത്തിനു
പിറകെ രണ്ടാം നമ്പറായിരിക്കും. ശരി, ബാപ്സമാനമായില്ലെങ്കിലും, നമ്പര്‍വണ്‍ മുത്ത്
സമാനം തന്നെയായിരിക്കും. മൂന്നാമത്തെ മുത്ത് രണ്ടാമത്തെ മുത്തിനെ പോലെയാകണം.
നാലാമത്തെ മുത്ത് മൂന്നാമത്തെതിനു സമാനവും. ഇതുപോലെ സമാനമാവുകയാണെങ്കിലും മാല
തയ്യാറാകുമല്ലോ. ഇങ്ങനെയുളള സ്ഥിതി വരെക്ക് എത്തുന്നതിനെയാണ്, സമാനമാവുക എന്ന്
പറയുന്നത്. 108 ാം നമ്പറിലുളള മുത്ത്. 107 നെ പ്പോലെയെങ്കിലും ആകുവാന്‍
ശ്രമിക്കുമല്ലോ. അവരെപ്പോലുളള വിശേഷതയെങ്കിലും വന്നു എങ്കില്‍ മാല തയ്യാറാകുന്നു.
എന്തായാലും സംഖ്യാക്രമം തന്നെയാണ്. മനസ്സിലായോ? അപ്പോള്‍ ബാബ ചോദിക്കുന്നു,
ഇപ്പോള്‍ ആരെങ്കിലും ഞങ്ങള്‍ തയ്യാറാണെന്ന് ഗ്യാരന്റി പറയുന്നവരുണ്ടോ?
ബാപ്ദാദയ്ക്ക് സെക്കന്റ് മാത്രമേ എടുക്കൂ, ഒരു ദൃശ്യം സാധാരണ കാണിക്കാറില്ലേ -
കൈകൊട്ടിയപ്പോഴേക്കും മാലാഖകള്‍ പറന്നിറങ്ങി എന്ന്. ശരി.
നാനാഭാഗത്തുമുളള പരമപൂജ്യരായ ശ്രേഷ്ഠാത്മക്കള്ക്ക്, സര്‍വ്വ
സമ്പൂര്ണ്ണപവിത്രതയുടെ ലക്ഷ്യം വരെ എത്തിച്ചേരുന്ന, തീവ്ര പുരുഷാര്ത്ഥികളായ
ആത്മാക്കള്‍ക്ക്, സദാ ഓരോ കര്‍മ്മത്തിലും വിധിപൂര്‍വ്വം കര്‍മ്മം ചെയ്യുന്ന, സിദ്ധി
സ്വരൂപരായ ആത്മാക്കള്‍ക്ക്, സദാ ഓരോ സമയവും പവിത്രതയുടെ അലങ്കാരത്താല്‍
അലങ്കരിക്കപ്പെട്ട വിശേഷാത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസമ്പന്ന സ്നേഹസ്മരണകള്‍
സ്വീകരിച്ചാലും.
പാര്‍ട്ടികളുമായുളള സംഭാഷണം -
1. വിശ്വത്തില്‍ ഏറ്റവും കൂടുതല്‍ ശ്രേഷ്ഠഭാഗ്യശാലികളെന്ന് സ്വയത്തെ
മനസ്സിലാക്കുന്നുണ്ടോ? മുഴുവന്‍ വിശ്വവും ഏത് ശ്രേഷ്ഠ ഭാഗ്യത്തിനു വേണ്ടിയാണോ
വിളിച്ചുകൊണ്ടിരിക്കുന്നത്, ഞങ്ങളുടെ ഭാഗ്യത്തെ തുറന്നു തരൂ.... എന്ന് പറഞ്ഞ്,
നമ്മുടെ ആ ഭാഗ്യം തുറന്നു കഴിഞ്ഞു. ഇതിനെക്കാളും വലിയ സന്തോഷമുളള കാര്യം
എന്താണുണ്ടാവുക. ഭാഗ്യവിധാതാവ് തന്നെ തന്റെ പിതാവാണെന്ന ലഹരിയുണ്ടോ? പേര് തന്നെ
ഭാഗ്യവിധാതാവാണെങ്കില് അവരുടെ ഭാഗ്യം എങ്ങനെയായിരിക്കും? ഇതിനെക്കാളും വലിയ
ഭാഗ്യം എന്തെങ്കിലുമുണ്ടാകുമോ? അപ്പോള്‍ സദാ ഈ സന്തോഷമുണ്ടായിരിക്കണം, ഭാഗ്യം
നമ്മുടെ ജന്മസിദ്ധ അധികാരമായിക്കഴിഞ്ഞു. ബാബയുടെ പക്കല്‍ എന്തെല്ലാം സമ്പത്തുണ്ടോ,
കുട്ടികള്‍ അതിന്റെ അധികാരിയായിരിക്കും. അപ്പോള്‍ ഭാഗ്യവിധാതാവിന്റെ പക്കല്‍
എന്തായിരിക്കും ഉണ്ടാവുക? ഭാഗ്യത്തിന്റെ ഖജനാവ്. ആ ഖജനാവിനുമേലാണ് നിങ്ങളുടെ
അധികാരം. അപ്പോള്‍ സദാ ആഹാ എന്റെ ഭാഗ്യം, ഭാഗ്യവിധാതാവായ ബാബ.... ഈ പാട്ട് പാടി
സന്തോഷത്താല്‍ പറന്നുകൊണ്ടിരിക്കൂ. ആര്‍ക്കാണോ ഇത്ര ശ്രേഷ്ഠ ഭാഗ്യമുളളത്, അവര്‍ക്ക്
മറ്റെന്താണ് വേണ്ടത്? ഈ ഭാഗ്യത്തില്‍ തന്നെ സര്‍വ്വതും നേടിക്കഴിഞ്ഞു.
ഭാഗ്യശാലിക്ക് ശരീരം, മനസ്സ്, ധനം, ജനം... സര്‍വ്വതും ഉണ്ടാകും. ശ്രേഷ്ഠ ഭാഗ്യം
അര്‍ത്ഥം അപ്രാപ്തി എന്ന ഒരു വസ്തു ഇല്ല. എന്തെങ്കിലും അപ്രാപ്തിയുണ്ടോ? നല്ല
വീട് വേണം, നല്ല കാര്‍ വേണം... അങ്ങനെയൊന്നുമില്ലല്ലോ... ആര്‍ക്കാണോ മനസ്സിന്റെ
സന്തോഷം ലഭിച്ചത്, അവര്‍ക്ക് സര്‍വ്വ പ്രാപ്തികളും ലഭിച്ചു. അളവറ്റ ഖജനാക്കളല്ലേ
ലഭിച്ചിരിക്കുന്നത്, അതിനു മുന്നില്‍ കാറും വീടും എന്താണ്? അപ്രാപ്തി എന്നൊരു
വസ്തുവില്ല, അത്രയ്ക്ക് ഭാഗ്യശാലികളല്ലേ. വിനാശി ഇച്ഛകള്‍ എന്തിനാണ്? ഇന്നുണ്ട്,
നാളെയില്ല. ഇങ്ങനെയുളള ഇച്ഛകള്‍ വച്ചിട്ടെന്താണ് കാര്യം. അതിനാല്‍ സദാ അവിനാശി
ഖജനാക്കളുടെ സന്തോഷത്തിലിരിക്കണം. അത് ഇപ്പോഴുമുണ്ട്, കൂടെ കൊണ്ടു പോവുകയും
ചെയ്യും. ഈ വീടും കാറും പൈസയുമെല്ലാം കൂടെക്കൊണ്ടു പോകുന്നതല്ല. എന്നാല്‍ ഈ
അവിനാശി ഖജനാവ് അനേക ജന്മത്തേക്ക് കൂടെക്കൊണ്ടുപോകുന്നു. ആര്‍ക്കും ഇതിനെ
തട്ടിയെടുക്കാനോ കൊളളയടിക്കുവാനോ സാധിക്കില്ല. സ്വയം അമരനാവുകയും, ഖജനാവ്
അവിനാശിയായത് ലഭിക്കുകയും ചെയ്തു. ജന്മ-ജന്മാന്തരം ഈ ശ്രേഷ്ഠ പ്രാപ്തി
കൂടെയുണ്ടാകും. എത്ര വലിയ ഭാഗ്യമാണ്. എവിടെയാണോ ഇച്ഛകളൊന്നുമില്ലാത്തത്, ഇച്ഛാ
മാത്രം അവിദ്യ... ഇത്രയ്ക്കും ശ്രേഷ്ഠ ഭാഗ്യമാണ് ഭാഗ്യവിധാതാവായ ബാബയിലൂടെ
പ്രാപ്തമായത്.
2) സ്വയത്തെ ബാബയ്ക്ക് സമീപത്തിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കളാണെന്ന് അനുഭവം
ചെയ്യുന്നുണ്ടോ? ബാബയുടെതായി മാറിക്കഴിഞ്ഞു എന്ന സന്തോഷം സദാ ഉണ്ടോ? ദുഖത്തിന്റെ
ലോകത്തില്‍ നിന്നും സുഖത്തിന്റെ ലോകത്തേക്ക് വന്നു കഴിഞ്ഞു. ലോകത്തിലുളളവര്
ദുഖത്തില്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ സുഖത്തിന്റെ ലോകത്ത്,
സുഖത്തിന്റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നു. എത്ര വ്യത്യാസമാണ്. മനുഷ്യര്‍
അന്വേഷിച്ചുകൊണ്ടിരിക്കുന്നു, താങ്കള്‍ മിലനം ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍
സദാ തന്റെ സര്‍വ്വ പ്രാപ്തികളെയും കണ്ട് സന്തോഷിക്കുന്നുണ്ടോ? എന്തെല്ലാം
പ്രാപ്തമാക്കി എന്നതിന്റെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ വളരെ നീളമേറിയ ലിസ്റ്റാണ്.
എന്തെല്ലാം ലഭിച്ചു? ശാരീരികമായി സന്തുഷ്ടമാണ്, അപ്പോള്‍ പൂര്‍ണ്ണ ആരോഗ്യശാലിയാണ്.
മനസ്സില്‍ ശാന്തി ലഭിച്ചു എങ്കില്‍ ശാന്തി മനസ്സിന്റെ വിശേഷതയാണ്. ധനത്തില്‍ ഇത്രയും
ശക്തി ലഭിച്ചു, ഇതിലൂടെ റൊട്ടിയും ദാലും(ചപ്പാത്തി പരിപ്പുകറി) 36
പ്രകാരത്തിലുളള ഭക്ഷണത്തിനു സമാനം അനുഭവപ്പെട്ടു. ഈശ്വര സ്മൃതിയില്‍ കഴിച്ചാല്‍
ദാല്‍-റൊട്ടി എത്ര ശ്രേഷ്ഠമായി അനുഭവപ്പെടുന്നു. ലോകത്തിലെ 36 പ്രകാരത്തിലുളള
ഭക്ഷണമാണോ, അതോ താങ്കളുടെ ദാല്‍-റൊട്ടിയാണോ ഏതാണ് ശ്രേഷ്ഠമായി അനുഭപ്പെടുന്നത് ?
റൊട്ടിയും ദാലുമല്ലേ നല്ലത് എന്തുകൊണ്ടെന്നാല്‍ അത് പ്രസാദമല്ലേ. ഭോജനം
ഉണ്ടാക്കുമ്പോള്‍ ഓര്‍മ്മയിലല്ലേ ഉണ്ടാക്കുന്നത്. ഓര്‍മ്മയില്‍ കഴിക്കുകയാണെങ്കില്‍
അത് പ്രസാദമായി. പ്രസാദത്തിന് മഹത്വമുണ്ട്. താങ്കളെല്ലാവരും ദിവസേന പ്രസാദമല്ലേ
കഴിക്കുന്നത്. പ്രസാദത്തില്‍ എത്ര ശക്തിയാണുണ്ടാകുന്നത്. അപ്പോള്‍ ശരീരം മനസ്സ്
ധനം മൂന്നിലും ശക്തി വന്നു കഴിഞ്ഞു അതിനാലാണ് പറയുന്നത്, അപ്രാപ്തി എന്നൊരു
വസ്തുവില്ല ബ്രാഹ്മണരുടെ ഖജനാക്കളില്. അപ്പോള്‍ സദാ ഈ പ്രാപ്തികളെ മുന്നില്‍
വെച്ചുകൊണ്ട് സന്തോഷത്തോടെയിരിക്കൂ, ഹര്ഷിതമായിരിക്കൂ... ശരി.
വരദാനം :-
കര്‍മ്മത്തിലൂടെ ഗുണങ്ങളെ ദാനം ചെയ്യുന്ന ഡബിള്ലൈറ്റ് ഫരിസ്തയായി ഭവിക്കട്ടെ.
ഏതു കുട്ടികളാണോ കര്‍മ്മണാ ഗുണങ്ങളെ ദാനം ചെയ്യുന്നത്, അവരുടെ മുഖവും പെരുമാറ്റവും
രണ്ടും ഫരിസ്തകളെപ്പോലെ കാണപ്പെടണം. അവര്‍ ഡബിള്‍ ലൈറ്റ് അര്‍ത്ഥം പ്രകാശമയമായ
ഭാരരഹിതമായ അനുഭൂതി ചെയ്യുന്നു. അവര്‍ക്ക് യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. ഓരോ
കര്‍മ്മത്തിലും സഹായത്തിന്റെ അനുഭൂതിയുണ്ടാകുന്നു. ഒരു ശക്തി സ്വയത്തെ മുന്നോട്ടു
കൊണ്ടുപോകുന്നതുപോലെ. മഹാദാനിയായതിനാല് ഓരോ കര്‍മ്മത്തിലൂടെയും അവര്‍ക്ക്
സര്‍വ്വരുടെയും ആശീര്‍വ്വാദവും സര്‍വ്വരില്‍ നിന്നും വരദാനങ്ങളുടെ പ്രാപ്തിയുടെ
അനുഭൂതിയും ഉണ്ടാകുന്നു.
സ്ലോഗന് :-
സേവനത്തില്‍ സഫലതയുടെ നക്ഷത്രമായിമാറൂ,
ദുര്ബലരായല്ല.